ബെംഗളൂരു : ഐപിഎൽ ഫൈനലിൽ ഒത്തുകളി നടന്നുവെന്ന് ആരോപിച്ച് പരാതി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വിജയിപ്പിക്കാൻ ഒത്തുകളി നടന്നുവെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകനായ ടി.ജെ. ഏബ്രഹാമാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.ഫൈനൽ മത്സരം നടത്തുന്നതിന് മുൻപ് തന്നെ ആർസിബിയുടെ വിജയം ആഘോഷിക്കാൻ ബെംഗളൂരുവിൽ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
വിധാൻ സൗധയിൽ സ്റ്റേജ് ഒരുക്കുന്നതിന് അടക്കം നടപടികൾ ആരംഭിച്ചിരുന്നു.ആഘോഷത്തിനിടെയുണ്ടായ അപകടത്തിന് കാരണം സർക്കാരാണെന്നും പരാതിയിൽ ആരോപിക്കുന്നു. 11 പേരുടെയും മരണത്തിന് സർക്കാരാണ് ഉത്തരവാദികൾ. ആർസിബിയുടെ വിജയാഘാഷത്തിന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ബന്ധമുണ്ട്.
ആർസിബി വാങ്ങാൻ ശിവകുമാറിന് പദ്ധതിയുണ്ടായിരുന്നുവെന്നും അതിനാൽ, ആഘോഷം സംഘടിപ്പിക്കുന്നതിൽ ഇടപെട്ടുവെന്നും ആരോപിച്ചു.
രാത്രി മുഴുവൻ വീഡിയോ കോള്‍!! വിവാഹേതര ബന്ധം എതിര്‍ത്ത ഭാര്യയ്ക്കും മക്കള്‍ക്കും മര്‍ദനം, രണ്ടു ലക്ഷം രൂപയും സ്വര്‍ണവും അടിച്ചുമാറ്റി ആറുമക്കളുടെ പിതാവ് 15 കാരന്റെ ‘ഭാവി വധു’വിനൊപ്പം ഒളിച്ചോടി
15 കാരൻ മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം ആറുമക്കളുടെ പിതാവ് ഒളിച്ചോടി . ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം ഉണ്ടായത്.ആറു കുട്ടികളുടെ പിതാവായ ഷക്കീലാണ് മകന്റെ ഭാവി വധുവായ ജബീനയ്ക്കൊപ്പം നാടുവിട്ടത്. ഇരുവരും വൈകാതെ വിവാഹിതരാകുകയും ചെയ്തു.ജബീനയുമായുള്ള ബന്ധം എതിർത്തതിനെ തുടർന്ന് ഷക്കീല്‍ തന്റെ ഭാര്യ ഷബാനയെയും മകനെയും ക്രൂരമായി മർദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷക്കീല്‍ ജബീനയ്ക്കൊപ്പം ഒളിച്ചോടി വിവാഹിതരായത്.
ഇടയ്ക്കു മകന്റെ ഭാവിവധുവിന്റെ വീട്ടില്‍ സന്ദർശനം നടത്തുന്നതിനിടെയാണ് ഷക്കീലും ജബീനയും പ്രണയത്തിലായത്. പിന്നീടു രാത്രി മുഴുവൻ ഇരുവരും വീഡിയോ കോളുകള്‍ വിളിക്കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു.തന്റെ പിതാവും പ്രതിശ്രുത വധുവും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മകൻ വിവാഹത്തില്‍നിന്നു പിന്മാറി. ഇതിനു പിന്നാലെ ഷക്കീലിന്റെ ഭാര്യയും ബന്ധത്തെ ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാള്‍ ഭാര്യയെയും മകനെയും മർദിച്ചത്. പിതാവിന്റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്നാണ് ജബീനയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതെന്ന് 15 കാരനായ മകൻ പറയുന്നു. നാടുവിടുന്നതിനു മുൻപായി ഷക്കീല്‍ വീട്ടില്‍നിന്ന് രണ്ടു ലക്ഷം രൂപയും 17 ഗ്രാം സ്വർണവും മോഷ്ടിച്ചെന്നും കുടുംബം ആരോപിക്കുന്നു.