ബംഗളൂരു: മൈസൂരുവില്‍നിന്ന് സർവിസ് ആരംഭിക്കുന്നതും മൈസൂരുവില്‍ സർവിസ് അവസാനിപ്പിക്കുന്നതുമായ എട്ട് ട്രെയിനുകള്‍ അശോകപുരത്തേക്ക് നീട്ടിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.എം.ജി.ആർ ചെന്നൈ- മൈസൂരു- എം.ജി.ആർ ചെന്നൈ (16021/16022), മൈസൂരു- കെ.എസ്.ആർ ബംഗളൂരു- മൈസൂരു (20623/20624), എം.ജി.ആർ ചെന്നൈ- മൈസൂരു- എം.ജി.ആർ ചെന്നൈ (16551/16552), കച്ചെഗുഡ- മൈസൂരു- കച്ചെഗുഡ (12785/12786) എന്നീ ട്രെയിനുകളാണ് അശോകപുരത്തേക്ക് നീട്ടിയത്. ഇവയുടെ പേരിലും സമയത്തിലും മാറ്റം വരും.
ഏപ്രില്‍ ഏഴു മുതല്‍ എം.ജി.ആർ ചെന്നൈ- അശോകപുരം (16021), ഏപ്രില്‍ എട്ടു മുതല്‍ അശോകപുരം- എം.ജി.ആർ ചെന്നൈ (16022), അശോകപുരം- കെ.എസ്.ആർ ബംഗളൂരു (20623), കെ.എസ്.ആർ ബംഗളൂരു – അശോകപുരം (20624), എം.ജി.ആർ ചെന്നൈ- അശോകപുരം (16551), അശോകപുരം- എം.ജി.ആർ ചെന്നൈ (16552), കച്ചെഗുഡ- അശോകപുരം (12785), അശോകപുരം- കച്ചെഗുഡ (12786) എന്നീ പേരുകളിലാണ് ഈ ട്രെയിനുകള്‍ സർവിസ് നടത്തുക.
എംജി. ശ്രീകുമാറിന്റെ മാലിന്യ വിവാദം; വീഡിയോ പകര്‍ത്തിയ യുവാവിന് പാരിതോഷികം
എനിക്കുള്ള 25,000 എപ്പോള്‍ കിട്ടും’ എന്ന തലക്കെട്ടോടുകൂടി പോസ്റ്റ് ചെയ്ത വീഡിയോയ്ക്കുള്ള പാരിതോഷികം ഒടുവില്‍ എം.ബി.നസീമിന്‍റെ അക്കൗണ്ടിലേക്ക് എത്തി. 25,000 അല്ലെങ്കിലും സംഖ്യയിലെ പൂജ്യം ഒന്ന് കുറഞ്ഞ് 2,500 രൂപയാണ് നസീമിന് ലഭിച്ചത്. ഗായകൻ എംജി. ശ്രീകുമാറിന്റെ വീട്ടില്‍നിന്ന് മാലിന്യം വലിച്ചെറിയുന്ന വീഡിയോദ്യശ്യം പകർത്തി പരാതി നല്‍കിയതിനുള്ള പാരിതോഷികമാണ് ലഭിച്ചത്.മുളവുകാട് പഞ്ചായത്തിന്റെ എസ്ബിഐ അക്കൗണ്ടില്‍നിന്നും വെള്ളിയാഴ്ചയാണ് നസീമിന് 2,500 രൂപ ലഭിച്ചത്. ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കില്‍ പരമാവധി 2,500 രൂപയാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നവർക്ക് ലഭിക്കുക.
ആറുമാസം മുൻപ് തിരുവനന്തപുരം സ്വദേശിയായ എൻ.പി. നസീം വേമ്ബനാട്ടുകായലിലൂടെ ബോട്ടില്‍ സഞ്ചരിക്കുമ്ബോള്‍ പകർത്തിയ വീഡിയോയാണ് മാർച്ച് 27-ന് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ മന്ത്രി എം.ബി. രാജേഷിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം മുളവ്കാട് പഞ്ചായത്ത് അധിക്യതർ നടത്തിയ പരിശോധനയിലാണ് സംഭവം നടന്നതാണെന്ന് ബോധ്യപ്പെട്ടത്.
അന്നുതന്നെ വീട്ടുടമയായ എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴചുമത്തി നോട്ടീസ് നല്‍കിയതായി മന്ത്രി പോസ്റ്റിനുതാഴെ മറുപടിയില്‍ അറിയിക്കുകയും ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കുന്നതിനുള്ള വാട്‌സാപ്പ് നമ്ബറിനെ പറ്റിയും പാരിതോഷികത്തെക്കുറിച്ചും ഒരു അഭിമുഖത്തിനിടെ മന്ത്രി എം.ബി. രാജേഷ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതോടെയാണ് വീഡിയോ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്യാൻ കാരണമായതെന്നും നസീം പറഞ്ഞു.