
ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. മന്ത്രിസഭ രണ്ട് വര്‍ഷം തികയുന്ന ഈ ദിവസം തന്നെയാണ് യെദ്യൂരപ്പ രാജി വച്ചത്. യെദ്യൂരപ്പ വൈകിട്ട് നാല് മണിയ്ക്ക് ഗവര്‍ണറെ കാണും. രാജി പ്രഖ്യാപനം ഉപാധികളോടെ.സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായതുമായി ബന്ധപ്പെട്ടുള്ള ചടങ്ങില് വിതുമ്പിക്കരഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപനം., ദേശീയ നേതൃത്വത്തിൽ നിന്നും അറിയിപ്പിനു കത്ത് നിൽക്കാതെയാണ് അദ്ദേഹത്തിന്റെ രാജി .
രാജിയെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് ബി ജെ പി ഹൈക്കമാണ്ടിൽ നിന്നും ഒരു അറിയിപ്പും ഇത് വരെ ലഭിച്ചില്ല എന്നും , ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ തീരുമാനം ഉണ്ടാകും എന്നായിരുന്നു മറുപടി , കൂടാതെ ഇന്ന് യെദ്യൂരപ്പ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു .
അഗ്നി പരീക്ഷകളുടെ കാലമായിരുന്നു തനിക്ക് കഴിഞ്ഞ ഭരണകാലം എന്നാണ് അദ്ദേഹം രാജിയെക്കുറിച്ചു പ്രതികരിച്ചത് , ബി ജെ പി പ്രസിഡന്റ് ജെപി നദ്ദയുടെ ഗുഡ് സര്ടിഫിക്കറ് ലഭിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ രാജിയെന്നും പ്രത്യേകതയാണ് .മക്കളായ ബി വൈ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രി സ്ഥാനത്തും ബി വൈ രാഘവേന്ദ്രയെ മന്ത്രിസഭയിലും പരിഗണിക്കണമെന്നാണ് യെദ്യൂരപ്പ മുന്നോട്ടുവച്ച പ്രധാന ആവശ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയിലും അമിത് ഷായിലും ജെ പി നദ്ദയിലും തനിക്ക് വിശ്വാസമുണ്ടെന്നും രാജിക്കാര്യത്തില്‍ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്നും യെദ്യൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.2023 നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനകള്‍ കേന്ദ്രം തുടങ്ങുന്നത്. അതിനിടെ യെദ്യൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വീരശൈവ സന്യാസി സമൂഹത്തിന്‍റെ സമ്മേളനം തുടങ്ങിയത് ബിജെപി ദേശിയ നേതൃത്വത്തെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ബി ജെ പിക്കുള്ളില്‍ യെദ്യൂരപ്പ് എതിരായ നീക്കം ശക്തമായിരുന്നു. നിരവധി എം എല്‍ എമാര്‍ അദ്ദേഹത്തിനെതിരെ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. ഇത് തടയാന്‍ കേന്ദ്ര നേതൃത്വം ശ്രമിച്ചതുമില്ല. കേന്ദ്ര നേതൃത്വത്തിനും യെദ്യൂരപ്പ മാറണമെന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. പിടിച്ചു നില്‍ക്കാന്‍ അവസാന നിമഷംവരെ യെദ്യൂരപ്പ ശ്രമിച്ചിരുന്നു. ലിംഗായത്ത് വിഭാത്തിന്റെ നേതാക്കളെവരെ അദ്ദേഹം രംഗത്തിറക്കി നോക്കി. എന്നാല്‍ സംസ്ഥാനത്തിനകത്ത് ഒരു വിഭാഗം നേതാക്കള്‍ ചെലുത്തിയ സമ്മര്‍ദത്തിനൊടുവില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

യെദ്യൂരപ്പ രാജിവെച്ചതോടെ ഇനി പൂര്‍ണമായും തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് ബി ജെ പി കേന്ദ്ര നേതൃത്വം ശ്രമിക്കുക. 18 ശതമാനം വോട്ടുകളുള്ള ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് തന്നെ ഒരു മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമായുണ്ട്. എന്നാല്‍ സമ്മര്‍ദവുമായി വൊക്കലിംഗ സമുദായവുമുണ്ട്. എന്നാല്‍ ഏറെ കാലമായി ഒരു ബ്രാഹ്മിണ്‍ മുഖ്യമന്ത്രിയായിട്ടെന്നും ഈ വിഭാഗത്തില്‍ നിന്ന് ഒരാളെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. അതിനിടെ തന്റെ മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന് മുമ്പില്‍ ആവശ്യപ്പെട്ടതായാണ് വിവരം.