ബെംഗളൂരു :ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചെന്ന് ആരോപിച്ചുള്ള കേസിലെ അന്വേഷണം മയപ്പെടുത്തിയ ബെംഗളൂരു പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഛത്തീസ്ഗഡ് സ്വദേശിനിയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തി 2 മാസത്തിനകം അനുബന്ധ കുറ്റപത്രം ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു.
ഇരുവരും ഐഐടി ബോംബെയിൽ സഹപാഠികളായിരുന്നു. ഗവേഷണ പഠനത്തിനിടെ 2015ലാണ് വിവാഹിതരായത്. ആദ്യനാളുകളിൽ തന്നെ ഭർത്താവിനോട് വിയോജിച്ച് ഛത്തീസ്ഗഡിലേക്ക് തിരിച്ചുപോയെങ്കിലും പിന്നീട് തിരിച്ചു കൊണ്ടുവന്നു. സ്വഭാവത്തിൽ മാറ്റമുണ്ടായില്ലെന്നു കണ്ടതോടെ 2016ൽ വീണ്ടും തിരിച്ചുപോകുകയായിരുന്നു.