ബെംഗളൂരു∙ ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിനു പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നു കാട്ടി ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ട് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് നിരവധി തവണ കത്തു നൽകിയത് ചൂണ്ടികാട്ടി ബാംഗളൂര്‍ വൈദ്യുതി വിതരണ കമ്പനിക്ക് (ബെസ്കോം) ഡിജിപി (ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ്) അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷ ഉറപ്പാക്കാൻ സ്റ്റേഡിയത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ കത്തിൽ നിർദേശമുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് ഒരാഴ്ച സമയം കർണാടക ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
2.5 കോടി ചെലവിട്ട വിവാഹം; തിരുപ്പൂര്‍ യുവതിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍
തമിഴ്നാട് തിരുപ്പൂരില്‍ കാറിനുള്ളില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.സ്ത്രീധനപീഡനമെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. തിരുപ്പൂരിലെ വസ്ത്രവ്യാപാരി അണ്ണാദുരയുടെ മകളായ റിതന്യ(27)യെ ആണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കല്യാണം കഴിഞ്ഞ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ റിധന്യയുമായി കവിന്‍ ആദ്യ ദിവസങ്ങളില്‍ തന്നെ തര്‍ക്കങ്ങള്‍ തുടങ്ങിയിരുന്നു. കവിന്റെ ലൈംഗിക പീഡനവും ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനവും താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് 27കാരി സ്വന്തം വീട്ടിലേക്ക് മടങ്ങി പോയത്.
വിവാഹത്തിന്റെ ആദ്യനാളുകള്‍ മുതല്‍ റിധന്യയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 500 പവന്‍ നല്‍കിയില്ലെന്നതായിരുന്നു ഭര്‍തൃവീട്ടുകാരുടെ പരാതി.സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ആഡംബര വിവാഹത്തിനായി 2.5 കോടി രൂപയോളമാണ് റിധന്യയുടെ വീട്ടുകാര്‍ ചെലവഴിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ വിളക്ക് തെളിയിക്കാന്‍ പോലും യുവതിയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. വിളക്കില്‍ തൊട്ടാല്‍ ശിക്ഷയായി ഒരു മണിക്കൂറോളം നില്‍ക്കേണ്ടതായും വന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഭര്‍തൃവീട്ടുകാര്‍ പതിവായി ശാപവാക്കുകള്‍ പറഞ്ഞ് യുവതിയെ വലിയ മനോവിഷമത്തിലേക്ക് തള്ളിവിടുകയും ചെയ്തു.ഭര്‍ത്താവില്‍ നിന്നുണ്ടായ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സംസാരിച്ചാല്‍ റിധന്യയുടെ പേര് വിശദമാക്കി ആത്മഹത്യ ചെയ്യുമെന്ന് കവിന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് തെങ്ങിന് ഉപയോഗിക്കുന്ന കീടനാശിനി കുടിച്ച് യുവതി ജീവനൊടുക്കിയത്. ഏഴ് വോയിസ് മെസേജുകളാണ് യുവതി ജീവനൊടുക്കുന്നതിന് മുന്‍പ് പിതാവിന് അയച്ചത്.
റിധന്യയുടെ മൃതദേഹമുണ്ടായിരുന്ന അവനാശി സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിയ കവിനെയും കുടുംബത്തെയും യുവതിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. റിധന്യയുടെ സഹോദരന്‍ മിഥുന്‍ കവിനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതോടെ ഭര്‍തൃവീട്ടുകാര്‍ കാറില്‍ മോര്‍ച്ചറി പരിസരത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിന് ശേഷമാണ് കവിന്‍ കുമാറിനെയും പിതാവ് ഈശ്വര മൂര്‍ത്തിയേയും അമ്മ ചിത്രാദേവിയേയും പൊലീസ് പിടികൂടിയത്.അതേസമയം, ഈ വര്‍ഷം ഏപ്രിലില്‍ ആണ് കവിന്‍ കുമാറുമായി റിതന്യയുടെ വിവാഹം കഴിഞ്ഞത്. കല്യാണവുമായി ബന്ധപ്പെട്ട് കവിന്റെ കുടുംബത്തിന് നൂറ് പവന്‍ സ്വര്‍ണാഭരണങ്ങളും 70 ലക്ഷം രൂപ വിലമതിക്കുന്ന വോള്‍വോ കാറും സ്ത്രീധനമായി നല്‍കിയിരുന്നു. ഞായറാഴ്ച തിരുപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിലാണ് സ്വന്തം കാറിനുള്ളില്‍ റിതന്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.