Home Featured ബെംഗളൂരു : അന്യായ ഫീസ് വർധനവ് ;നഗരത്തിലെ സ്‌കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ

ബെംഗളൂരു : അന്യായ ഫീസ് വർധനവ് ;നഗരത്തിലെ സ്‌കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ

by admin

ബെംഗളൂരു : ഭീമവും അന്യായവുമായ ഫീസ് വർധനയെത്തുടർന്ന് നഗരത്തിലെ സ്‌കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ. മുൻനിര സ്വകാര്യ അൺഎയ്‌ഡഡ് സ്‌കൂളുകൾക്കെതിരേ രക്ഷിതാക്കളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിരവധി പരാതികളാണ് ലഭിച്ചത്.അന്യായമായ ഫീസ് വർദ്ധന, പാഠപുസ്‌തകങ്ങൾ, ഷൂസ്, ബാഗുകൾ, മറ്റ് വസ്‌തുക്കൾ എന്നിവ പ്രത്യേക വിൽപ്പനക്കാരിൽനിന്ന് വാങ്ങണമെന്ന് നിർബന്ധം പിടിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതികളിൽ ഭൂരിഭാഗവും.

പരാതികളിൽ കമ്മിഷൻ ചില സ്കൂ‌ളുകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.ഈ വർഷം 300-ലധികം പരാതികൾ ഞങ്ങൾക്ക് ലഭിച്ചുവെന്ന് കമ്മിഷൻ അധ്യക്ഷൻ കെ. നാഗണ്ണ ഗൗഡ അറിയിച്ചു. ബുധനാഴ്‌ച സെൻട്രൽ ബെംഗളൂരുവിലെ ഒരു പ്രശസ്‌തഗ്രൂപ്പ് നടത്തുന്ന മൂന്ന് സ്കൂളുകൾക്ക് നോട്ടീസ് നൽകിയതായും അദ്ദേഹം പറഞ്ഞു.കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ വിദ്യാഭ്യാസ കമ്മിഷണർക്ക് കത്തെഴുതുമെന്നും ഗൗഡ പറഞ്ഞു.

മാനദണ്ഡങ്ങൾ അനുസരിച്ച്, സ്കൂളുകൾക്ക് പ്രതിവർഷം 10 മുതൽ 12 ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ അനുവാദമുണ്ട്. എന്നാൽ, ചില സ്കൂ‌ളുകൾ ഈ വർഷം 40 ശതമാനം വരെ ഫീസ് വർധിപ്പിച്ചിട്ടുണ്ട്. ഫീസ് നിശ്ചയിക്കൽ വിഷയം സർക്കാർ ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടാതെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷകൾ നൽകിയപ്പോൾ ചില സ്‌കൂളുകൾ രക്ഷിതാക്കളെ ഉപദ്രവിക്കുകയും കുട്ടികളെ ശിക്ഷിക്കുകയും ചെയ്യുന്നുവെന്ന പരാതിയും കമ്മിഷന് മുന്നിലെത്തിയിട്ടുണ്ട്.

ചില സ്കൂളുകൾ കുട്ടികൾക്ക് ശാരീരിക ശിക്ഷപോലും ചുമ8iiiiത്തിയിട്ടുണ്ട്. അത്തരം കേസുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോപണങ്ങൾ നിയമനടപടിക്ക് ശുപാർശ ചെയ്യുമെന്നും ഗൗഡ പറഞ്ഞു.മാനദണ്ഡങ്ങൾ അനുസരിച്ച്, സ്കൂളുകൾക്ക് പ്രതിവർഷം 10 മുതൽ 12 ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ അനുവാദമുണ്ട്. എന്നാൽ, ചില സ്കൂ‌ളുകൾ ഈ വർഷം 40 ശതമാനം വരെ ഫീസ് വർധിപ്പിച്ചിട്ടുണ്ട്.

ഫീസ് നിശ്ചയിക്കൽ വിഷയം സർക്കാർ ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടാതെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷകൾ നൽകിയപ്പോൾ ചില സ്‌കൂളുകൾ രക്ഷിതാക്കളെ ഉപദ്രവിക്കുകയും കുട്ടികളെ ശിക്ഷിക്കുകയും ചെയ്യുന്നുവെന്ന പരാതിയും കമ്മിഷന് മുന്നിലെത്തിയിട്ടുണ്ട്.ചില സ്കൂളുകൾ കുട്ടികൾക്ക് ശാരീരിക ശിക്ഷപോലും ചുമത്തിയിട്ടുണ്ട്. അത്തരം കേസുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോപണങ്ങൾ നിയമനടപടിക്ക് ശുപാർശ ചെയ്യുമെന്നും ഗൗഡ പറഞ്ഞു.

ബിജെപിക്കാരുടെ ഒരു നായ പോലും രാജ്യത്തിന് വേണ്ടി മരിച്ചിട്ടില്ല’; ഖര്‍ഗെയുടെ പരാമര്‍ശം വിവാദത്തില്‍

ബിജെപി-ആര്‍എസ്‌എസ് നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ.രാജ്യസ്നേഹം പ്രസംഗിക്കുന്ന ബിജെപി, ആര്‍എസ്‌എസ് നേതാക്കളുടെ വീട്ടിലെ ഒരു നായ പോലും സ്വാതന്ത്ര്യ സമരത്തില്‍ ചത്തിട്ടില്ലെന്നാണ് ഖര്‍ഗെയുടെ പരാമര്‍ശം. ആര്‍എസ്‌എസില്‍ നിന്ന് ആരെങ്കിലും ജയിലില്‍ പോയിട്ടുണ്ടോ എന്നും ഖര്‍ഗെ ചോദിച്ചു. നെഹ്റു 13 വര്‍ഷം ജയിലില്‍ കിടന്നു, ഇന്ദിര ഗാന്ധിയും, രാജീവ് ഗാന്ധിയും രാജ്യത്തിനായി ജീവന്‍ നല്‍കിയെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിവാദ പരാമര്‍ശം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തെക്കുറിച്ച്‌ പ്രസംഗത്തിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരാമര്‍ശിച്ചു. കേസ് ഭരണകക്ഷിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്ന് ഖാര്‍ഗെ വിമര്‍ശിച്ചു. ‘കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചാണ് ഇത് ചെയ്തത്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണെന്ന് ഖര്‍ഗെ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group