
ബെംഗളൂരു: ഒമിക്രോണിനെതിരെ വാക്സിൻ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ സംഘം സ്വർണാഭരണങ്ങൾ കവർന്നു. യശ്വന്ത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബൃന്ദാവനഗറിലെ സമ്പത്ത് സിങ്ങിന്റെ വീട്ടിലാണ് മോഷണം നടന്നത്.വാക്സിനേഷൻ വിന്റെ ജോലിയിലാണെന്ന് വിശ്വസിപ്പിച്ച് സംഘം വീടിനകത്ത് കയറുകയായിരുന്നു. വാക്സിനേഷൻ ഡ്യൂട്ടിയിൽ മെഡിക്കൽ സ്റ്റാഫായി പ്രവർത്തിക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നും അവർ വീട്ടുകാരെ ധരിപ്പിച്ചു. സമ്പത്ത് സിങ്ങിന്റെ ഭാര്യ പിസ്ത ദേവിയോടും മരുമകൾ രക്ഷയോടും സംഘം കോവിഡ് 19 വാക്സിനേഷനെ കുറിച്ച് അന്വേഷിച്ചു.
ഒമിക്റോണിന്റെ വാക്സിനേഷനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ വന്നതാണെന്ന് അറിയിച്ചെങ്കിലും സംശയം തോന്നിയ പിസ്ത ദേവി തന്റെ ഭർത്താവിനെ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ പിസ്ത ദേവിയെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നു. 50 ഗ്രാം സ്വർണം മോഷണം പോയതായി പോലീസ് അറിയിച്ചു. പിന്നീട് പ്രതികൾ ഓടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡിസംബറിലെ നന്ദി ഹിൽസ് കാഴ്ചകൾ നഷ്ടമാകില്ല ; നാളെ മുതൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും