Home Uncategorized കോളജില്‍ കന്നട സംസാരിച്ച അധ്യാപകനെ പുറത്താക്കിയതായി പരാതി

കോളജില്‍ കന്നട സംസാരിച്ച അധ്യാപകനെ പുറത്താക്കിയതായി പരാതി

by admin

കന്നട സംസാരിച്ചതിന് നഗരത്തിലെ ആർ.വി ലേണിങ് ഹബ് കോളജില്‍നിന്ന് അധ്യാപകനെ പുറത്താക്കിയതായി പരാതി. ഇതേത്തുടർന്ന് കർണാടകയില്‍ കന്നട സംസാരിക്കുന്നതും കുറ്റകരമാണോ എന്ന ചോദ്യവുമായി സമൂഹ മാധ്യമങ്ങളില്‍ സംവാദം കൊഴുത്തു.കന്നടയില്‍ ചോദിച്ച വിദ്യാർഥിക്ക് അതേ ഭാഷയില്‍ ഉത്തരം നല്‍കിയതിന് അധ്യാപകനെ ജോലിയില്‍നിന്ന് പുറത്താക്കിയതെന്ന് പറയുന്നു.കന്നടയില്‍ ഉത്തരം പറഞ്ഞതിനെ മറ്റൊരു വിദ്യാർഥി എതിർക്കുകയും കന്നടയില്‍ പഠിപ്പിക്കരുത്, ഇംഗ്ലീഷില്‍ സംസാരിക്കണം, ഞങ്ങള്‍ക്ക് കന്നട മനസ്സിലാകുന്നില്ലെന്ന് വാദിക്കുകയും ചെയ്തു.

കന്നട ഈ നാടിന്റെ ഭാഷയാണെന്നും ക്രിമിനല്‍ ഭാഷയല്ലെന്നും അധ്യാപകൻ വിദ്യാർഥിയെ ഉപദേശിച്ചു. എന്നാല്‍ കന്നട മനസ്സിലാവുന്നില്ലെന്നും ഇംഗ്ലീഷില്‍ പഠിപ്പിക്കണമെന്നും വിദ്യാർഥി വീണ്ടും നിർബന്ധിച്ചു. സംഭവം നടന്നതിന്റെ പിറ്റേന്ന് ലെക്ചറർ ക്ലാസില്‍ കയറിയതിന് പിറകെ പ്രിൻസിപ്പല്‍ അദ്ദേഹത്തെ വിളിച്ച്‌ രാജി ആവശ്യപ്പെട്ടു.രാജിക്കത്തില്‍ ഒപ്പിട്ടില്ലെങ്കില്‍ കോളജിലെ മറ്റൊരു ബ്രാഞ്ചില്‍നിന്നുള്ള മകളുടെ സർട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് രാജിവെച്ചതെന്ന് അധ്യാപകൻ വിഡിയോയില്‍ പറഞ്ഞു. കന്നട സംസാരിക്കുകയും കന്നടയില്‍ ജോലി നേടുകയും ചെയ്യേണ്ട സാഹചര്യം ഇനി ആർക്കും ഉണ്ടാകരുതെന്ന് വിഡിയോ പങ്കുവെച്ച അധ്യാപകൻ വിലപിച്ചു.

പാക്കിസ്ഥാന് വിവരങ്ങള്‍ നല്‍കിയവരുടെ പട്ടികയില്‍ പേരുണ്ടെന്ന് ഭീഷണി’; 60കാരനില്‍ നിന്നും ഒരു കോടി തട്ടി

കളമശ്ശേരിയില്‍ വെർച്വല്‍ അറസ്റ്റിലൂടെ 60കാരനില്‍ നിന്നും 1.05 കോടി രൂപ തട്ടിയെടുത്തു. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക പാക്കിസ്ഥാന് വിവരങ്ങള്‍ ചോർത്തി നല്‍കിയവരുടെ പേരില്‍ എറണാകുളം സ്വദേശിയായ 60കാരന്റെ പേരുണ്ടെന്ന് പറഞ്ഞാണ് ഇയാളില്‍ നിന്ന് പണം തട്ടിയത്.ലഖ്‌നൗവിലെ പൊലീസ് ഇൻസ്പെക്ടറാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ വാട്സ്‌അപ്പിലൂടെ 60കാരനെ വീഡിയോ കോള്‍ ചെയ്തത്. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്താന് ചോർത്തിക്കൊടുക്കാൻ സഹായിച്ച 151 പേരുടെ ലിസ്റ്റില്‍ പേരുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.

ഇത് പരിശോധിക്കുന്നതിന് തങ്ങള്‍ പറയുന്ന ബാങ്ക് അക്കൌണ്ടിലേക്ക് ബാങ്കിലുള്ള മുഴുവൻ തുകയും ട്രാൻസ്ഫർ ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തന്നില്ലെങ്കില്‍ ജീവന് ഭീഷണി ആകുമെന്നും ഇയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഭീഷണിയില്‍ ഭയന്ന എറണാകുളം സ്വദേശി ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.തുടർന്ന് തനിക്ക് വന്ന ഫോണ്‍ കോളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇദ്ദേഹം ബന്ധുക്കളോടും, സുഹൃത്തുക്കളോടും പറഞ്ഞപ്പോഴാണ് നടന്നത് വെർച്വല്‍ അറസ്റ്റ് ഭീഷണിയാണെന്ന് അദ്ദേഹത്തിന് മനസിലായത്. തുടർന്ന് കളമശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group