കോഴിക്കോട്: തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതല്‍’.
അതിനിടെ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തീവ്ര ക്രിസ്ത്യൻ സംഘടനയായ ‘കാസ’. ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായ ‘ഭീഷ്മപര്‍വ’ത്തിനുശേഷം വീണ്ടും ഗൂഢലക്ഷ്യങ്ങളുമായി എത്തിയ ചിത്രമാണ് ‘കാതല്‍’ എന്ന് കാസ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ ആരോപിച്ചു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന സ്വവര്‍ഗാനുരാഗിയായ കഥാപാത്രം ക്രിസ്ത്യാനിയായത് ഗൂഢലക്ഷ്യത്തോടെയാണെന്ന തരത്തില്‍ വിമര്‍ശനം തുടരുന്നു.
യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ. അവരുടെ ഉപബോധമനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്‌കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച് അപകര്‍ഷതാബോധത്തില്‍ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ കാസ ആരോപിക്കുന്നു. കേന്ദ്രകഥാപാത്രമായ നായകൻ സ്വവര്‍ഗഭോഗിയായ ക്രിസ്ത്യാനി, നായകന്റെ സ്വവര്‍ഗഭോഗിയായ സുഹൃത്തും ക്രിസ്ത്യാനി. സ്വവര്‍ഗാനുരാഗം കുടുംബബന്ധത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാൻ എത്തുന്നതാകട്ടെ ഒരു വൈദികൻ. ഈ വൈദികനാകട്ടെ പലതവണ നേരിട്ട് അല്ലാതെ സ്വവര്‍ഗാനുരാഗത്തെ ന്യായീകരിക്കാനും തന്റെ വാക്കുകളില്‍ ശ്രമിക്കുന്നുണ്ട്. താങ്കളുടെ അടുത്ത സിനിമയിലെ ക്രിസ്ത്യാനികളുടെ റോള്‍ എന്താകുമെന്ന് അറിയാൻ കാത്തിരിക്കുന്നുവെന്നും പോസ്റ്റില്‍ തുടരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നന്ദിയുണ്ട് മുഹമ്മദ് കുട്ടി, അങ്ങ് തന്നെ നിര്‍മ്മിച്ചു പുറത്തിറക്കിയിരിക്കുന്ന ‘കാതല്‍’ എന്ന ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ രണ്ട് ഗുദഭോഗികളായ സ്വവര്‍ഗാനുരാഗ കഥാപാത്രങ്ങളെ ക്രിസ്ത്യാനികള്‍ ആക്കിയെങ്കിലും, കഥയില്‍ അവരെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരാക്കി മാറ്റാതിരുന്നതിലും വിഷയം ചര്‍ച്ച ചെയ്യാൻ കുടുംബത്തിലെത്തുന്ന വൈദികനെ മദ്യപാനിയും ഈ സ്വവര്‍ഗാനുരാഗ കമ്ബനിയുടെ ഭാഗമായി മാറുന്ന രീതിയില്‍ തിരക്കഥയാക്കാതിരുന്നതിലും പെരുത്ത് നന്ദിയുണ്ട്? രണ്ട് ഉപനായകന്മാരെ ക്രിസ്ത്യാനികളായ സ്വവര്‍ഗാനുരാഗികള്‍ ആക്കിയിട്ട് അവരെ സന്മാര്‍ഗം ഉപദേശിച്ചു നന്നാക്കാൻ എത്തുന്ന മതപണ്ഡിതന്റെ റോളില്‍ ആയിരുന്നു മമ്മൂട്ടിയെങ്കില്‍ ഭീഷ്മപര്‍വം പോലെ ഒന്നുകൂടി പൊളിച്ചേനെ!
യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ. അവരുടെ ഉപബോധ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്‌കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച അപകര്‍ഷതാബോധത്തില്‍ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യം.
അത്തരത്തില്‍ വന്ന ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപര്‍വം. അതിനുശേഷം വീണ്ടും ഇതാ ഗൂഢലക്ഷ്യത്തോടെ ഒരു ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ചിത്രം ‘കാതല്‍’.
കേന്ദ്രകഥാപാത്രമായ നായകൻ സ്വവര്‍ഗഭോഗി ക്രിസ്ത്യാനി, നായകന്റെ സ്വവര്‍ഗഭോഗിയായ സുഹൃത്ത് അതും ക്രിസ്ത്യാനി. സ്വവര്‍ഗാനുരാഗം കുടുംബബന്ധത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാൻ എത്തുന്നതാകട്ടെ ഒരു വൈദികൻ. ഈ വൈദികനാകട്ടെ പലതവണ നേരിട്ട് അല്ലാതെ സ്വവര്‍ഗാനുരാഗത്തെ ന്യായീകരിക്കാനും തന്റെ വാക്കുകളില്‍ ശ്രമിക്കുന്നുണ്ട്. മൊത്തത്തില്‍ നല്ല ബെസ്റ്റ് സെറ്റപ്പ്.
സിനിമയുടെ കഥ വായിച്ച് കേള്‍ക്കുന്ന പതിവ് താങ്കള്‍ക്കുള്ള സ്ഥിതിക്ക് സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ ഒരിക്കലെങ്കിലും താങ്കളുടെ മനസ്സിലേക്ക് കേരളത്തില്‍ ആഴ്ചയില്‍ രണ്ടും മൂന്നും വരുന്ന വാര്‍ത്തകള്‍ വന്നിട്ടില്ലെന്നു മാത്രം പറയരുത്. കാരണം താങ്കളും സംവിധായകൻ ജിയോ ബേബിയും കഥാകൃത്തുമൊന്നും മാനത്തുനിന്നു പൊട്ടിവീണവര്‍ അല്ലല്ലോ, ഈ കേരളത്തില്‍ തന്നെ ജീവിക്കുന്നവരല്ലേ.. പിന്നെ ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെഎന്നാണല്ലോ പ്രമാണം. നടക്കട്ടെ! പിന്നെ ഒന്നും മനസ്സിലാകാത്ത മണ്ടന്മാരാണ് ഞങ്ങള്‍ എന്നു മാത്രം അങ്ങും കൂടെയുള്ളവരും ധരിക്കരുത്.
NB- ഭീഷ്മപര്‍വം എന്ന സിനിമ കണ്ടശേഷം ട്രെൻഡിനൊപ്പം എന്നു പറഞ്ഞ് അള്‍ത്താരയുടെ മുന്നില്‍നിന്ന് വൈദികരെ കൊണ്ടും കന്യാസ്ത്രീകളെ കൊണ്ടും, എന്തിന് പാവം സൂസപാക്യം പിതാവിനെ കൊണ്ടുവരെ ചാമ്ബിച്ച എല്ലാ മൊതലുകളോടും, ഔദ്യോഗിക അംഗീകാരത്തിന്റെ തഴമ്ബ് കുണ്ടിയിലുള്ള സര്‍വ ക്രിസ്ത്യൻ യുവജന സംഘടനകളോടും ഞങ്ങള്‍ക്ക് പറയാനുള്ളത്. ഈ സിനിമ കണ്ട ശേഷം ട്രെൻഡിനൊപ്പം എന്നു പറഞ്ഞ് പഴയതുപോലെ ഇറങ്ങരുത്, സംഗതി അസന്മാര്‍ഗികമാണ്.