Home കർണാടക മൈസൂരുവില്‍ ചരിത്രത്തിലാദ്യമായി ബി.ജെ.പി ഭരണം പിടിച്ചു; വഴിയൊരുക്കിയത്​ ജെ.ഡി-എസ്​

മൈസൂരുവില്‍ ചരിത്രത്തിലാദ്യമായി ബി.ജെ.പി ഭരണം പിടിച്ചു; വഴിയൊരുക്കിയത്​ ജെ.ഡി-എസ്​

by admin

ബംഗളൂരു: മൈസൂരു കോര്‍പറേഷന്‍ ചരിത്രത്തിലാദ്യമായി ബി.ജെ.പി ഭരണം പിടിച്ചെടുത്തു. അവസാന നിമിഷം അപ്രതീക്ഷിതമായി ജെ.ഡി-എസ് മേയര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് ബി.ജെ.പി ഭരണത്തിന് വഴിയൊരുങ്ങിയത്.

ബി.ജെ.പി സ്ഥാനാര്‍ഥിയായ സുനന്ദ പാലനേത്രയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

പാലനേത്രക്ക് 26 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസി​െന്‍റ എച്ച്‌.എം. ശാന്താകുമാരിക്കും ജെ.ഡി-എസി​െന്‍റ അശ്വിനി അനന്തുവിനും 22 വോട്ടുകള്‍ വീതമാണ് ലഭിച്ചത്.

ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കിയ ജെ.ഡി-എസ് നീക്കത്തില്‍ പ്രതിഷേധിച്ച്‌ എന്‍.ആര്‍ എം.എല്‍.എ തന്‍വീര്‍ സേഠി​െന്‍റ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കോര്‍പറേറ്റര്‍മാര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ പ്രതിഷേധിച്ച്‌ ഇറങ്ങിപോയി.

1983ല്‍ ആരംഭിച്ച മൈസൂരു സിറ്റി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 38 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. മൈസൂരു സിറ്റി കോര്‍പറേഷന്‍ 59ാം വാര്‍ഡില്‍നിന്നുള്ള (കുവെമ്ബുനഗര്‍ എം. ബ്ലോക്ക്) മുതിര്‍ന്ന കോര്‍പറേറ്റര്‍മാരിലൊരാളായ സുനന്ദ മൈസൂരു നഗരത്തിലെ 35ാം മേയറായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ജനറല്‍ വിഭാഗം വനിതകള്‍ക്കാണ് ഇത്തവണ മേയര്‍ സ്ഥാനം. അയോഗ്യതയെതുടര്‍ന്ന് ജെ.ഡി-എസി​ന്‍റ രുക്മിണി മാദെഗൗഡക്ക് മേയര്‍ സ്ഥാനം നഷ്​​ടപ്പെട്ടതിനെതുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ജെ.ഡി-എസും കോണ്‍ഗ്രസും സഖ്യം ചേര്‍ന്നാണ് രുക്മിണി മാദെഗൗഡ വിജയിച്ചത്. ജൂണ്‍ 11ന് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡ് സാഹചര്യത്തില്‍ ഹൈകോടതി തെരഞ്ഞെടുപ്പ് നടത്തുന്നത് തടയുകയായിരുന്നു.

മൈസൂരു റിജനല്‍ കമീഷണര്‍ ഡോ.ജി.സി പ്രകാശ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സഖ്യകക്ഷിയായ ജെ.ഡി-എസ് അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ പ്രതിഷേധിച്ച്‌ വോട്ടിങ് ആരംഭിച്ചശേഷം നിലവിലെ ആക്ടിങ് മേയര്‍ അന്‍വര്‍ ബേയ്ഗ്, എം.എല്‍.എ തന്‍വീര്‍ സേഠ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കോര്‍പറേറ്റര്‍മാര്‍ വോട്ടിങ് ബഹിഷ്കരിക്കുകയായിരുന്നു.

മേയര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരു ജില്ല ചുമതലയുള്ള മന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.ടി. സോമശേഖര്‍ ജെ.ഡി-എസ് എം.എല്‍.എ എസ്.ആര്‍ മഹേഷ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി രഹസ്യമായി ചര്‍ച്ച നടത്തിയിരുന്നു.

മേയര്‍ തെരഞ്ഞെടുപ്പില്‍ ജെ.ഡി-എസി​െന്‍റ പിന്തുണ തേടിയിട്ടുണ്ടെന്ന് പരസ്യമായി സോമശേഖര്‍ പറഞ്ഞിരുന്നു. ജെ.ഡി-എസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ ജയിക്കാനുള്ള വോട്ടുകള്‍ കോണ്‍ഗ്രസിനും ജെ.ഡി-എസിനും ലഭിച്ചില്ല.

വോട്ടുകള്‍ ഭിന്നിച്ചതോടെ ബി.ജെ.പി ഭരണം ഉറപ്പിച്ചു. കോണ്‍ഗ്രസ്-ജെ.ഡി-എസ് സഖ്യം തകര്‍ന്നതോടെ നിലവിലെ ഡെപ്യൂട്ടി മേയര്‍ കോണ്‍ഗ്രസിെന്‍റ അന്‍വര്‍ ബേയ്ഗിെന്‍റ സ്ഥാനവും ഇതോടെ അനിശ്ചിതത്വത്തിലായി. 2022 ഫെബ്രുവരി 23വരെയാണ് ഇപ്പോഴത്തെ മേയറുടെ കാലാവധി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group