Home Featured ചിന്നസ്വാമി ദുരന്തം ; സർക്കാരിനെതിരേ സമരം ശക്തമാക്കി ബിജെപി.

ചിന്നസ്വാമി ദുരന്തം ; സർക്കാരിനെതിരേ സമരം ശക്തമാക്കി ബിജെപി.

by admin

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ തിക്കിലും തിരക്കിലും 11 ക്രിക്കറ്റ് ആരാധകരുടെ ജീവൻ പൊലിഞ്ഞ സംഭവം മുൻനിർത്തി കോൺഗ്രസ് സർക്കാരിനെതിരേ സമരം ശക്തമാക്കി ബിജെപി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെയും രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി. ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിക്കുശേഷം മുഖ്യമന്ത്രിയുടെ വസതി വളയുമെന്ന് പ്രഖ്യാപിച്ച് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.

നേതാക്കളെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ വിട്ടയച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എംഎൽഎ, പ്രതിപക്ഷനേതാവ് ആർ. അശോക, നിയമനിർമാണ കൗൺസിൽ പ്രതിപക്ഷനേതാവ് ഛലവാദി നാരായണസ്വാമി, മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത്നാരായൺ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും രാജിയുണ്ടാകുന്നതുവരെ സമരത്തിൽനിന്ന് പിൻമാറരുതെന്ന് നേതാക്കൾ പ്രവർത്തകരോട് ആവശ്യപ്പെട്ടു.

വിധാൻ സൗധയ്ക്കുമുൻപിൽ സർക്കാർ പോലീസിന്റെ ഉപദേശം ലംഘിച്ച് തിരക്കിട്ട് ആർസിബിയുടെ ആഘോഷപരിപാടി സംഘടിപ്പിക്കുകയായിരുന്നെന്ന് വിജയേന്ദ്ര പറഞ്ഞു.ആർസിബിയുടെ വിജയം മുതലാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. പിന്നീട് സ്ഥലത്തെത്തിയ ഉപമുഖ്യമന്ത്രി ഇതിനായി മത്സരിച്ചു. ദുരന്തത്തിന്റെ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് ആർ. അശോക ആരോപിച്ചു

കടിച്ച പാമ്ബിനെയും കൊണ്ട് ആശുപത്രിയിലെത്തിയ മുന്‍ സൈനികനെ കണ്ട് അമ്ബരന്ന് ഡോക്ടര്‍മാര്‍

ഹിമാചല്‍ പ്രദേശിലെ ചമ്ബ ജില്ലയില്‍ കടിച്ച പാമ്ബുമായി മുന്‍ സൈനികന്‍ ചികിത്സതേടി ആശുപത്രിയിലെത്തി. ചമ്ബയിലെ മഹ്‌ല സ്വദേശിയായ മുന്‍ സൈനികൻ രമേശ് കുമാറാണ് തന്നെ കടിച്ച പാമ്ബുമായി ചികിത്സതേടി ആശുപത്രിയിലെത്തിയത്.എന്നാല്‍, ആദ്യം ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയെങ്കിലും തന്നെ കടിച്ച പാമ്ബിനെ ഇട്ടിരിക്കുന്ന കവര്‍ രമേശ് കുമാർ ഡോക്ടർമാരെ കാണിക്കുകയായിരുന്നു.ഉടന്‍ തന്നെ ഡോക്ടർമാര്‍ രമേശ് കുമാറിന് ആന്‍റിവെനം കുത്തിവയ്പ്പ് എടുത്തു. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രമേശ് കുമാറിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മാധ്യമങ്ങളോട് സംസാരിക്കവെ തനിക്ക് പാമ്ബുകളെ പിടിച്ച്‌ വലിയ പരിചയമുണ്ടെന്നും വിവിധ ഇനത്തില്‍പ്പെട്ട നിരവധി പാമ്ബുകളെ പിടികൂടി കാട്ടിലേക്ക് വിട്ടിട്ടുണ്ടെന്നും രമേശ് കുമാര്‍ പറഞ്ഞു.രണ്ട് ദിവസം മുമ്ബ് ഒരു പാമ്ബിനെ പിടിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ കടിയേറ്റത്. അപകടം മനസിലാക്കിയ രമേശ് കുമാര്‍, ഡോക്ടർമാര്‍ക്ക് പാമ്ബിന്‍റെ ഇനം തിരിച്ചറിയുന്നതിനും ശരിയായ ആന്‍റിവെനം കുത്തിവയ്ക്കുന്നതിനുമാണ് പാമ്ബുമായു ആശുപത്രിയിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാമ്ബിനെ തിരിച്ചറിയാന്‍ സാധിച്ചത് സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ രമേശ് കുമാറിന് ഉറപ്പിക്കാന്‍ കഴിഞ്ഞെന്നും ഇത് രമേശ് കുമാറിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചെന്നും ഡോക്ടർമാരും സ്ഥിരീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group