Home Featured തൊഴിലാളിയെ ഫാക്ടറി ഉടമ ഒരു മണിക്കൂര്‍ ഒറ്റക്കാലില്‍ നിര്‍ത്തിയതായി പരാതി

തൊഴിലാളിയെ ഫാക്ടറി ഉടമ ഒരു മണിക്കൂര്‍ ഒറ്റക്കാലില്‍ നിര്‍ത്തിയതായി പരാതി

by admin

ഫാക്ടറിക്ക് നാശനഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച്‌ ഉടമ തൊഴിലാളിയെ ഫാക്ടറി ഗേറ്റിന് സമീപം ഒരു മണിക്കൂർ ഒറ്റക്കാലില്‍ നില്‍ക്കാൻ നിർബന്ധിച്ചതായി പരാതി.ബ്രഹ്മാവർ താലൂക്കിലെ വണ്ടാരുവിലാണ് സംഭവം. ഷിരുരു ഗ്രാമവാസിയായ പ്രവീണാണ് (29) പീഡനത്തിന് ഇരയായത്.വണ്ടാരുവിലെ കൃഷ്ണ പ്രസാദ് ഫാക്ടറിയില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്തു വരുന്ന ഇയാള്‍ ഫാക്ടറിയില്‍ വൈദ്യുതി ഇല്ലെന്ന അറിയിപ്പിനെ തുടർന്ന് ലൈൻമാനെ ബന്ധപ്പെടുകയും പ്രശ്നം പരിശോധിക്കാൻ ഫാക്ടറിയിലേക്ക് പോയ പ്രവീണ്‍ എത്തിയപ്പോഴേക്കും എച്ച്‌.ആര്‍ ഓഫിസര്‍ ചന്ദ്രശേഖര്‍ തടഞ്ഞുനിര്‍ത്തി.

ഉടമയായ സമ്ബത്ത് ഷെട്ടി അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് നിര്‍ദേശമുെണ്ടന്നും തുടർന്ന് മൊബൈല്‍ ഫോണും ബൈക്കും പിടിച്ചെടുത്തതായും പരാതിയില്‍ പറയുന്നു. ഫാക്ടറിയില്‍ എത്തിയ സമ്ബത്ത് ഷെട്ടി പ്രവീണിനെ അസഭ്യം പറഞ്ഞ് ഡീസല്‍ നഷ്ടത്തിന് പ്രവീണിനെ കുറ്റപ്പെടുത്തി, ശിക്ഷയായി ഒരു മണിക്കൂർ ഒറ്റക്കാലില്‍ നില്‍ക്കാൻ നിർബന്ധിക്കുകയുമായിരുന്നു. പ്രവീണിനെ പിന്നീട് ശങ്കരനാരായണ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

12-14 മണിക്കൂര്‍ ജോലി, CEOയുടെ ഉപദ്രവത്താല്‍ തളര്‍ന്നുവീണ് ആശുപത്രിയിലായി; രാജിവെച്ചിട്ടും പ്രതികാരം

ജീവനക്കാർക്ക് അവരുടെ തൊഴിലിടത്തിലെ ആശങ്കകളും പ്രശ്നങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു ഇടമായി മാറിയിട്ടുണ്ട് റെഡ്ഡിറ്റ്.സമാനമായൊരു, കുറിപ്പാണ് ഇപ്പോള്‍ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ചർച്ചയായിരുന്നുന്നത്. ഒരു സ്റ്റാർട്ടപ്പില്‍ ചെലവഴിച്ച ഏതാനും മാസങ്ങള്‍ക്കിടെ സിഇഒയുടെ ഭാഗത്തുനിന്ന് തുടർച്ചയായി നേരിടേണ്ടിവന്ന ഉപദ്രവങ്ങളെക്കുറിച്ചാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.ബെംഗളൂരുവിലെ ഒരു സ്റ്റാർട്ടപ്പ് സിഇഒയില്‍ നിന്ന് വളരെ മോശം അനുഭവം നേരിട്ടതായാണ് ഇദ്ദേഹം ആരോപിക്കുന്നത്.

ഏഴ് മാസത്തോളം തന്നെ മാനസികമായി പീഡിപ്പിച്ചു. ശ്വാസംമുട്ടി തളർന്നുവീണ താൻ ആശുപത്രിയിലാകുന്ന സ്ഥിതിപോലുമുണ്ടായി. രാജി വെച്ചതിന് ശേഷവും കമ്ബനിയും എച്ച്‌ആറും അവരുടെ പ്രതികാര മനോഭാവം തുടർന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.ജൂനിയർ ഡാറ്റാ സയന്റിസ്റ്റ് ആയിട്ടായിരുന്നു സ്റ്റാർട്ടപ്പില്‍ ജോയിൻ ചെയ്തത്. യാഥാർഥ്യബോധമില്ലാത്ത സമയപരിധികള്‍ സിഇഒ നിശ്ചയിക്കുമായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട ഓരോ ചെറിയ കാര്യവും നേരിട്ട് അദ്ദേഹത്തോട് വിശദീകരിക്കാൻ ഇയാള്‍ ആവശ്യപ്പെടുമായിരുന്നു.

പറയുന്ന കാര്യങ്ങളില്‍ സാങ്കേതികമായി അദ്ദേഹത്തിന് മനസ്സിലാകാത്ത എന്തുണ്ടെങ്കിലും അദ്ദേഹം പൊട്ടിത്തെറിക്കുമായിരുന്നു.തുടർച്ചയായ ഏഴ് മാസത്തോളം 12-14 മണിക്കൂർ വരെ ജോലി ചെയ്തു. ഇക്കാലങ്ങളില്‍ വെറും രണ്ട് ദിവസം മാത്രമാണ് അവധി എടുത്തിട്ടുള്ളത്. എപ്പോഴും വിമർശനവും കുറ്റങ്ങളുമായിരുന്നു. ഉപദ്രവം സഹിക്കാനാകാതെ ഒടുവില്‍ രാജി വെച്ചതായാണ് അദ്ദേഹം പറയുന്നത്. നിങ്ങളുടെ മാനസികാരോഗ്യം ഏതൊരു ശമ്ബളത്തേക്കാളും എത്രയോ പ്രധാനമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group