ബംഗളൂരു: സ്വകാര്യ നിമിഷങ്ങള്‍ക്കിടയിലും ജനല്‍ തുറന്നിടുന്ന ദമ്ബതികള്‍ക്കെതിരെ പരാതിയുമായി അയല്‍ക്കാരി. ബംഗളൂരു ആവലഹള്ളി ബി.ഡി.എ ലേഔട്ടില്‍ താമസിക്കുന്ന 44കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ബെഡ്റൂമില്‍നിന്നുള്ള സ്വകാര്യ സംഭാഷണങ്ങളും മറ്റും എപ്പോഴും കേള്‍ക്കുന്നത് തന്റെ വീട്ടിലെ സമാധാനാന്തരീക്ഷം തകർത്തെന്നും പരാതിയിലുണ്ട്.
അയല്‍ക്കാർ എപ്പോഴും ജനറല്‍ തുറന്നിടുകയാണ്. അടച്ചിടാൻ പറയുമ്ബോള്‍ മോശം ആംഗ്യം കാണിക്കുന്നു. തന്നെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുടമയും ദമ്ബതികളെ പിന്തുണക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പരാതിയില്‍ പറയുന്നു.
സ്ത്രീയുടെ പരാതിയില്‍ അയല്‍ക്കാർക്കും വീട്ടുടമക്കും മകനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രകോപനം ഉണ്ടാക്കുകയയെന്ന ഉദ്ദേശ്യത്തോടെയുള്ള അധിക്ഷേപം, ഭീഷണിപ്പെടുത്തല്‍, സ്ത്രീയുടെ അന്തസിനെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.