ബെംഗളൂരു: മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പരിപാലിക്കാൻ കള്ളനായി മാറിയ 36 കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ബാബാജാനിൽ നിന്ന് 188 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും കണ്ടെടുത്തു.ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ‘അറസ്റ്റോടെ എട്ട് മോഷണ കേസുകൾ പരിഹരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.’ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
‘കുടുംബം പുലർത്താൻ അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. അങ്ങനെ അയാൾ ഒരു കള്ളനായി. പ്രഥമദൃഷ്ട്യാ ഇങ്ങനെയാണ് തോന്നുന്നത്.’ പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.ബാബാജാന്റെ ഭാര്യമാർ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കലിനടുത്തുള്ള ശിക്കാരിപാളയ, ചിക്കബെല്ലാപുര, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. ‘മൂന്ന് ഭാര്യമാരുമായും ഒമ്പത് കുട്ടികളുമായും അയാൾക്ക് ബന്ധമുണ്ട്. എല്ലാവരെയും പരിപാലിക്കുന്നത് അയാളാണ്. അതിനുവേണ്ടി അയാൾ ഒരു പ്രൊഫഷണൽ കള്ളനായി മാറി.’ പൊലീസ് ഓഫീസർ പറഞ്ഞു.
വിമാനത്താവളത്തില്‍ ടാക്സി ഡ്രൈവര്‍മാരുടെ പൊരിഞ്ഞ തല്ല്: ഒരാളെ ബോണറ്റില്‍ കയറ്റി കിലോമീറ്ററുകളോളം കാറോടിച്ചു
വിമാനത്താവളത്തിന് പുറത്ത് ടാക്സി ഡ്രൈവർമാരുടെ തമ്മിലടി കലാശിച്ചത് ഹൈവേയിലൂടെയുള്ള അപകടകമായ അഭ്യാസത്തില്‍.ബുധനാഴ്ച രാത്രി മുംബൈ എയർപോർട്ടിലെ ഡൊമസ്റ്റിക് ടെർമിനലിന് മുന്നിലാണ് ഒരു ഓണ്‍ലൈൻ ടാക്സി കമ്ബനിയുടെ രണ്ട് ഡ്രൈവർമാർ തമ്മിലടിച്ചത്. ആദ്യം ചെറുതായി തുടങ്ങിയ തർക്കം പിന്നീട് വൻ കലഹമായി മാറി.ഭീംപ്രസാദ് മഹാതോ (34), ജസ്റ്റിൻ ജെ (34) എന്നിവരാണ് തല്ലുണ്ടാക്കിയത്. ഇതിനിടെ ജസ്റ്റിൻ കാറിന്റെ ബോണറ്റില്‍ ചാടിക്കയറി. അടി കിട്ടുമെന്ന് ഭയന്ന ഭീംപ്രസാദ് വാഹനം മുന്നോട്ടെടുത്തു.
ബോണറ്റില്‍ നിന്ന് ഏത് നിമിഷവും താഴെ വീഴാവുന്ന അവസ്ഥയില്‍ പിടിച്ചിരിക്കുകയായിരുന്ന ജസ്റ്റിനെയും കൊണ്ട് ഭീംപ്രസാദ് വാഹനം വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലേക്ക് കയറ്റി അതിവേഗത്തില്‍ കിലോമീറ്ററുകളോളം മുന്നോട്ട് ഓടിച്ചു.അപകടകരമായ ഈ അഭ്യാസം നടക്കുന്നതിനിടെ ഹൈവേയിലൂടെ ഇരുചക്ര വാഹനത്തിലെത്തിയ ഒരാള്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വാഹനത്തിന്റം ബോണറ്റില്‍ പിടിച്ചിരിക്കുന്ന ഡ്രൈവർ വീഡിയോ ചിത്രീകരിക്കുന്ന ആളിനോട് എന്തോ പറയുന്നത് ക്ലിപ്പില്‍ കാണാം. വാഹനം ഓടിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. എയർപോർട്ട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു.