Home Featured ഹാസനിലെ സ്കൂളിൽ ബോംബ് ഭീഷണി

ഹാസനിലെ സ്കൂളിൽ ബോംബ് ഭീഷണി

by admin

മൈസൂരു : ഹാസനിലെ സ്വകാര്യ സ്കൂളുകളിൽബോംബു വെച്ചിട്ടുണ്ടെന്ന ഇ മെയിൽ സന്ദേശത്തെത്തുടർന്ന് പോലീസും ബോംബ് സ്ക്വാഡ് വിദഗ്‌ധരുമെത്തി പരിശോധന നടത്തി.നഗരത്തിലെ വിദ്യാസൗധ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിലുള്ള മൂന്ന് സ്ഥാപനങ്ങളിലാണ് ബോംബ് ഭീഷണി.വിജയനഗര, ഇൻഡസ്ട്രിയൽ ഏരിയ, കെആർ പുരം എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന വിദ്യാസൗധയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി .

ഞായറാഴ്ച രാത്രി 11-ഓടെയാണ് പ്രിൻസിപ്പലിന് അജ്ഞാത ഉറവിടത്തിൽനിന്ന് മെയിൽ സന്ദേശം ലഭിച്ചത്.തുടർന്ന് ഹാസൻ ടൗൺ, റൂറൽ പോലീസിൽ പരാതിനൽകി. എന്നാൽ, പോലീസ് അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.

ചിതയിലേക്ക് എടുക്കല്ലേ ..അവളെ എനിക്ക് ഭാര്യയാക്കണം’; ശവസംസ്കാര ചടങ്ങിനിടെ മരിച്ച കാമുകിക്ക് സിന്ദൂരം ചാര്‍ത്തി യുവാവ്

ജീവിച്ചിരിക്കുമ്ബോള്‍ കാമുകിക്ക് നല്‍കിയ വാഗ്ദാനം, അവള്‍ മരിച്ച ശേഷം നിറവേറ്റി യുവാവ്. ചില പ്രണയങ്ങള്‍ അങ്ങനെ ആണല്ലേ.സ്നേഹിച്ചാല്‍ ചിലപ്പോള്‍ മരണത്തിന് പോലും തകർക്കാൻ ആവാത്ത വിധത്തില്‍ അത് ആഴ്ന്ന് ഇറങ്ങിയിട്ടുണ്ടാവും.അത്തരത്തില്‍ ഒരുഅസാധാരണമായ പ്രണയമാണ് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ നിച്ച്‌ലൗള്‍ പ്രദേശത്ത് നടന്നത്. തന്‍റെ പ്രതിശ്രുത വധുവിന്‍റെ മരണത്തിന് പിന്നാലെ, അന്ത്യകര്‍മ്മങ്ങള്‍ക്ക് മുമ്ബ് വിവാഹം നടത്തണമെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം ചിതയിലേക്ക് എടുക്കും മുമ്ബാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍, ‘അവളെ എന്‍റെ ഭാര്യയാക്കാമെന്ന് ഞാന്‍ അവള്‍ക്ക് വാക്ക് നല്‍കിയിരുന്നു. അവളെ ഞാന്‍ വധുവാക്കും.’ എന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.യുവാവിന്‍റെ ആവശ്യം കേട്ട് ആദ്യം അമ്ബരന്ന പെണ്‍കുട്ടിയുടെ കുടുംബം പിന്നീട് എതിര്‍പ്പുകളൊന്നും പറയാതിരുന്നതോടെ മരണ വീട്ടിലേക്ക് ഒരു പുരോഹിതനെ വിളിച്ച്‌ വരുത്തുകയും മന്ത്രോച്ചാരണങ്ങള്‍ക്കിടെ യുവാവ്, യുവതിയുടെ നെറ്റിയില്‍ സിന്ദൂരം പുരട്ടുകയും ചെയ്തു.

ആഘോഷങ്ങള്‍ നടക്കേണ്ടിയിരുന്ന ഈ സമയം സ്ത്രീകള്‍ അലമുറയിട്ട് കരഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇതുപോലൊന്ന് ഇതിന് മുമ്ബ് കണ്ടിട്ടില്ലെന്ന് പറഞ്ഞ ഗ്രാമവാസികള്‍, ഒരു ആഘോഷവുമില്ലാതെ ഒരു വാഗ്ദാനം പാലിക്കപ്പെട്ടതായി പറഞ്ഞു. യുവാവ് നഗരത്തില്‍ ഒരു കട നടത്തുകയായിരുന്നെന്നും ഇക്കാലത്താണ് ഇരുവരും പ്രണയത്തിലായതെന്നും ഗ്രാമവാസികള്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ കുടുംബം ആദ്യം ബന്ധത്തെ എതിര്‍ത്തെങ്കിലും പിന്നീട് ഇരുവരുടെയും ആവശ്യം അംഗീകരിക്കുകയായിരുന്നു

.പെണ്‍കുട്ടിയുടെ മരണത്തിന് മുമ്ബ് തന്നെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ പെട്ടെന്നുള്ള മരണത്തിന്‍റെ കാരണം വ്യക്തമല്ല. അതേസമയം പോലീസ് മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതിയുടെ ചിതയ്ക്ക് തീ കൊളുത്തിയതും യുവാവായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു

You may also like

error: Content is protected !!
Join Our WhatsApp Group