ബെംഗളൂരു : മതസ്‌പർധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റ് പങ്കുവെച്ചതിന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയുടെ പേരിൽ കേസെടുത്ത് പോലീസ്. കർണാടകത്തിലെ ബെളഗാവി പോലീസിന്റേതാണ് നടപടി.ബെളഗാവിയിൽ അടുത്തിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പ്രതികളുടെപേരുകൾ പങ്കുവെച്ച് അവരുടെ മതത്തെ പരാമർശിച്ചായിരുന്നു പോസ്റ്റ്. ആ മതത്തിലെ വിശ്വാസികളെ അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു പോസ്റ്റെന്നും പോലീസ് പറഞ്ഞു.കലാപത്തിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റ് പങ്കുവെച്ചതിന് ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതിക്ക് പോലീസ് നോട്ടീസയക്കുകയും ചെയ്തു.
കോളജുകളില്‍ ആരും വിശന്നിരിക്കാന്‍ പാടില്ല. വിശപ്പു രഹിത ക്യാമ്ബസ് പദ്ധതി വ്യാപിപ്പിക്കണമെന്ന് ആവശ്യം.
കോളജുകളില്‍ ആരും വിശന്നിരിക്കാന്‍ പാടില്ല. വിശപ്പു രഹിത ക്യാമ്ബസ് പദ്ധതി വ്യാപിപ്പിക്കണമെന്ന് ആവശ്യം.ഇവര്‍ ഉച്ചയ്ക്കു ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കാനെന്ന മട്ടില്‍ പുറത്തിറങ്ങും. കുറച്ചു സമയം പുറത്തു ചുറ്റിത്തിരിഞ്ഞ ശേഷം തിരിച്ചെത്തും. കയ്യില്‍ ആവശ്യത്തിനു പണമില്ലാത്തതിനാല്‍ ഉച്ചഭക്ഷണം ഒഴിവാക്കുന്നതു ഇന്നും നടക്കുന്ന ഒരു കാര്യമാണ്.തിരൂര്‍ ഗവ. തുഞ്ചന്‍ കോളജില്‍ പല വിദ്യാര്‍ഥികളുടേയും അവസ്ഥ സമാനമെന്നു മനസിലാക്കിയതോടെ അധ്യാപകരെല്ലാം ചേര്‍ന്നു കോളജ് കാന്റീനില്‍ സൗജന്യമായി ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചത്.
ഇതോടെ നൂറിലേറെ വിദ്യാര്‍ഥികളാണ് ഉച്ചക്കഞ്ഞിക്കായി കന്റീനില്‍ എത്തിയത്.മുന്‍ വിദ്യാര്‍ഥികളും പിടിഎയും അധ്യാപകരുമെല്ലാം ചേര്‍ന്ന് ഇതു നടത്തിക്കൊണ്ടു പോകുന്നതിനിടെയാണു സര്‍ക്കാര്‍ ഇതു മാതൃകയാക്കി കോളജില്‍ വിശപ്പു രഹിത ക്യാമ്ബസ് പദ്ധതി തുടങ്ങിയത്. കുടുംബശ്രീയെ കോളജ് കാന്റീനുകള്‍ നടത്താന്‍ ഏല്‍പിക്കുകയും ചെയ്തു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍, 30 കിലോമീറ്റര്‍ ദൂരം താണ്ടി വരുന്നവര്‍, രക്ഷിതാക്കളില്ലാത്തവര്‍ എന്നിവര്‍ക്കെല്ലാം ഈ പദ്ധതി വഴി വിശപ്പടക്കാം. ഇതിനായി സര്‍ക്കാര്‍ ഫണ്ടും അനുവദിച്ചു.
ഇന്നു സംസ്ഥാനത്ത് 68 സര്‍ക്കാര്‍ കോളജുകളില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്.2024-25 അധ്യയന വര്‍ഷം 14,235 വിദ്യാര്‍ഥികളാണു പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. മറ്റു കോളജുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കണമെന്ന ആവശ്യം വിദ്യാര്‍ഥി സംഘടനകള്‍ ഉന്നയിക്കുന്നു. കൂടുതല്‍ കോളജുകളില്‍ ക്യാന്റീന്‍, കുടുംബശ്രീ യൂണിറ്റുകളുമായി ചേര്‍ന്നു പദ്ധ നടപ്പാക്കുമെന്നാണ് ഉന്നത വിദ്യാഭ്യസ വകുപ്പ് ഉറപ്പു നല്‍കുന്നത്.