Home Featured ബെംഗളൂരു : പാഴ്‌സൽ സർവീസുമായി ബൈക്ക് ടാക്സികൾ

ബെംഗളൂരു : പാഴ്‌സൽ സർവീസുമായി ബൈക്ക് ടാക്സികൾ

by admin

ബെംഗളൂരു : കർണാടകത്തിൽ ബൈക്ക് ടാക്സി നിരോധിച്ചതോടെ പാഴ്‌സൽ സർവീസുമായി ഒല, ഉബർ തുടങ്ങിയ കമ്പനികൾ. കഴിഞ്ഞ ദിവസം വരെ ഈ കമ്പനികളുടെ ആപ്പുകളിൽ കാർ, ഓട്ടോ എന്നിവക്കൊപ്പം ബൈക്ക് യാത്ര സർവീസ് ബുക്ക് ചെയ്യാൻ സൗകര്യമുണ്ടായിരുന്നുവെങ്കിൽ തിങ്കളാഴ്ച‌ മുതൽ ഈ സ്ഥാനത്ത് കൂറിയർ, പാഴ്സൽ സർവീസ് എന്നാണ് നൽകിയിരിക്കുന്നത്.മുന്നറിയിപ്പില്ലാതെ പുതിയ സർവീസ് ആപ്പിൽ പ്രത്യക്ഷപ്പെട്ടതോടെ നിരോധനം നേരിടാൻ ബൈക്ക് ടാക്സസി സർവീസ് തന്നെ പാഴ്‌സൽ എന്ന പേരിൽ നടത്തുകയാണെന്ന അഭ്യൂഹം പടർന്നു.

എന്നാൽ, മിക്കവർക്കും ശ്രമിച്ചിട്ടും ബൈക്ക് ടാക്സ‌ി സർവീസ് ലഭിച്ചില്ല. ഇതേ സമയം, ചിലർ പതിവ് പോലെ ബൈക്ക് ടാക്‌സിയിൽ യാത്ര ചെയ്തുവെന്നും പറയുന്നുണ്ട്. നിരോധനം ലംഘിക്കുന്ന ബൈക്ക് ടാക്‌സികാരെ പിടികൂടാൻ പോലീസ് പരിശോധന ആരംഭിച്ചു. ആദ്യ ദിനം 150-ഓളം ബൈക്ക് ടാക്സ‌ക്കാർ പിടിയിലായി. ഇവരുടെ വാഹനം പിടിച്ചെടുത്തിട്ടുണ്ട്.നിരോധനം ലംഘിക്കുന്നവർക്ക് 10,000 രൂപ വരെയാണ് പിഴയിടാക്കുന്നത്. പിഴ നൽകാൻ തയ്യാറാകാത്തവർക്ക് മൂന്ന് മാസം തടവുശിക്ഷയും ലഭിക്കും. ഹൈക്കോടതി വിധിയെത്തുടർന്ന് തിങ്കളാഴ്‌ചയാണ് സംസ്ഥാനത്ത് ബൈക്ക് ടാക്സി നിരോധനം നിലവിൽ വന്നത്.

ബൈക്ക് ടാക്സികളുടെ പ്രവർത്തനം തുടരണമെങ്കിൽ സർക്കാർ നിയമനിർമാണം നടത്തണമെന്നായിരുന്നു കോടതി വിധിയിൽ പറഞ്ഞത്. നിയമനിർമാണം നടത്തില്ലെന്ന നിലപാടിലാണ് സർക്കാർ.കർണാടകത്തിൽ ഒരു വർഷം ബൈക്ക് ടാക്സികൾ എട്ട് കോടി ട്രിപ്പ് നടത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഒട്ടേറെ പേർ മുഴുവൻ സമയവും ബൈക്ക് ടാക്സിയോടിക്കുന്നുണ്ട്. പാർട്ട് ടൈം ജോലി എന്ന വിധത്തിൽ വിദ്യാർഥികൾ അടക്കമുള്ളവരും ബൈക്ക് ടാക്സിയോട്ടം നടത്തുന്നവരാണ്. ബൈക്ക് ടാക്‌സി വീണ്ടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരും രംഗത്ത് വന്നിട്ടുണ്ട്. ഗതാഗതത്തിരക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരു നഗരത്തിന് ബൈക്ക് ടാക്സി അനുഗ്രഹമാണെന്നാണ് ജനങ്ങൾ പറയുന്നത്.

ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി മൂന്നരവയസുകാരിയോട് ലൈംഗിക അതിക്രമം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

മൂന്നര വയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റിലായി. അത്തിക്കയം കണ്ണമ്ബള്ളി ചോവൂര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ലിബിന്‍ സി ജോണ്‍സണ്‍(23) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്.ഈ മാസം 12ന് വൈകിട്ട് നാലിനും 5.30നുമിടെയാണ് സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി ദേഹത്തു കടന്നുപിടിച്ച്‌ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകള്‍ കാട്ടിയത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കി. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പത്തംനംതിട്ട ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ ചികിത്സക്കെത്തിച്ച വിവരമറിഞ്ഞ പെരുനാട് പൊലീസ് അവിടെയെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അനിതാകുമാരിയാണ് മൊഴിയെടുത്തത്. തുടര്‍ന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണു ബി എന്‍ എസിലെയും പോക്‌സോയിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രതിയെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ച്‌ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

തുടര്‍ന്ന് 13ന് വൈകിട്ട് 3 ന് അറസ്റ്റ് രേഖപ്പെടുത്തി. വീഡിയോ കോളിലൂടെ കാണിച്ചപ്പോള്‍ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതിയുടെ ഓട്ടോറിക്ഷ ശാസ്ത്രീയ അന്വേഷണസംഘം പരിശോധിച്ചു തെളിവുകള്‍ ശേഖരിച്ചു. പ്രതിയുടെ വൈദ്യ പരിശോധനയും നടത്തി. മറ്റു നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group