കുടക് ജില്ലയിലെ കുശാല്‍നഗറിലെ ദുബാരെക്ക് സമീപം കാവേരി നദിയില്‍ കാണാതായ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി.കുശാല്‍നഗറിലെ പ്രശസ്ത സ്ഥാപനത്തില്‍ മാനേജറായി ജോലി ചെയ്തിരുന്ന കെ.വി. ഗിരീഷിനെ (46) ഈമാസം 18ന് രാത്രി മുതല്‍ കാണാതായിരുന്നു. തുടർന്ന് കുശാല്‍നഗർ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
അടുത്ത ദിവസം ഗുഡ്ഡെഹൊസൂറിനടുത്തുള്ള കാവേരി നദിയുടെ തീരത്ത് ഗിരീഷിന്റെ സ്കൂട്ടർ കണ്ടെത്തി. വ്യാഴാഴ്ച മുതല്‍ തിരച്ചില്‍ നടത്തിയിരുന്ന ഫയർ ആൻഡ് എമർജൻസി സർവിസ് ജീവനക്കാരും ദുബാരെ റിവർ റാഫ്റ്റിങ് ജീവനക്കാരും ഞായറാഴ്ച നദിയില്‍ പൊങ്ങിക്കിടന്ന ഒരു മൃതദേഹം കണ്ടെത്തി.
കാട്ടാന വന്നു, ജനം ക്ഷമിച്ചു, കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു’: ജോയ് മാത്യു
നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് നടന് ജോയ് മാത്യു. ജോയ് മാത്യു ആര്യാടന് ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയിരുന്നു.എന്നാല്‍ ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന് അടക്കമുള്ള എഴുത്തുകാര്‍ നിലമ്ബൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച് എഴുത്തുകാര്‍ നിലമ്ബൂരില്‍ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു.
എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു എന്നാണ് പരിഹാസത്തോടെയുള്ള പോസ്റ്റ്.അതേസമയം നിലമ്ബൂരില്‍ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു.
പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കിയപ്പോള്‍ യുഡിഎഫിന് ഇരട്ടി മധുരം. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എല്‍ഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി.