Home Featured ബെംഗളൂരു :യാചിച്ചിട്ടും പോലീസ് സഹായത്തിനെത്തിയില്ല’ മകളുടെ മരണത്തിൻ്റെ ഉത്തരവാദി സർക്കാരാണ്,ദിവ്യാൻഷിയുടെ കുടുംബം

ബെംഗളൂരു :യാചിച്ചിട്ടും പോലീസ് സഹായത്തിനെത്തിയില്ല’ മകളുടെ മരണത്തിൻ്റെ ഉത്തരവാദി സർക്കാരാണ്,ദിവ്യാൻഷിയുടെ കുടുംബം

by admin

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിനുമുന്നിലെതിക്കിലുംതിരക്കിലുംപെട്ട് മരിച്ച 15 വയസ്സുകാരി ദിവ്യാൻഷിയുടെ കേസിൽ എഫ്ഐആർ ഫയൽചെയ്യാൻ ഏകദേശം നാലുമണിക്കൂർ കാത്തിരിക്കേണ്ടിവന്നതായി കുടുംബം. പോലീസും ഉദ്യോഗസ്ഥരും എല്ലാഘട്ടത്തിലും നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും കുടുംബം ആരോപിച്ചു.15-ാം നമ്പർ ഗേറ്റിനുമുന്നിലെ തിരക്കിൽ തള്ളിയിട്ടതിനെത്തുടർന്നാണ് മകൾ മരിച്ചതെന്ന് പിതാവ് ശിവകുമാർ വിവരിച്ചു. ആസമയത്ത് തന്റെ ഭാര്യയും സഹോദരിയും അവിടെയുണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മകൾക്ക് പരിക്കേറ്റിട്ടും വേണ്ടത്ര പിന്തുണ സുരക്ഷാ ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ചില്ല. അവർ ശരിയായ പ്രഥമശുശ്രൂഷപോലും നൽകിയില്ല. ഭാര്യ സഹായത്തിനായി യാചിക്കുകയായിരുന്നു. ഒടുവിൽ മകളെ പോലീസിന്റെ സഹായംലഭിക്കാതായപ്പോൾ ഒരു ഓട്ടോയിലാണ് ആശുപത്രിയിൽ കൊണ്ടുപോയത്. തുടർന്ന് എഫ്ഐആർ ഫയൽചെയ്യാൻപോലും ഞങ്ങൾക്ക് ആശുപത്രിയിൽ നാലുമണിക്കൂർ കാത്തിരിക്കേണ്ടിവന്നു.

പിന്നീട് പെൺകുട്ടിയുടെ മൃതദേഹം അന്ത്യകർമങ്ങൾക്കും സംസ്‌കാരത്തിനുമായി ആന്ധ്രപ്രദേശിലേക്ക് കൊണ്ടുപോയി. അപകടത്തിന്റെ്റെ പൂർണ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. ഇത്രയും ജനക്കൂട്ടമെത്തുന്ന പരിപാടിക്ക് എന്തുകൊണ്ടാണ് ശരിയായ ക്രമീകരണങ്ങൾ ചെയ്യാതിരുന്നതെന്നും ശിവകുമാർ ചോദിച്ചു.

അയല്‍വീട്ടില്‍നിന്നും ഉച്ചത്തില്‍ ഡി.ജെ മ്യൂസിക്, ഹൃദ്രോഗിയായ 15കാരി കുഴഞ്ഞുവീണ് മരിച്ചു

അയല്‍ വീട്ടിലെ വിവാഹാഘോഷത്തില്‍നിന്നുള്ള ഉച്ചത്തിലെ ഡി.ജെ. മ്യൂസികിനെ തുടർന്ന് കുഴഞ്ഞുവീണ് ബോധരഹിതയായ 15കാരി മരിച്ചു.ബിഹാറിലെ റാസിദ്പൂരിലാണ് ദാരുണ സംഭവം. ഹൃദ്രോഗിയായ പിങ്കി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.പിങ്കിയുടെ വീടിന് തൊട്ടടുത്ത് അയല്‍വീട്ടില്‍ ഒരു വിവാഹം നടക്കുന്നുണ്ടായിരുന്നു. പടക്കം പൊട്ടിക്കലും ഘോഷയാത്രയും കഴിഞ്ഞ ശേഷം രാത്രി 11ഓടെ ഉച്ചത്തില്‍ ഡി.ജെ. മ്യൂസിക് ആരംഭിച്ചു. ഈ സമയം പിങ്കി കുഴഞ്ഞുവീഴുകയായിരുന്നെന്ന് കുടുംബം പറയുന്നു.

ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാണ് ചികിത്സ ലഭ്യമായതെന്ന് കുടുംബം ആരോപിക്കുന്നു. ഇതാണ് പെണ്‍കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നും ഇവർ പറയുന്നു.സംഭവത്തെ തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും ആശുപത്രിക്ക് മുന്നില്‍ മുദ്രാവാക്യം വിളിച്ചു. പൊലീസെത്തിയാണ് ഇവരെ ശാന്തരാക്കിയത്. കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.ആശുപത്രിയിലെത്തിച്ച്‌ ഒരു മണിക്കൂറിന് ശേഷം ചികിത്സയെന്ന് പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടിയെന്ന് പിങ്കിയുടെ പിതാവായ റിക്ഷാ തൊഴിലാളി കണ്ണീരോടെ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group