Home Featured അഞ്ച് കോടിയുടെ കടബാധ്യത; ഡോക്ടറും കുടുംബവും തൂങ്ങി മരിച്ച നിലയില്‍

അഞ്ച് കോടിയുടെ കടബാധ്യത; ഡോക്ടറും കുടുംബവും തൂങ്ങി മരിച്ച നിലയില്‍

by admin

ചെന്നൈയില്‍ ഡോക്ടറും കുടുംബവും തൂങ്ങി മരിച്ച നിലയില്‍. അഞ്ച് കോടിയുടെ കടബാധ്യതയെ തുടര്‍ന്നാണ് കൂട്ട ആത്മഹത്യ എന്നാണ് റിപ്പോര്‍ട്ട്.ഡോക്ടറും അഭിഭാഷകയായ ഭാര്യയും കൗമാരക്കാരായ രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് അണ്ണാ നഗറിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. ഡോ. ബാലമുരുകന്‍ (52), ഭാര്യ സുമതി (47), മക്കള്‍ ദസ്വന്ത് (17), ലിംഗേഷ് (15) എന്നിവരാണു മരിച്ചത്. ദമ്ബതികളുടെ മൃതദേഹങ്ങള്‍ ഒരു മുറിയിലും മക്കളുടേത് മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്.ഡോക്ടര്‍ക്ക് അഞ്ച് കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും ഇതേ തുടര്‍ന്ന് ജീവനൊടുക്കിയെന്നുമാണു പൊലീസിന്റെ നിഗമനം.

അണ്ണാ നഗറില്‍ ഗോള്‍ഡന്‍ സ്‌കാന്‍സ് എന്ന പേരില്‍ സ്‌കാനിങ് കേന്ദ്രം നടത്തിയിരുന്ന ഡോ. ബാലമുരുകന്‍ മൂന്നെണ്ണം കൂടി ആരംഭിക്കുന്നതിന് 5 കോടി രൂപ ബാങ്ക് വായ്പയെടുത്തിരുന്നു.എന്നാല്‍ വായ്പ തിരിച്ചടവ് മുടങ്ങിയോടെ പലയിടങ്ങളില്‍നിന്നും വലിയ പലിശയ്ക്കു പണം കടം വാങ്ങി. ഇതിന്റെ തിരിച്ചടവും മുടങ്ങിയതോടെ, ഒട്ടേറെ പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടിലെത്തി പണം തിരിച്ചു ചോദിച്ചു. ഇന്നലെ രാവിലെയാണ് ദമ്ബതികളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങള്‍ കില്‍പ്പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു

നോമ്ബ് തുറക്കുമ്ബോള്‍ വറുത്ത പലഹാരങ്ങളും പഞ്ചസാര അടങ്ങിയ പാനീയങ്ങളും വേണ്ട; ‘ഹെല്‍ത്തി ഇഫ്താര്‍’, ബോധവത്ക്കരണവുമായി പള്ളികള്‍

പ്രാര്‍ഥനാമുഖരിതമായ അന്തരീക്ഷത്തില്‍ വിശ്വാസികള്‍ വിശുദ്ധ റമദാന്‍ വ്രതം ആരംഭിച്ചിരിക്കുകയാണ്. നോമ്ബ് തുറക്കുന്ന സമയത്ത് എണ്ണമയമുള്ളതും അനാരോഗ്യകരവുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.ഈ ആശങ്ക പരിഹരിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ വിശ്വാസികളെ ബോധവാന്മാരാക്കാന്‍ തുടങ്ങിയിരിക്കുകയാണ് മതപണ്ഡിതന്മാരും സമുദായ നേതാക്കളും.

നോമ്ബ് തുറന്നതിനുശേഷം ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ വിശ്വാസികളെ ബോധവല്‍ക്കരിക്കേണ്ട ഉത്തരവാദിത്തം വിവിധ പ്രദേശങ്ങളിലെ പള്ളികള്‍ ഏറ്റെടുത്തിട്ടുണ്ട്.പലരും മണിക്കൂറുകളോളം ഉപവസിച്ചയുടനെ വറുത്ത പലഹാരങ്ങള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, കലോറി കൂടുതലുള്ള ഭക്ഷണം എന്നിവ കഴിക്കാറുണ്ട്. ഇത് പലപ്പോഴും ദഹനസംബന്ധമായ അസ്വസ്ഥതകള്‍, മന്ദത, ചില സന്ദര്‍ഭങ്ങളില്‍ അസിഡിറ്റി, വയറു വീര്‍ക്കല്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നുണ്ട്.

വര്‍ഷങ്ങളായി, കലോറി കൂടുതലുള്ളതും എണ്ണ കൂടുതലുള്ളതുമായ ഭക്ഷണങ്ങള്‍ ഉപയോഗിച്ച്‌ നോമ്ബ് തുറക്കുന്ന പാരമ്ബര്യമാണ് പിന്തുടരുന്നത്. ജീവിതശൈലി രോഗങ്ങളുടെ വര്‍ധന തിരിച്ചറിഞ്ഞ്, കോഴിക്കോട്ടുള്ള പള്ളികളില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ സന്ദേശങ്ങള്‍ മതപണ്ഡിതരുടെ പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.’റമദാനിലെ നമ്മുടെ ഭക്ഷണ സംസ്‌കാരം പതുക്കെ നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. ഭക്ഷണശാലകള്‍ ആരോഗ്യത്തേക്കാള്‍ രുചിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.’- മതപണ്ഡിതനായ അന്‍സാര്‍ നന്മണ്ട പറയുന്നു.

ഇന്ന് മെഡിക്കല്‍ കോളജുകളില്‍ രോഗികളില്‍ അറുപത് ശതമാനവും വൃക്ക സംബന്ധമായ രോഗങ്ങളും അനാരോഗ്യകരമായ ഭക്ഷണക്രമം മൂലമുണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അനുഭവിക്കുന്നവരാണ്. അജിനോമോട്ടോ പോലുള്ള ഭക്ഷ്യവസ്തുക്കളുടെ അമിത ഉപഭോഗത്തിനെതിരെ മെഡിക്കല്‍ വിദഗ്ധര്‍ പോലും മുന്നറിയിപ്പ് നല്‍കുന്നു, പ്രത്യേകിച്ച്‌ കുട്ടികളിലും ഗര്‍ഭിണികളിലും, എന്നിരുന്നാലും നമ്മള്‍ ഈ അപകടങ്ങളെ അവഗണിക്കുന്നത് തുടരുന്നു,’- അന്‍സാര്‍ നന്മണ്ട ഓര്‍മ്മിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group