ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19െന്‍റ മൂന്നാംതരംഗം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്ന് വിദഗ്ധര്‍. മൂന്നാംതരംഗത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ രണ്ടാംതരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കേസുകളുടെ പകുതിയോളം റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് മൂന്നാംതരംഗത്തിെന്റ ആശങ്ക പടരുന്നതിനിടെയാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിയുടെ പ്രതികരണം.
മൂന്നാംതരംഗത്തില്‍ കൊറോണ വൈറസിെന്റ വകഭേദമാണ് പടര്‍ന്നുപിടിക്കുന്നതെങ്കില്‍ രോഗവ്യാപനം വേഗത്തിലാകുമെന്നും കോവിഡ് 19െന്‍റ വ്യാപനത്തെക്കുറിച്ച് ഗണിതശാസ്ത്രപരമായ വിശകലനങ്ങള്‍ നടത്തുന്ന സൂത്ര മോഡലില്‍ അംഗമായ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
രോഗപ്രതിരോധ ശേഷി, വാക്സിനേഷെന്റ ഫലപ്രാപ്തി, വൈറസ് വകഭേദത്തിനുള്ള സാധ്യത തുടങ്ങിയവ കണക്കിലെടുത്താണ് മൂന്നാംതരംഗത്തിെന്റ പ്രവചനമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാംതരംഗത്തില്‍ പ്രതിദിനം ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം വരെ പ്രതിദിന കേസുകള്‍ ഉയരാം. മേയ് മാസത്തില്‍ രണ്ടാംതരംഗം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയപ്പോള്‍ ഇതിെന്റ ഇരട്ടിയായിരുന്നു റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം. രണ്ടാംതരംഗത്തില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ ആശുപത്രിയിലേക്ക് രോഗികളുടെ ഒഴുക്കുണ്ടാകുകയും ദിവസേന ആയിരത്തോളം പേര്‍ മരിക്കുകയും ചെയ്തിരുന്നുവെന്നും മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
ഒരു പുതിയ വകഭേദം കണ്ടെത്തിയാല്‍ മൂന്നാം തരംഗം വേഗത്തിലാകും. എങ്കിലും അവ രണ്ടാംതരംഗത്തിെന്റ പകുതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് മൂന്നാംതരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്ന് പാനലിലെ മറ്റൊരു അംഗമായ എം. വിദ്യാസാഗര്‍ പറഞ്ഞു.
യു.കെയില്‍ ജനുവരിയില്‍ പ്രതിദിനം 60,000 ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും മരണം 1200ല്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ നാലാംതരംഗത്തില്‍ ഇത് 20,000കേസുകളും 14 മരണവുമായി കുറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.കെയില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കുറക്കുന്നതിന് വാക്സിനേഷന് ഒരു പ്രധാന പങ്കുവഹിച്ചു. രാജ്യത്തെ വാക്സിനേഷെന്റ പങ്കും മൂന്നാംതരംഗത്തെ വിലയിരുത്തുേമ്ബാള് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.