കൊച്ചി : യുവാക്കള്‍ക്ക് തൊഴില്‍ നല്കുന്നതില് ഡല്‍ഹിയെയും ഹൈദരാബാദിനെയും മറികടന്ന് നാലാം സ്ഥാനത്തെത്തി കൊച്ചി.തൊഴില്‍ക്ഷമതയില്‍ 76.56% സ്കോർ നേടിയതായാണ് ഇന്ത്യ സ്കില്‍ റിപ്പോർട്ട് 2026 പറയുന്നത്.ഓള് ഇന്ത്യ കൗണ്‍സില്‍ ഫോർ ടെക്നിക്കല്‍ എഡ്യൂക്കേഷൻ (എഐസിടിഇ), കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) എന്നിവയുമായി സഹകരിച്ച് തയ്യാറാക്കിയ ആഗോള വിദ്യാഭ്യാസ സ്ഥാപനമായ എഡ്യൂക്കേഷൻ ടെസ്റ്റിംഗ് ഡിവൈസ് (ഇടിഎസ്) റിപ്പോർട്ട്. കൊച്ചി, കോയമ്ബത്തൂർ, ഇൻഡോർ എന്നിവ ആഗോള ഡെലിവറിയുടെ പുതിയ എഞ്ചിനുകളായി അതിവേഗം മാറുകയാണെന്ന് റിപ്പോർട്ട് പറയുന്നു.യുവാക്കളുടെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ കേരളത്തിന് 72.16% ശതമാനമാണ് സ്കോർ, ഡല്ഹിയെക്കാള് 71.25% മുന്നിലാണ്.
റാങ്കിംഗില്‍ കേരളം നാലാം സ്ഥാനത്താണ്. 78.64% വുമായി ഉത്തർപ്രദേശ് ഒന്നാമതും, മഹാരാഷ്ട്ര (75.42%), കർണാടക (73.85%) മൂന്നാം സ്ഥാനത്തുമാണ്.റിപ്പോർട്ട് പ്രകാരം 79.45% സ്കോറുമായി ലഖ്നൗ ആണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നഗരങ്ങളില്‍ മുന്നില്‍, പൂനെ (78.92%), ബെംഗളൂരു (77.84%), കൊച്ചി (76.56%), ചണ്ഡീഗഡ് (75.12%) എന്നിവയാണ് തൊട്ടുപിന്നില്‍. രണ്ടാം നിര നഗരങ്ങളില്‍, ലഖ്നൗവും കൊച്ചിയും ശക്തമായി ഉയർന്നുവരുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. കേരളത്തിന്റെ തൊഴില്‍ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതില്‍ അഡീഷണല്‍ സ്കില്‍ അക്വിസിഷൻ പ്രോഗ്രാം (ASAP Kerala) യുടെ നിർണായക സംഭാവനയും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.