Home Featured ബെംഗളൂരു : മണ്ണിടിച്ചിൽ ; കാർയാത്രികർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബെംഗളൂരു : മണ്ണിടിച്ചിൽ ; കാർയാത്രികർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

by admin

ബെംഗളൂരു : ഉത്തരകന്നഡജില്ലയിലെ ദേവിമനെ ചുരം പാതയിൽ മണ്ണിടിച്ചിൽ. ഇതുവഴിവന്ന കാർയാത്രികർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സിർസി-കുംത ദേശീയപാത 766-ഇയിലുൾപ്പെടുന്ന ചുരംഭാഗത്ത് വെള്ളിയാഴ്‌ച രാത്രി പത്തു മണിയോടെയാണ് കനത്ത മഴക്കൊപ്പം മണ്ണിടിച്ചിലുണ്ടായത്. പാറക്കല്ലുകളും മണ്ണും ചെളിയും മരവും പാതയുടെ മുകൾഭാഗത്തുനിന്ന് പതിക്കുകയായിരുന്നു..

കാറിനുമുന്നിലേക്കാണ് അപ്രതീക്ഷിതമായി ഇവ പതിച്ചത്. കാർ പെട്ടെന്ന് പിന്നോട്ടെടുത്തതിനാലാണ് രക്ഷപ്പെട്ടത്. സിർസി അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലെ ഒരുദ്യോഗസ്ഥനുൾപ്പെടെ മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കുംതയിൽനിന്ന് സിർസിയിലേക്ക് മടങ്ങുകയായിരുന്നു ഇവർ.

യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; 50 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പ്രതിയെ പിടികൂടി പോലീസ്

ഇരിങ്ങാലക്കുടയില്‍ കാല്‍നടയാത്രക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതി പിടിയില്‍. പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.തൃശ്ശൂർ ഒല്ലൂർ സ്വദേശി ചാക്കോ ജെ ആലപ്പാട്ട് ആണ് പോലീസിന്റെ പിടിയിലായത്.മുരിയാട് സ്വദേശിനിയെയാണ് കാറില്‍ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കാറിലെത്തിയ യുവാവ് വല്ലക്കുന്നില്‍ വച്ച്‌ യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഇടറോഡില്‍ കാറിന്റെ വേഗത കുറഞ്ഞപ്പോള്‍ യുവതി ചാടി രക്ഷപ്പെടുകയായിരുന്നു.സംഭവം നാട്ടുകർ പോലീസില്‍ അറിയിച്ചു. ഇതിനെ തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഇതൊരു ഇലക്‌ട്രിക് കാറാണെന്നും എറണാകുളം ഭാഗത്തേക്കാണ് പോയതെന്നും കണ്ടെത്തി. പിന്നാലെ പോയ പോലീസ് 50 കിലോമീറ്റർ പിന്നിട്ട് ആലുവക്ക് സമീപം ചെങ്ങമനാട് നിന്നുമാണ് പ്രതിയെ പിടികൂടിയത്. തട്ടിക്കൊണ്ടു പോകാനുള്ള കാര്യങ്ങള്‍ വ്യക്തമല്ല.

You may also like

error: Content is protected !!
Join Our WhatsApp Group