ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും രാജിവെക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ബിജെപി സമരം നടത്തും.ബെംഗളൂരു ഫ്രീഡംപാർക്കിൽ നടക്കുന്ന പ്രതിഷേധത്തിൽ പാർട്ടിയുടെ പ്രധാനനേതാക്കൾ, എംഎൽഎമാർ, എംപിമാർ, ജില്ലാനേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
മരിച്ചവരുടെയെല്ലാം പ്രായം 33; ദുര്‍മരണങ്ങള്‍ വിട്ടൊഴിയാതെ കാന്താര 2 സിനിമാ സെറ്റ്
കാന്താര സിനിമയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ അവസാനിക്കുന്നില്ല. കാന്താര ചാപ്ടർ 1 സിനിമയുടെ സെറ്റില്‍ ഇതുവരെ മൂന്ന് പേരാണ് മരണപ്പെട്ടത്.രണ്ട് തവണ സിനിമാ സെറ്റില്‍ അപകടമുണ്ടായി. സെറ്റില്‍ മരിച്ച മൂന്ന് പേരുടെയും വയസ് 33 ആയിരുന്നു എന്നത് ഞെട്ടിക്കുന്ന യാദൃശ്ചികതയാണ്. രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട കാന്താര എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് കാന്താര ചാപ്ടർ 1. ഈ വർഷം ഒക്ടോബറിലാണ് സിനിമ തീയറ്ററുകളിലെത്തുക.മെയ് 11നാണ് കാന്താര സെറ്റിലെ ദുർമരണങ്ങള്‍ ആരംഭിക്കുന്നത്.
കർണാടക സിനിമാ മേഖലയിലെ അറിയപ്പെടുന്ന കൊമേഡിയനായ രാകേഷ് പൂജാരിയാണ് ആദ്യം മരണപ്പെടുന്നത്. ഹൃദയാഘാതമായിരുന്നു കാരണം. ഉഡുപ്പിയിലെ മിയൂരില്‍ ഒരു സുഹൃത്തിൻ്റെ മൈലാഞ്ചിക്കല്യാണത്തിനിടയിലായിരുന്നു സംഭവം. മരണപ്പെടുമ്ബോള്‍ രാകേഷിൻ്റെ വയസ് 33.അടുത്ത മരണം മെയ് 26ന്. സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായ എംഎഫ് കപില്‍ കർണാടകയിലെ കൊല്ലൂരിനടുത്തുള്ള സൗപർണിക പുഴയില്‍ മുങ്ങിമരിച്ചു.
വൈക്കം മൂശാരിത്തറ സ്വദേശിയായ കപില്‍ തെയ്യം കലാകാരനായിരുന്നു. ഷൂട്ടിംഗ് ഇടവേളയില്‍, ലൊക്കേഷനടുത്തായിരുന്നു സംഭവം. ഷൂട്ടിംഗുമായി മരണത്തിന് ബന്ധമില്ലെന്ന് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് പറഞ്ഞിരുന്നു. മരണപ്പെടുമ്ബോള്‍ കപിലിനും പ്രായം 33.വികെ നിജുവിൻ്റേതായിരുന്നു അവസാന മരണം. മലയാളി മിമിക്രി കലാകാരനായിരുന്ന നിജു ജൂണ്‍ 11ന് ഹൃദയാഘാതം കാരണമാണ് മരണപ്പെട്ടത്. കർണാടകയിലെ അഗുംബെയില്‍ വച്ച് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് നിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണപ്പെടുമ്ബോള്‍ നിജുവിനും 33 വയസായിരുന്നു പ്രായം.കാന്താര സെറ്റിലെ പ്രശ്നങ്ങള്‍ മുൻപേ തുടങ്ങിയതാണ്. അനുമതി തേടാതെ കാടിനുള്ളില്‍ സിനിമയുടെ ചിത്രീകരണം നടത്തുന്നു എന്ന് ആദ്യ ഘട്ടത്തില്‍ പരാതി ഉയർന്നു. ചിത്രീകരണത്തിനിടെ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു എന്നും ഇത് ചോദ്യം ചെയ്തലാളെ സിനിമാ പ്രവർത്തകർ മർദ്ദിച്ചു എന്നും ആരോപണമുണ്ടായിരുന്നു. പിന്നീട് ജൂനിയർ ആർട്ടിസ്റ്റുമാർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് 20ലധികം പേർക്ക് പരിക്കേറ്റു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷഭ് ഷെട്ടി ഉള്‍പ്പെടെ 30 അണിയറപ്രവർത്തകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ക്യാമറകളും മറ്റും അപകടത്തില്‍ ഒഴുകിപ്പോയി