ബെംഗളൂരു: എവിടെയെങ്കിലും മാലിന്യം തള്ളുന്നവർക്ക് കനത്ത പിഴ ചുമത്താൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ( ജിബിഎ) തീരുമാനിച്ചു.വീടിനു മുന്നിൽ മാലിന്യം ട്രക്ക് വന്നാലും മാലിന്യം കൊടുക്കാതെ റോഡരികുകളിൽ എല്ലായിടത്തും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.ആദ്യമായി എല്ലായിടത്തും മാലിന്യം തള്ളുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. ഒരേ തെറ്റ് ആവർത്തിച്ച് ചെയ്താൽ മാർഷലുകൾ 2,000 രൂപ വരെ പിഴ ചുമത്തും.
പ്ലാസ്റ്റിക് നിരോധന വിഷയത്തിൽ കർശന നടപടി സ്വീകരിച്ചുവരികയാണ്, പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരിൽ നിന്ന് 38 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.ബെംഗളൂരുവിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ കണ്ണൂർ ലാൻഡ്ഫിൽ ഉപയോഗിക്കുന്ന ജിബിഎ, തെരുവുകളിലെ മാലിന്യങ്ങൾ വേർതിരിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നു.
ബെംഗളൂരുവിലെ 26 സ്ഥലങ്ങളിൽ പരിവർത്തന കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനായി ടെൻഡറുകൾ വിളിക്കാൻ പദ്ധതിയിടുന്ന ജിബിഎ, പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിയാൻ പോകുന്നു.
പൊട്ടിയ എല്ലുകള്‍ മൂന്ന് മിനിട്ടില്‍ കൂട്ടിച്ചേര്‍ക്കുന്ന ബോണ്‍ ഗ്ലൂ ; കണ്ടുപിടിത്തവുമായി ചൈന
എല്ലുകളുടെ പൊട്ടല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഭേദമാക്കാൻ കഴിയുന്ന വിപ്ലവകരമായ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ചൈനീസ് ഗവേഷകർ.ബോണ്‍-02′ എന്ന് പേരിട്ടിരിക്കുന്ന ഈ മെഡിക്കല്‍ ബോണ്‍ ഗ്ലൂ പൊട്ടലുകള്‍ അതിവേഗം ഒട്ടിച്ചു ചേർക്കാനുള്ള ശേഷി നല്കുന്നു. സാധാരണഗതിയില്‍ എല്ലുകളുടെ പരിക്ക് ഭേദമാകാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരും. എന്നാല്‍ ഈ പുതിയ സാങ്കേതികവിദ്യ രോഗികളുടെ ചികിത്സാ കാലയളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.ഈ പശ ഉപയോഗിച്ച് ഒട്ടിച്ച എല്ലുകള്‍ക്ക് ബലം നല്കാൻ സ്റ്റീല്‍ പ്ലേറ്റുകളോ സ്ക്രൂകളോ ആവശ്യമില്ല.
അതുപോലെ, ഇത് അണുബാധകള്‍ക്കും ശരീരത്തിന്റെ പ്രതിപ്രവർത്തനങ്ങള്ക്കും ഉള്ള സാധ്യതകള്‍ കുറയ്ക്കുന്നു.രക്തം വാർന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ പോലും വെറും മൂന്ന് മിനിറ്റിനുള്ളില്‍ എല്ലുകളെ ബലമായി ഒട്ടിച്ചു നിർത്തും എന്നതാണ് ഇതിന്റെ സവിശേഷത. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ഗവേഷക സംഘമാണ് ഇതിന് പിന്നില്‍.’ബോണ്‍-02′ വികസിപ്പിക്കാൻ ഗവേഷകർക്ക് സാധിച്ചത് ഈ മേഖലയിലെ മുൻ ഗവേഷണങ്ങളുടെ പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ്.
1940-കളില്‍ വികസിപ്പിച്ച ആദ്യകാല ബോണ്‍ ഗ്ലൂകള്‍ ജെലാറ്റിൻ, എപ്പോക്സി റെസിനുകള്‍, അക്രിലേറ്റുകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. എന്നാല്‍ അവയൊന്നും ഫലപ്രദമല്ലാത്തതിനാല്‍ ഉപേക്ഷിക്കപ്പെട്ടു. പുതിയ സാങ്കേതികവിദ്യ പഴയതിലുള്ള എല്ലാ പോരായ്മകളെയും പരിഹരിക്കുന്നു. ഇത് ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ 150-ലധികം രോഗികളില്‍ ബോണ്‍ ഗ്ലൂവിന്റെ സുരക്ഷയും ഫലപ്രാപ്തിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ പശയുടെ മറ്റൊരു സവിശേഷത എല്ലുകള്‍ പൂർണ്ണമായി ഭേദമാകുമ്ബോള്‍ ഇത് സ്വാഭാവികമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും എന്നതാണ്. ഇത് കാരണം ഇംപ്ലാന്റുകള്‍ നീക്കം ചെയ്യാൻ മറ്റൊരു ശസ്ത്രക്രിയ ആവശ്യമില്ല. പരമ്ബരാഗത ചികിത്സാരീതികളില്‍ സ്റ്റീല്‍ പ്ലേറ്റുകളും സ്ക്രൂകളും ഘടിപ്പിക്കുന്നത് വലിയ മുറിവുകള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഈ പുതിയ ഗ്ലൂവിന് അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഇല്ല. ഇത് രോഗിയുടെ വേദന കുറയ്ക്കുന്നതിനും വേഗത്തില്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിനും സഹായിക്കും.