ബെംഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്നവർക്കായി പുതിയ കർശന നടപടികളുമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് രംഗത്ത്. മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും തുപ്പുന്നതും സംബന്ധിച്ച ട്രാവലർ എറ്റിക്വിറ്റ് ലംഘനങ്ങൾ തടയുന്നതിനാണ് നടപടി.പൊതുസ്വത്ത് മലിനമാക്കുകയും മറ്റ് യാത്രക്കാരുടെ ആരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്യുന്ന ഇത്തരം പ്രവണതകൾക്കെതിരെ ഇനി കർശനമായി ഇടപെടും എന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.
കൂടാതെ പുതിയ നിയമനുസരണം ഇത്തരമൊരു നിയമലംഘനത്തിനായി ആൾക്കാർക്ക് ₹500 വരെ പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.മെട്രോ സ്റ്റേഷനുകളിലും കോച്ചുകളിലും ഹൈ റസലൂഷൻ സിസിടിവി ക്യാമറകൾ അതിനോടം തന്നെ സ്ഥാപിച്ചു കഴിഞ്ഞു. യാത്രക്കാർ ഉദ്ദേശപൂർവ്വമോ അതോ മറ്റെന്തെങ്കിലും തരത്തിലോ ചട്ടങ്ങൾ ലംഘിക്കുന്നുവെന്ന് തിരിച്ചറിയുന്നതിനും തുടർന്നുള്ള നടപടികൾ എടുക്കുന്നതിനുമാണ് ഈ സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്.
കൂടാതെ ഇത് വഴി ശുചിത്വവും സുരക്ഷയും സംരക്ഷിക്കാനുള്ള ലക്ഷ്യം കൂടെയുണ്ട്, നഗരത്തിന്റെ പൊതു ഗതാഗത സംവിധാനം കൂടുതൽ ശുദ്ധവും ഉത്തരവാദിത്വപരവുമായയാക്കുന്നതിന് വലിയൊരു നീക്കമായാണ് ഈ നടപടിയെ വിലയിരുത്തപ്പെടുന്നത്.അതേസമയം മെട്രോയിൽ വച്ച് ഒരു യാത്രക്കാരൻ പായ്ക്കറ്റ് അഴിച്ചുമാറ്റി പുകയില ചവയ്ക്കുന്നതും സഹയാത്രികർ ട്രെയിനിൽ വെച്ച് ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നതുമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് ബിഎംആർസിഎൽപുതിയ നടപടിയുമായി നീങ്ങിയത്.
മെറ്റൽ ഡിറ്റക്ടറുകൾ വഴി പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാൽ, എല്ലാ മെട്രോ സ്റ്റേഷനുകളിലും ക്രമരഹിതമായി ഭൗതിക പരിശോധന നടത്തും. അതേസമയം സുരക്ഷാ ജീവനക്കാർക്കും പ്ലാറ്റ്‌ഫോം ഗാർഡുകൾക്കും യാത്രക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാൻ പ്രത്യേക ബോധവൽക്കരണ പരിശീലനം നൽകുന്നതായും അധികൃതർ അറിയിച്ചു.യാത്രക്കാരിൽ നിന്നും ഇത്തരം പെരുമാറ്റം നിരീക്ഷിക്കാനും ഏതെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷാ ജീവനക്കാർക്ക് വിവരങ്ങൾ കൈമാറണമെന്നും കേന്ദ്ര സുരക്ഷാ നിരീക്ഷണ മുറിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
മെട്രോ യാത്രക്കാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പിക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.നിലവിൽ എല്ലാ ട്രെയിനുകളിലും മെട്രോ സ്റ്റേഷനുകളിലും കൂടുതൽ നിരീക്ഷണം ഏർപ്പെടുത്താനാണ് നീക്കം. കുറ്റക്കാരായ യാത്രക്കാർക്ക് ബിഎംആർസിഎൽ നിയമങ്ങൾ അനുസരിച്ച് പിഴ ചുമത്തുമെന്നും ബിഎംആർസിഎൽ പുറത്ത് വിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.നിയമലംഘനങ്ങൾ പിടിച്ചെടുക്കാൻ ഇതിനായി ആധുനിക സാങ്കേതികവിദ്യകളും മനുഷ്യശക്തിയും ഒന്നിച്ച് ഉപയോഗിക്കുമെന്നും അറിയിച്ചു.
യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാൻ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളിലും ബോർഡുകളും അറിയിപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ പൊതു ഗതാഗത സംവിധാനങ്ങൾ ശുചിത്വപരവും മനോഹരവുമായിരിക്കണം എന്നത് ബിഎംആർസിഎൽ എടുത്ത പ്രധാന സന്ദേശമാണെന്ന് ഈ നീക്കത്തിൽ വ്യക്തമാണ്. ചവയ്ക്കാവുന്ന പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ യാത്രക്കാരെ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി ബിഎംആർസിഎൽ വിപുലമായ ബോധവൽക്കരണ കാമ്പെയ്‌നുകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്ന ഓരോ യാത്രക്കാരനും ശുചിത്വത്തിന്റെയും സഹയാത്രക്കാരോടുള്ള ബഹുമാനത്തിന്റെയും പ്രാധാന്യം മനസ്സിലാക്കണം എന്നതാണ് ഈ ക്യാപയിന്റെ ലക്ഷ്യം. അതേസമയം പൊതുസ്ഥലങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം മറ്റ് യാത്രക്കാരുടെ അനുഭവത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഈ പ്രവണത സമൂഹത്തിൽ നിന്ന് മാറിപ്പോകേണ്ടതാണെന്നും ബിഎംആർസിഎൽ അധികൃതർ വ്യക്തമാക്കുന്നു.