ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ താമസ ചെലവേറിയ നഗരമാണ് ബെംഗളൂരു. നഗരത്തിലും സമീപപ്രദേശങ്ങളിലും സ്ഥലത്തിന് ഭീമമായ സംഖ്യയാണ് ചോദിക്കുന്നത്.ഇനി അങ്ങനെയൊരു തുക കൊടുത്ത് വാങ്ങാൻ സന്നദ്ധരായാല്‍ വീട് വെക്കാൻ അനുയോജ്യമായ സ്ഥലം കിട്ടാനുമില്ല.വാടകയ്ക്ക് കൊടുക്കുന്ന വീടുകളുടെയോ അപ്പാർട്മെന്റുകളെയോ ഫ്ളാറ്റുകളെയോ ആശ്രയിച്ചാലും ഇതുതന്നെയാണ് സ്ഥിതി. ഭീമമായ തുകയാണ് വാടകയിനത്തിലും സെക്യൂരിറ്റി ഡെപ്പോസിറ്റായും ഈടാക്കുന്നത്. ഇങ്ങനെ അമിതമായ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നതില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കനേഡിയൻ പൗരനായ കാലേബ് ഫ്രീസെൻ.
നഗരത്തിലെ ദോംലൂരിലെ ഒരു 3BHK അപ്പാർട്ട്മെന്റിന്റെ പ്രോപ്പർട്ടി ലിസ്റ്റിങിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുകയാണ്കാലേബ്. ‘വാടക പ്രതിമാസം 1.75 ലക്ഷം രൂപ, എന്നാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് 19.25 ലക്ഷം രൂപ, ഈ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയ്ക്ക് എനിക്ക് ഒരു മഹീന്ദ്ര ഥാർ വാഹനം വാങ്ങാം’ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് കാലേബ് കുറിച്ചു.ഏതായാലും കാലേബിന്റെ എക്സ് പോസ്റ്റ് വലിയ ചർച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ചിലർ പിന്തുണയുമായി രംഗത്തിയപ്പോള്‍ ചിലർ കനേഡിയൻ പൗരനെതിരെ വിമർശനം ഉയര്‍ത്തിയിരിക്കുകയാണ്.