ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡഅന്താരാഷ്ട്ര വിമാനത്താവളത്തിന് വ്യാജബോംബ് ഭീഷണിയെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു.ശനിയാഴ്‌ചയാണ് വിമാനത്താവളം ബോംബ് വെച്ച് തകർക്കുമെന്ന ഭീഷണിയുമായി ഇ-മെയിൽ സന്ദേശമെത്തിയത്.
പരിശോധനയിൽ ഭീഷണി വ്യാജമെന്ന് തെളിഞ്ഞിരുന്നു.വിമാനത്താവളം ഡെപ്യൂട്ടി ടെർമിനൽ മാനേജർ നൽകിയ പരാതിയിൽ വിമാനത്താവളം പോലീസ് കേസെടുത്ത് ഇ-മെയിൽ ഉടമയെ കണ്ടെത്താൻ ശ്രമമാരംഭിച്ചു.
ഉറങ്ങിക്കിടന്ന 9 മാസം പ്രായമുള്ള കുഞ്ഞിനും 11കാരിക്കും പാമ്ബ് കടിയേറ്റു, ആദ്യമെത്തിച്ചത് സാത്താൻ സേവ ചെയ്യുന്ന മന്ത്രവാദിയുടെ അടുത്ത്; ദാരുണ മരണം
ഒഡീഷയിലെ നബരംഗ്പൂരില്‍ 9 മാസം പ്രായമുള്ള കുഞ്ഞും 11 വയസുള്ള സഹോദരിയും പാമ്ബ് കടിയേറ്റ് മരിച്ചു.പാമ്ബ് കടിയേറ്റയുടനെ കുഞ്ഞുങ്ങളുമായി മാതാപിതാക്കള്‍ ഓടിയത് സാത്താൻ സേവ ചെയ്യുന്ന ഒരു മന്ത്രവാദിയുടെ അടുത്തേക്കെന്ന് പൊലീസ്. എന്നാല്‍ അവിടെയെത്തിച്ച് മണിക്കൂറുകള്‍ക്കപ്പുറം ചികിത്സ കിട്ടാതെ കുട്ടികള്‍ മരിച്ചുവെന്നും പൊലീസ് പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞുങ്ങള്‍ക്കാണ് പാമ്ബ് കടിയേറ്റത്.
രാത്രി 11 മണിയോടെ 9 മാസം പ്രായമുള്ള ഋതുരാജ് ഹരിജനെയും, സഹോദരി അമിത ഹരിജനെയും പാമ്ബ് കടിച്ചു. ഉടനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം അര്‍ദ്ധരാത്രി ചികിത്സയ്ക്കായി “ഗുനിയ” എന്ന് പ്രദേശ വാസികള്‍ വിളിക്കുന്ന ഒരു മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു.3 മണിക്കൂറോളം നീണ്ടുനിന്ന പൂജ നടത്തിയിട്ടും കുഞ്ഞുങ്ങള്‍ ഉണരാതായപ്പോള്‍ മാതാപിതാക്കള്‍ പുലർച്ചെ 4 മണിക്ക് കുട്ടികളെ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുമ്ബ് കുഞ്ഞുങ്ങള്‍ മരിച്ചിരുന്നതായും പൊലീസ് പറയുന്നു. കടിച്ച് 2 മണിക്കൂറിനുള്ളില്‍ ആന്റിവെനം നല്‍കേണ്ടതായിരുന്നുവെന്നും ചികിത്സ വൈകിയതിനാലാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്നും നബരംഗ്പൂർ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസർ (സിഡിഎംഒ) സന്തോഷ് കുമാർ പാണ്ട പറഞ്ഞു.സംസ്ഥാനത്ത് പ്രതിവർഷം ഏകദേശം 3000 കേസുകള്‍ പാമ്ബുകടിയേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇതില്‍ 40 ശതമാനം മരണവും കൃത്യ സമയത്ത് ചികിത്സ കിട്ടാത്തതിനാല്‍ സംഭവിക്കുന്നതാണെന്നും സ്പെഷ്യല്‍ റിലീഫ് കമ്മീഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.