Home Featured ബെംഗളൂരില്‍ കന്നഡിഗരെ അവഹേളിക്കുന്ന ബോര്‍ഡ്; , മലയാളിയായ ഉടമയ്‌ക്കെതിരെ കേസ്

ബെംഗളൂരില്‍ കന്നഡിഗരെ അവഹേളിക്കുന്ന ബോര്‍ഡ്; , മലയാളിയായ ഉടമയ്‌ക്കെതിരെ കേസ്

by admin

കോറമംഗലയിലെ ഒരു ഹോട്ടലിൻ്റെ സൈൻബോർഡില്‍ കന്നഡിഗരെ ലക്ഷ്യമിട്ട് അധിക്ഷേപകരമായ സന്ദേശം പ്രദർശിപ്പിച്ചത് വൻ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു.സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.കന്നഡ അനുകൂല സംഘടനകള്‍ നല്‍കിയ പരാതിയെ തുടർന്ന് മഡിവാല പോലീസ് അതിവേഗം നടപടിയെടുത്തു. ഹോട്ടല്‍ മാനേജരെയും മറ്റ് ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടല്‍ പരിസരത്ത് പ്രദർശിപ്പിച്ചിരുന്ന അധിക്ഷേപകരമായ ബോർഡ് പോലീസ് നീക്കം ചെയ്തു. ഈ സന്ദേശം എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ളയാളും നിലവില്‍ വിദേശത്ത് താമസിക്കുന്നതുമായ ഹോട്ടല്‍ ഉടമ ഈ വിഷയത്തില്‍ പ്രതികരിച്ചു. ഡിജിറ്റല്‍ ബോർഡില്‍ ഈ സന്ദേശം പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ വാദം. ബോർഡ് രൂപകല്‍പ്പന ചെയ്ത വ്യക്തി മനഃപൂർവം വാക്കുകള്‍ മാറ്റി അധിക്ഷേപകരമായ സന്ദേശം സൃഷ്ടിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു.സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് മഡിവാല പോലീസ് ഹോട്ടല്‍ ജീവനക്കാർക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 196-ാം വകുപ്പ് പ്രകാരമാണ് കേസ്.

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തുന്നതും പൊതു ഐക്യത്തിന് ഹാനികരമാകുന്നതുമായ പ്രവൃത്തികള്‍ ഈ വകുപ്പില്‍ ഉള്‍പ്പെടുന്നു. പോലീസ് ഹോട്ടല്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍, മൂന്ന് വർഷത്തെ കരാറിൻ കീഴില്‍ ഹോട്ടല്‍ അവരുടെ വേരിയബിള്‍ മെസേജ് ഡിസ്പ്ലേ സിസ്റ്റത്തിൻ്റെ നടത്തിപ്പ് കോറമംഗലയിലെ ഒരു സ്വകാര്യ കമ്ബനിക്ക് നല്‍കിയിരിക്കുകയാണെന്ന് കണ്ടെത്തി. ഈ ഡിസ്പ്ലേയില്‍ അനുചിതവും ഉദ്ദേശിക്കാത്തതുമായ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച്‌ ഹോട്ടല്‍ അധികൃതർ മുമ്ബും പരാതിപ്പെട്ടിരുന്നതായും വിവരങ്ങളുണ്ട്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനായി വേരിയബിള്‍ മെസേജ് സിസ്റ്റം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, എങ്ങനെയാണ് ഈ പ്രത്യേക അധിക്ഷേപകരമായ സന്ദേശം ഡിസ്പ്ലേയില്‍ വന്നതെന്നും വിശദീകരിക്കാൻ സൈനേജ് കമ്ബനിയിലെ ഉന്നതരെ പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഈ സംഭവം ബെംഗളൂരുവില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്..

You may also like

error: Content is protected !!
Join Our WhatsApp Group