ബെംഗളൂരു : സംസ്ഥാനത്ത് ബൈക്ക് ടാക്സിസർവീസുകൾ നിർത്തുമ്പോൾ ബെംഗളൂരു നിവാസികൾക്ക് ആശങ്കയേറെ. ഗതാഗതത്തിരക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിന് ഇത് ഇരുട്ടടിയാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാർ ഉപേക്ഷിച്ചു ബൈക്ക് ടാക്സസിയെ ആശ്രയിക്കുന്നവർ ഒട്ടേറെയാണ്. മെട്രോ തീവണ്ടികളിൽ യാത്രചെയ്യുന്നവർ മെട്രോസ്റ്റേഷനുകളിൽനിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നതിന് പ്രധാനമായി ആശ്രയിക്കുന്നത് ബൈക്ക് ടാക്‌സിയെയാണ്. ഇവർക്കെല്ലാം ഇത് തിരിച്ചടിയാണ്.
ചെറുപ്പക്കാരായവരാണ് കൂടുതലായും ബൈക്ക് ടാക്സിയിൽ യാത്രചെയ്യുന്നതെങ്കിലും നഗരത്തിൽ ഗതാഗതത്തിരക്ക് കുറയ്ക്കാൻ ഇത് സഹായിക്കുന്നതിനാൽ മുതിർന്നവരും ബൈക്ക് ടാക്സിയെ അനുകൂലിക്കുന്നു. വിദ്യാർഥികൾ, ഐടി-സ്വകാര്യസ്ഥാപന ജീവനക്കാർ തുടങ്ങിയവർക്ക് ബൈക്ക് ടാക്‌സി ഇല്ലാത്ത ബെംഗളൂരുവിനെ കുറിച്ച് ആലോചിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. സ്വന്തമായി ബൈക്ക് എടുത്തു പോകുന്നതിനെക്കാൾ സൗകര്യം ബൈക്ക് ടാക്സിയാണെന്ന് മിക്കവരും പറയുന്നു.
ഒരോരുത്തരും ബൈക്ക് എടുത്തിറങ്ങുമ്പോൾ നിരത്തിൽ വാഹനങ്ങളുടെ എണ്ണംകൂടും. ഇതേസമയം ഒരു ബൈക്ക് ടാക്‌സി തന്നെ ഒട്ടേറെ പേർക്ക് സേവനംനൽകുന്നതിനാൽ നിരത്തിലെ വാഹനങ്ങളുടെ എണ്ണംകുറയും.കാർ ഉപയോഗിക്കുന്നവർ ബൈക്ക് ടാക്സി ഉപയോഗിക്കുമ്പോൾ പിന്നെയും തിരക്ക് കുറയും.
ചെറുപ്പക്കാരും വിദ്യാർഥികളും ബൈക്ക് ടാക്‌സിയെ ആശ്രയിക്കുന്നതിന് സാമ്പത്തികകാരണവുമുണ്ട്. ഓട്ടോയിൽ യാത്രചെയ്യുന്നതിൻ്റെ പകുതിച്ചെലവിൽ ബൈക്ക് ടാക്സസിയിൽ യാത്ര സാധ്യമാണ്. അതിനാൽ ബൈക്ക് ടാക്‌സികൾ നിരത്തിൽനിന്ന് അപ്രത്യക്ഷമാകുമ്പോൾ തങ്ങളുടെ പോക്കറ്റിനും ക്ഷതമാകുമെന്ന് യുവജനങ്ങൾ പറയുന്നു. സർക്കാർ പുതിയചട്ടമുണ്ടാക്കി ബൈക്ക് ടാക്സി നിയമാനുസൃതമാക്കണമെന്നാണ് നഗരവാസികളുടെ പൊതുവായ അഭിപ്രായം.
തെറ്റിദ്ധരിച്ച് അറസ്റ്റ്, നടപടിക്കിടെ 42കാരന്റെ കഴുത്തില്‍ കാല്‍മുട്ട് വച്ചമര്‍ത്തിയെന്ന് ആരോപണം, ഇന്ത്യൻ വംശജന് ദാരുണാന്ത്യം
അറസ്റ്റിനിടെ പൊലീസുകാരുടെ അതിക്രമം. പരിക്കേറ്റ ഇന്ത്യൻ വംശജന് ഓസ്ട്രേലിയയില്‍ ദാരുണാന്ത്യം. 42കാരന്റെ മരണം കസ്റ്റഡി മരണമെന്ന നിലയില്‍ അന്വേഷണം ആരംഭിച്ചു.ഗൗരവ് കണ്ടി എന്ന ഇന്ത്യൻ വംശജനാണ് മെയ് 29ന് അഡലെയ്ഡിലെ റോയ്സ്റ്റണ്‍ പാർക്കില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റിനിടെ അവശനിലയിലായി പ്രതികരിക്കാതിരുന്ന 42 കാരനെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് ഗൗരവ് റോയല്‍ അഡലെയ്സ് ആശുപത്രിയില്‍ വച്ച് മരിച്ചതെന്നാണ് സൗത്ത് ഓസ്ട്രേലിയൻ പൊലീസ് വിശദമാക്കുന്നത്. രണ്ട് ആഴ്ച ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഇന്ത്യൻ വംശജന്റെ ദാരുണാന്ത്യം.ഭർത്താവിന്റെ തല അറസ്റ്റിനിടെ പൊലീസുകാർ തറയിലും കാറിന്റെ ഡോറിലും ഇടിപ്പിച്ചതായാണ് ഗൗരവിന്റെ ഭാര്യ അമൃത്പാല്‍ കൗർ ആരോപിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തില്‍ മുട്ട് വച്ച് അമർത്തിയതിന് പിന്നാലെയാണ് താൻ ഒന്നും ചെയ്തിരുന്നില്ല എന്ന് നിലവിളിച്ചുകൊണ്ടിരുന്ന ഭർത്താവിന്റെ ചലനമറ്റതെന്നും അമൃത്പാല്‍ കൗർ നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു.
