ബെംഗളൂരു: നഗരത്തിലെ മെട്രോ സ്റ്റേഷനുകൾ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിരീക്ഷണ സംവിധാനത്തിൽ കീഴിൽ വരും. നമ്പർ പ്ലേറ്റ് ട്രാക്കിംഗ് സംവിധാനം അടക്കമുള്ള എഐ സംവിധാനമാണ് വരുന്നത്. ഈ കാമറകളിലെ ദൃശ്യങ്ങൾ തൽസമയം നിരീക്ഷിക്കുകയും ചെയ്യും. യാത്രക്കാരുടെ സുരക്ഷയ്ക്കൊപ്പം മെട്രോ സ്റ്റേഷന പരിസരങ്ങളിൽ നിയമലംഘനങ്ങൾ നടക്കുന്നത് തടയുക എന്ന ഉദ്ദേശ്യവും ഈ സംവിധാനത്തിനുണ്ട്.
ബൈയപ്പനഹള്ളിക്കും എംജി റോഡിനും ഇടയിലുള്ള ആറ് മെട്രോ സ്റ്റേഷനുകളിലാണ് പുതിയ നിരീക്ഷണ സംവിധാനം ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) സ്ഥാപിച്ചിരിക്കുന്നത്. പൈലറ്റ് പദ്ധതിയായി ആറ് സ്റ്റേഷനുകളിലാണ് ആദ്യം ഇത് നടപ്പാക്കുന്നത്. വരുംനാളുകളിൽ എല്ലാ സ്റ്റേഷനുകളിലും തത്സമയ എഐ നിരീക്ഷണം ഉറപ്പാക്കും.
വിപുലമായ എഐ സംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ കാമറകളിൽ വീഡിയോ അനലിറ്റിക്സും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) സാങ്കേതികവിദ്യയുമെല്ലാം ഉണ്ട്. വ്യാഴാഴ്ചയാണ് ആറ് സ്റ്റേഷനുകളിൽ ഈ പദ്ധതി കമ്മീഷൻ ചെയ്തത്. നിലവിലുള്ള നിരീക്ഷണ സംവിധാനം പൂർണമായും സ്റ്റേഷനുകളുടെ അകത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സ്റ്റേഷനുകളുടെ പുറത്തുള്ള പ്രശ്നങ്ങളെക്കൂടി നേരിടുക എന്നതാണ് ഉദ്ദേശ്യം. പുതിയ നിരീക്ഷണ ശൃംഖല ഓരോ സ്റ്റേഷനും ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും നിരീക്ഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ഓരോ സ്റ്റേഷന്റെയും പരിസരം കൂടി പ്രശ്നരഹിതമായിരിക്കണം എന്ന കാഴ്ചപ്പാടോടെയാണ് ഈ നീക്കമെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ എം മഹേശ്വര റാവു പറഞ്ഞു. “ഞങ്ങൾക്ക് ഇപ്പോൾ സ്റ്റേഷന് ചുറ്റും നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കാനും സംശയാസ്പദമായ എന്തെങ്കിലും സംഭവിച്ചാൽ വേഗത്തിൽ തിരിച്ചറിയാനും സാധ്യതയുള്ള പ്രതികരിക്കാനും കഴിയും. ബെംഗളൂരു മെട്രോയെ കൂടുതൽ സുരക്ഷിതമാക്കുന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്,” റാവു പറഞ്ഞു.
നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായ എഎൻപിആർ സിസ്റ്റം സ്റ്റേഷനുകൾക്ക് സമീപമുള്ള വാഹന നമ്പർ പ്ലേറ്റുകൾ പിടിച്ചെടുക്കുകയും അവ വിശകലനം ചെയ്യുകയും ചെയ്യും. എന്തെങ്കിലും പ്രശ്നങ്ങളിൽ ഉൾപ്പെട്ടവയാണോ ഈ നമ്പരുകളെന്ന് തിരിച്ചറിയാൻ സാധിക്കും. മെച്ചപ്പെട്ട നിരീക്ഷണ സൗകര്യങ്ങൾ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ബെംഗളൂരു മെട്രോയെ സഹായിക്കും. ഒപ്പം നിയമപാലകർക്കും സഹായകമാകും.
ഭീതി ഒഴിയുന്നു; അതിര്‍ത്തി സംസ്ഥാനങ്ങള്‍ സാധാരണ നിലയിലേക്ക്
ദിവസങ്ങളായി തുടരുന്ന ഡ്രോണ്‍, ഷെല്ലാക്രമങ്ങള്‍ക്ക് പിന്നാലെ ശാന്തമായി അതിർത്തിയും നിയന്ത്രണ രേഖയും.ഇന്ത്യാ-പാകിസ്ഥാൻ വെടിനിർത്തലിനൊപ്പം ജമ്മു കശ്മിർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങള്‍ സാധാരണ നിലയിലായി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളും ബ്ലാക്കൗട്ടുകളുമില്ലാതെയാണ് കഴിഞ്ഞ ദിവസം കടന്നു പോയത്. വെടിനിർത്തല്‍ പ്രഖ്യാപനത്തിന് ശേഷവും അതിർത്തി കടന്നുള്ള ചില ഷെല്ലാക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്ത ജമ്മുവിലെ ഉദംപൂരില്‍ പിന്നീട് വെടിവയ്പ്പുകള്‍ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും സ്ഥിതിഗതികള്‍ ശാന്തമായി.
പഞ്ചാബില്‍ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു.മൂന്ന് ഉറക്കമില്ലാത്ത രാത്രികള്‍ക്ക് ശേഷമാണ് ഞായറാഴ്ച രാവിലെ കശ്മിരിലെ അതിർത്തി ഗ്രാമങ്ങളില്‍ സമാധാനം തിരിച്ചെത്തിയത്. നിയന്ത്രണ രേഖയിലെ സുരക്ഷിതമായ സ്ഥലത്തേക്ക് പലായനം ചെയ്ത പ്രദേശവാസികള്‍ ഇന്നലെ കാലത്ത് മുതല്‍ വീടുകളിലേക്ക് മടങ്ങി. ഷെല്ലാക്രമണത്തില്‍ തകർന്നിരുന്നതിനാല്‍ ചില കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങാനായില്ല.പഞ്ചാബില്‍ ശനിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച ബ്ലാക്ക്‌ഔട്ട് ഉത്തരവുകള്‍ മിക്ക ജില്ലകളും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പിൻവലിച്ചിരുന്നെങ്കിലും ജനങ്ങള്‍ സ്വമേധയാ വിളക്കുകള്‍ അണച്ചു.
രാജസ്ഥാനിലും സമാനമായ സാഹചര്യമായിരുന്നു. ടിന ദാബി ജില്ലയില്‍ ജില്ലാ ഭരണകൂടം റെഡ് അലേർട്ട് പിൻവലിച്ചതോടെ ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. ഗുജറാത്തിന്റെ അതിർത്തി പ്രദേശങ്ങളില്‍ ഞായറാഴ്ച രാവിലെ പെട്രോള്‍ പമ്ബുകളിലും മാർക്കറ്റുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും നീണ്ട ക്യൂകള്‍ കാണപ്പെട്ടു. ഭുജിന്റെ അഞ്ച് ദർവാസകളില്‍ ഒന്നായ ഭിദ് ഗേറ്റിലെ മാർക്കറ്റ് വലിയ ജനക്കൂട്ടത്താല്‍ നിറഞ്ഞു. അതേസമയം, അതിർത്തി പ്രദേശങ്ങളില്‍ ജാഗ്രത തുടരുന്നുണ്ട്