Home Featured നമ്മ മെട്രോ സ്റ്റേഷനുകളില്‍ അമുല്‍, നന്ദിനി ബൂത്തുകള്‍ സ്ഥാപിക്കും

നമ്മ മെട്രോ സ്റ്റേഷനുകളില്‍ അമുല്‍, നന്ദിനി ബൂത്തുകള്‍ സ്ഥാപിക്കും

by admin

നഗരത്തിലെ 10 പ്രധാന മെട്രോ സ്റ്റേഷനുകളില്‍ അമുല്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നതിന് ഗുജറാത്ത് കോഓപറേറ്റിവ് മില്‍ക്ക് മാർക്കറ്റിങ് കോർപറേഷൻ ലിമിറ്റഡുമായി കരാർ ഒപ്പിട്ടതായി ബംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ (ബി.എം.ആർ.സി.എല്‍) പ്രഖ്യാപിച്ചു.കർണാടകയുടെ സ്വന്തം നന്ദിനി പാലുള്ളപ്പോള്‍ ഈ നീക്കം നന്ദികേടാണെന്ന ആക്ഷേപം ഉയർന്നിരുന്നു.

അതേസമയം ബംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എല്‍) മെട്രോ സ്റ്റേഷനുകളില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാൻ അമുലിന് അനുമതി നല്‍കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ അത്തരം സ്റ്റേഷനുകളില്‍ നന്ദിനി ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാൻ കർണാടക മില്‍ക്ക് ഫെഡറേഷനോട് (കെ.എം.എഫ്) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.കെ.എം.എഫിന്റെ സ്വന്തം പാലുല്‍പന്ന ബ്രാൻഡായ നന്ദിനിയെക്കാള്‍ സംസ്ഥാന സർക്കാർ അമുലിനെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച്‌ നിരവധി സംഘടനകള്‍ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് ശിവകുമാറിന്റെ പ്രതികരണം.

എട്ട് മെട്രോ സ്റ്റേഷനുകളില്‍ നന്ദിനി ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് ബി.എം.ആർ.സി.എല്ലിന് അപേക്ഷ സമർപ്പിക്കാൻ കെ.എം.എഫിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.എം.ആർ.സി.എല്‍ ഒരു ആഗോള ടെൻഡർ നല്‍കിയിരുന്നു, അതില്‍ അമുല്‍ മാത്രമാണ് അപേക്ഷകൻ.ഇപ്പോള്‍ കെ.എം.എഫിനോടും അപേക്ഷിക്കാൻ ഞങ്ങള്‍ നിർദേശിച്ചിട്ടുണ്ട്. എട്ട് മെട്രോ സ്റ്റേഷനുകളില്‍ നന്ദിനി ഔട്ട്‌ലെറ്റുകള്‍ കെ.എം.എഫ് തുറക്കും. അമുല്‍ ഇതിനകം രണ്ട് സ്റ്റേഷനുകളില്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നിട്ടുണ്ട്.

നിലവിലുള്ളവ അടച്ചുപൂട്ടുന്നത് ഉചിതമല്ല. ശേഷിക്കുന്ന സ്റ്റേഷനുകളില്‍ നന്ദിനി ഔട്ട്‌ലെറ്റുകള്‍ അനുവദിക്കാൻ ഞങ്ങള്‍ ബി.എം.ആർ.സി.എല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട് -ഉപമുഖ്യമന്ത്രി പറഞ്ഞു.പട്ടണ്ടൂർ അഗ്രഹാര, ഇന്ദിരാനഗർ, ബെന്നിഗനഹള്ളി, ബൈയപ്പനഹള്ളി, ട്രിനിറ്റി, സർ.എം. വിശ്വേശ്വരയ്യ, മജസ്റ്റിക്, നാഷനല്‍ കോളജ്, ജയനഗർ, ബനശങ്കരി എന്നീ സ്റ്റേഷനുകളില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നതിനാണ് അമുലുമായി കരാർ ഒപ്പിട്ടത്. അമുല്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിനായി ബി.എം.ആർ.സി.എല്‍ ടെൻഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്.പാല്‍ കൂടാതെ ഉപോല്‍പന്നങ്ങളായ ചോക്ലറ്റുകള്‍, ഐസ്ക്രീം, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍, ലഘുഭക്ഷണങ്ങള്‍ എന്നിവയും വില്‍ക്കും. മെട്രോ സ്റ്റേഷൻ പരിധിയിലുള്ള ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നാണ് അവകാശപ്പെടുന്നത്.

ബെന്നിഗനഹള്ളി, ബയപ്പനഹള്ളി മെട്രോ സ്റ്റേഷനുകളില്‍ നിലവില്‍ അമുല്‍ ഔട്ട്‌ലെറ്റുകള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് ബി.എം.ആർ.സി.എല്‍ ഉദ്യോഗസ്ഥൻ പറഞ്ഞു.പട്ടണ്ടൂർ അഗ്രഹാര, ഇന്ദിരാനഗർ, ട്രിനിറ്റി സർക്കിള്‍, സർ എം. വിശ്വേശ്വരയ്യ, ജയനഗര, മജസ്റ്റിക്, നാഷനല്‍ കോളജ്, ബനശങ്കരി സ്റ്റേഷനുകളില്‍ അധിക ഔട്ട്‌ലെറ്റുകളാണ് നന്ദിനി ആസൂത്രണം ചെയ്തിട്ടുള്ളത്. എം.ജി റോഡ്, മഹാലക്ഷ്മി, വിജയനഗർ സ്റ്റേഷനുകളില്‍ നന്ദിനി മുമ്ബ് ഔട്ട്‌ലെറ്റുകള്‍ തുറന്നിരുന്നുവെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഇതില്‍ വിജയനഗർ ഔട്ട്‌ലെറ്റ് മാത്രമാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.

ഞങ്ങള്‍ക്ക് നന്ദിനിയും അമുലും തുല്യരാണ്. വാടക നല്‍കുന്നവർക്ക് പ്രവർത്തിക്കാൻ അനുവാദമുണ്ടാകും -ഉദ്യോഗസ്ഥൻ പറഞ്ഞു.കർണാടക സർക്കാർ നന്ദിനിയേക്കാള്‍ അമുലിന് പ്രാധാന്യം നല്‍കുകയാണെന്ന് ബി.ജെ.പി നേതാവ് പി.സി മോഹനൻ ആരോപിച്ച്‌ രംഗത്തു വന്നിരുന്നു. പത്തോളം മെട്രോ സ്റ്റേഷനുകളില്‍ നന്ദിനിക്ക് പകരം സർക്കാർ അമുലിന് അനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. പല നന്ദിനി ഉല്‍പന്നങ്ങള്‍ക്കും അമൂലിനേക്കാള്‍ വില കുറവാണെങ്കിലും കമ്ബനിയുടെ ബ്രാൻഡ് വാല്യു തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്നായിരുന്നു നന്ദിനിയുടെ വാദം.അതേസമയം, പാലും തൈരും ഓണ്‍ലൈൻ ചാനലുകള്‍ വഴി മാത്രമേ വില്‍ക്കുകയുള്ളൂവെന്നും സംസ്ഥാന സർക്കാർ സബ്‌സിഡി കാരണം വളരെ വിലകുറഞ്ഞ നന്ദിനി പാലുമായി മത്സരമില്ലെന്നും അമുല്‍ സി.ഇ.ഒ ഉറപ്പ് നല്‍കിയിരുന്നുവെന്നും മോഹൻ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group