Home Featured ക്രഡിറ്റ് സൊസൈറ്റി മാനേജ്മെന്റിനെതിരെ വ്യാജ പ്രചാരണം; പൊലീസ് പിടികൂടിയ പ്രതിയുടെ ഫോണില്‍ നിന്നും കണ്ടെത്തിയത് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍; മലയാളിയ്ക്ക് എതിരെ പോക്സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്

ക്രഡിറ്റ് സൊസൈറ്റി മാനേജ്മെന്റിനെതിരെ വ്യാജ പ്രചാരണം; പൊലീസ് പിടികൂടിയ പ്രതിയുടെ ഫോണില്‍ നിന്നും കണ്ടെത്തിയത് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍; മലയാളിയ്ക്ക് എതിരെ പോക്സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്

by admin

ക്രഡിറ്റ് സൊസൈറ്റി മാനേജ്മെന്റിനെതിരെ വ്യാജ പ്രചാരണം നടത്തുകയും, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസില്‍ പിടിയിലായ പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പൊലീസിനു ലഭിച്ചത് നിരവധി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന അശ്ലീല ദൃശ്യങ്ങള്‍.ഇതോടെ തട്ടിപ്പ് കേസില്‍ പിടിയിലായ പ്രതിയ്ക്കെതിരെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതിനുള്ള വകുപ്പ് കൂടി ചുമത്തി പോക്സോ കേസും പൊലീസ് രജിസ്റ്റർ ചെയ്തു. കൈരളി അഗ്രികള്‍ച്ചർ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ജനറല്‍ മാനേജർ തൃശൂർ സ്വദേശി പി ജെ ബിനോജ് ആണ് ബാംഗ്ലൂർ പൊലീസിന്റെ അറസ്റ്റിലായത്.

ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.സൗത്ത് ഇന്ത്യയിലെ നമ്ബർ വൻ ക്രെഡിറ്റ് സൊസൈറ്റി മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച റാക്കറ്റിലെ മുഖ്യസൂത്രധാരനാണ് ഇയാളെന്നായിരുന്നു പരാതി. ബെംഗളൂരു പൊലീസ് തൃശൂരില്‍ നിന്നാണ് ഇദേഹത്തെ അറസ്റ്റ് ചെയ്തത്. കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ മുൻ ലോണ്‍ മാനേജരായിരുന്നു പി ജെ ബിനോജ്.

പിന്നീട് ബിനോജ് കൈരളി അഗ്രികള്‍ച്ചർ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയില്‍ ജനറല്‍ മനേജരായി ജോലിക്ക് കയറി. ഇതിനുശേഷം ഐസിസിഎസ്‌എല്ലിനെതിരെ വ്യാജ വാർത്തകള്‍ പടച്ചുവിട്ട് മനേജ്മെന്റിനെ ഭീഷണിപ്പെടുത്തുന്ന റാക്കറ്റിനെ നിയന്ത്രിച്ചിരുന്ന മുഖ്യസൂത്രധാരകരില്‍ ഒരാളായിരുന്നു ഇയാളെന്ന് ആരോപണം ഉയർന്നിരുന്നു.ഇതിനെതിരെ ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി മനേജ്മെന്റ് ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കൈരളി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ ചീഫ് ജനറല്‍ മാനേജർ ശക്തിധരൻ പാനോളിയെയും പി ജെ ബിനോജിനെയും അറസ്റ്റ് ചെയ്തിരുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനക്കിടയിലാണ് പിഞ്ചുകുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ബിനോജിന്റെ മൊബൈലില്‍ നിന്നും കണ്ടെടുക്കുന്നത്. ബെംഗളൂരു പൊലീസ് സ്വയമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായത്.

പിജെ ബിനോജിനെ വിശദമായ ചോദ്യം ചെയ്യലിന് ബെംഗളൂരുവിലേക്ക് പൊലീസ് കൊണ്ടു പോയി.കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇദേഹത്തെ ബെംഗൂരു പൊലീസ് അറസ്റ്റ് ചെയതത്. ഇദേഹത്തിനെതിരെ നേരത്തെ ഇത്തരം പരാതികള്‍ ഉയർന്നിരുന്നു. ബിനോജിന്റെ പിതാവ് ജോസും മുൻപ് പോക്സോ കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group