തലച്ചോറിനും നാഡീവ്യൂഹത്തിനും ഗുരുതര തകരാർ സംഭവിച്ച് ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് ഗൗരവ് രണ്ട് ആഴ്ച ചികിത്സയില്‍ കഴിഞ്ഞത്. തലച്ചോർ പൂർണമായി നിലച്ച നിലയിലാണെന്നും ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത മങ്ങിയതായും ഡോക്ടർമാർ വ്യക്തമാക്കിയതായി ഭാര്യ നേരത്തെ പ്രതികരിച്ചിരുന്നു.മദ്യപിച്ചതിന് ശേഷം താനുമായി തർക്കിച്ചത് ഗാർഹിക പീഡനമായി കണ്ടാണ് പൊലീസ് ഗൗരവിനെ അറസ്റ്റ് ചെയ്തതെന്നാണ് അമൃത്പാല്‍ കൗർ ആരോപിക്കുന്നത്.
മദ്യപിച്ച ശേഷം വീടിന് പുറത്തേക്ക് പോവുന്നതിനേ ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ തർക്കമുണ്ടായത്. ഇത് കണ്ടെത്തിയ രണ്ട് പൊലീസുകാർ ചേർന്ന് ഗൗരവിനെ നിലത്തേക്ക് തള്ളിയിടുന്നത് ഭാര്യ പകർത്തിയ വീഡിയോയില്‍ ഉണ്ടായിരുന്നു. ഗൗരവിന്റെ കഴുത്തില്‍ കാല്‍മുട്ട് അമർത്തിയതോടെ താൻ വീഡിയോ ചിത്രീകരിക്കുന്നത് നിർത്തിയെന്നാണ് അമൃത്പാല്‍ കൗർ നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങളോട് വിശദമാക്കുന്നത്.ഗൗരവിന്റെ മരണം കസ്റ്റഡി മരണം എന്ന നിലയില്‍ അന്വേഷിക്കുമെന്ന് സൗത്ത് ഓസ്ട്രേലിയൻ പൊലീസ് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലും പിന്നാലെ ഇറക്കിയ പ്രസ്താവനയിലും വിശദമാക്കിയത്.
എന്നാല്‍ ഗൗരവിനെ നിലത്ത് തള്ളിയിട്ടതായും കഴുത്തില്‍ കാല്‍മുട്ട് അമർത്തിയതായുമുള്ള ആരോപണം പൊലീസ് നിഷേധിച്ചു. പൊലീസുകാരന്റെ യൂണിഫോമിലെ ക്യാമറയിലെ ദൃശ്യങ്ങളില്‍ ഇത്തരം അക്രമ ദൃശ്യങ്ങളില്ലെന്നാണ് സൗത്ത് ഓസ്ട്രേലിയൻ പൊലീസ് വിശദമാക്കിയത്. ഗൗരവ് കണ്ടിയെ റോഡില്‍ ബലമായി പൊലീസ് തള്ളിയിടുന്നത് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളില്‍ ഉണ്ട്. താനും തന്റെ പങ്കാളിയും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഗൗരവ് നിലവിളിക്കുന്നും വിഡിയോയിലുണ്ട്. ഗൗരവ് മദ്യപിച്ചിരുന്നു. അറസ്റ്റിനെ ചെറുത്തുവെന്നും ഗാർഹിക പ്രശ്നങ്ങളാണ് പൊലീസ് ഇടപെടാൻ കാരണമെന്നും ഉദ്യോഗസ്ഥർ വിശദമാക്കിയത്. ഗൗരവിനെ അറസ്റ്റ് ചെയ്ത സമയത്ത് അറസ്റ്റില്‍ നേരിട്ട് ഇടപെട്ട പൊലീസുകാരന്റെ യൂണിഫോമിലെ ക്യാമറ വീണുപോയതായും സൗത്ത് ഓസ്ട്രേലിയൻ പൊലീസ് പ്രസ്താവനയില്‍ വിശദമാക്കിയിട്ടുണ്ട്