ബെംഗളൂരു: കർണാടകയിലെ മുരുഡേശ്വർ ക്ഷേത്രത്തിൽ പരമ്പരാഗത വസ്ത്രങ്ങൾ നിർബന്ധമാക്കി. ടീഷർട്ട്, ഷോട്ട് ഉടുപ്പ്, ട്രൗസർ എന്നിവ ധരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നക്കരുതെന്ന് കർശന നിർദേശം നൽകി. ഭക്തർ ക്ഷേത്രനിബന്ധനകൾ കൃത്യമായി അനുസരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന് പുറത്ത് ഭക്തർ ധരിക്കേണ്ടതും അല്ലാത്തതുമായ വസ്ത്രത്തിന്റെ പോസ്റ്റുറുകളും സ്ഥാപിച്ചിട്ടുണ്ട്.
സൽവാറും സാരിയും ധരിക്കുന്ന സ്ത്രീകൾക്ക് മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കുകയുള്ളു.പുതിയ തീരുമാനത്തെ കുറിച്ച് സന്ദർശകരെ അറിയിക്കുന്നതിനായി ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ ഈ നിയന്ത്രണങ്ങൾ വിവരിക്കുന്ന നോട്ടീസ് ബോർഡ് സ്ഥാപിച്ചു. ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനാണ് പുതിയ തീരുമാനമെന്ന് ക്ഷേത്രഭാരവാഹികൾ വ്യക്തമാക്കി.
അര്‍ധരാത്രി പൊലീസ് വീടിന്റെ വാതിലില്‍ മുട്ടിവിളിക്കരുതെന്ന് ഹൈകോടതി
ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അർധരാത്രി പൊലീസ് വീടിന്റെ വാതിലില്‍ മുട്ടിവിളിക്കരുതെന്ന് ഹൈകോടതി.അർധരാത്രി വീടിന്റെ വാതിലില്‍ മുട്ടി വിളിച്ച് പുറത്തേക്ക് വരാൻ പറയുന്നതിനെ നിയമപരമായ നിർദേശമായി കാണാനാകില്ല. അതിനുള്ള അധികാരം പൊലീസിനില്ല.ഒരോരുത്തർക്കും സ്വന്തം വീട് ക്ഷേത്രമോ കൊട്ടാരമോ ആയിരിക്കും. അസ്തിത്വപരവും വൈകാരികവും സാമൂഹികവുമായ ഒട്ടേറെ ഘടകങ്ങള്‍ ഇഴചേർന്നതാണ് വീട്.
അന്തസ്സോടെ ജീവിക്കാൻ ഒരോരുത്തർക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ പറഞ്ഞു. പൊലീസ് രാത്രി വീട്ടിലെത്തി മുട്ടിവിളിച്ചിട്ടും പുറത്തേക്ക് വരാത്തതിന്റെ പേരില്‍ കേസെടുത്തത് ചോദ്യംചെയ്ത കൊച്ചി മുണ്ടംവേലി സ്വദേശി സി. പ്രശാന്ത് നല്കിയ ഹരജിയിലാണ് ഉത്തരവ്. തോപ്പുംപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികള്‍ റദ്ദാക്കുകയും ചെയ്തു.ഏപ്രില്‍ മൂന്നിന് പുലർച്ച 1.30ന് പൊലീസ് ഹരജിക്കാരന്റെ വീട്ടിലെത്തി വാതിലില്‍ മുട്ടി പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, പുറത്തേക്ക് ഇറങ്ങാതെ ഹരജിക്കാരൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തത്.ഹരജിക്കാരനെതിരെ പൊലീസ് മുമ്ബെടുത്ത പോക്സോ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെത്തുടർന്ന് പൊലീസിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ തന്നെ വിവിധ തരത്തില്‍ ദ്രോഹിക്കുകയാണെന്നാരോപിച്ചായിരുന്നു ഹരജി.