
ബെംഗളൂരു :നിർമാണ തടസ്സം നീങ്ങി; ഇനി വേഗം മുന്നോട്ട്- ബെന്നാർഘട്ടെ റോഡിൽ ഒരു വർഷത്തിലേറെയായി നിർമാണം നിലച്ചുകിടന്ന മെട്രോ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. സ്വാഗ കോസ് മുതൽ ഗോട്ടിഗെരെ വരെ 7.5 കി ലോമീറ്റർ മേൽപാത 2 വർഷം കൊണ്ടു പൂർത്തിയാക്കും. ജിആർ ഇൻഫ്രാവാജ കസ് കമ്പനിക്കാണ് പുതിയ നിർമാണച്ചു
നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ ഏറ്റ വും നീളമേറിയ പാതയിൽ നാഗവാര മു തൽ ഡയറി സർക്കിൾ വരെ 13.9 കിലോമീ റ്റർ ഭൂഗർഭപാതയുടെ നിർമാണം അതിവേ ഗം പുരോഗമിക്കുമ്പോഴും ഡയറി സർ ക്കിൾ മുതലുള്ള മേൽപാത നിർമാണം നി ലച്ചു കിടക്കുകയായിരുന്നു. ആദ്യം കരാർ ലഭിച്ച കമ്പനി സമബന്ധിതമായി നിർമാണം നടത്താത്തതാണ് കാരണം. 2017ൽ കൊൽക്കത്ത ആസ്ഥാനമായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു കരാർ ലഭിച്ചത് -പാതയ്ക്കാവശ്യമായ മുഴുവൻ ഭൂമിയും ഏറ്റെടുത്തു കൈമാറിയിട്ടും നിർമാണ ത്തിൽ യാതൊരു പുരോഗതിയും ഉണ്ടായി ല്ല. 4 വർഷം കൊണ്ട് 39% മാത്രമാണ് പൂർ ത്തിയായത്.

ഇതോടെ മെട്രോ റെയിൽ കോർപറേ ഷൻ(ബിഎംആർസി) ഇടപെട്ട് കഴിഞ്ഞ വർ ഷം നിർമാണം നിർത്തിക്കുകയായിരുന്നു. സിംപ്ലക്സിന്റെ കരാർ ഈ വർഷമാദ്യം റദ്ദാക്കി പുതിയ ടെൻഡർ ക്ഷണിക്കുകയും ചെയ്തു. ഏറ്റവും കുറഞ്ഞ തുക രേഖപ്പെ ടുത്തിയ ജിആർ ഇൻഫ്രാപ്രൊജക്ട്സിന് ഓഗസ്റ്റിലാണ് കരാർ കൈമാറിയത്.364.87 കോടി രൂ പയാണ് നിർമാണച്ചെലവ്, ഗോട്ടിഗെരെ, ഹുളിമാവ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാ നേജ്മെന്റ്(ഐഐഎംബി), ജെപി നഗർ 4-സ്, ജയദേവ ഇന്റർചേഞ്ച്, സ്വാഗത റോഡ് ക്രോസ് എന്നിങ്ങനെ 6 സ്റ്റേഷനാ ണ് മേൽപാതയിലുള്ളത്.
• മെട്രോ നിർമാണം നിലച്ചതിനാൽ ബെന്നാർഘട്ടെ റോഡിലൂടെ ഗതാഗതവും ദുഷ്കരമായി തുടരുകയാണ്. മെട്രോ തു ണുകൾ നിർമിക്കുന്നതിനായി റോഡിന്റെ ഇരുവശവും ബാരിക്കേഡ് ഉപയോഗിച്ച് മറ ച്ചിരിക്കുന്നതിനാൽ ഗതാഗതക്കുരുക്കു രൂ ക്ഷമാണ്. തൂണുകൾ പൂർത്തിയാകുന്ന തോടെ ഗതാഗതക്കുരുക്കിനു വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ
