പത്തനംതിട്ട : കനറാബാങ്ക് പത്തനംതിട്ട രണ്ടാംശാഖയിൽ 8.13 കോടി രൂപയുടെ തട്ടിപ്പ് നട ത്തിയ കേസിലെ പ്രതി കൊല്ലം പത്തനാപുരം ആവണീശ്വരം കോടിയാട്ടു ജ്യോതിസിൽ വിജീഷ് വർഗീസ് (36) ബെംഗളൂരുവിൽ പിടിയിലായി. ഞായറാഴ്ച രാത്രിയോടെ പി
ടികൂടിയ വിജീഷിനെ തിങ്കളാഴ്ച ഉച്ചയോടെയാണ് പത്തനംതിട്ടയി ലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്കിലെ കാഷ്യർ കം ക്ലാർക്കായിരുന്ന വിജീഷ് മൂന്നുമാസ മായി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഒളിവിലായിരുന്നു. ഞായറാഴ്ച രാത്രി പത്തനംതിട്ട പോലീസ് കസ്റ്റഡിയി ലെടുക്കുമ്പോൾ വിജീഷിനൊപ്പം കുടുംബാംഗങ്ങളു മുണ്ടായിരുന്നു.

ഫെബ്രുവരി 11-ന് ഒളിവിൽപ്പോയ വിജീഷ് 27 മുതൽ ബെംഗളൂരുവിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമ സിക്കുകയായിരുന്നു. ഇയാളുടെ ഭാര്യയുടെ മൊഴി യെടുത്തശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതാ യി പോലീസ് പറഞ്ഞു.
സിം കാർഡ് എടുക്കാനായി വിജീഷ് സമർപ്പിച്ച ആധാർ രേഖ കർണാടക സ്വദേശിയുടേതാണ്. ബാ ങ്കിൽ ജോലിചെയ്യുന്ന വേളയിൽ, ഇതരസംസ്ഥാന ങ്ങളിലെ ചില സുഹൃത്തുക്കളെ മുമ്പ് പലതവണ വിജീഷ് വിളിച്ചിരുന്നെന്ന് തിരിച്ചറിഞ്ഞ പോലീസ് ഈ നമ്പറുകളും നിരീക്ഷണവിധേയമാക്കി. ഈ സു ഹൃത്തുക്കളുടെ ഫോണിലേക്ക് ബെംഗളൂരുവിലെ ഒരേ നമ്പറിൽ നിന്ന് പലപ്പോഴായി കോൾ വരുന്ന തും ശ്രദ്ധയിൽപ്പെട്ടു.
ഈ ഫോൺ നമ്പറിന്റെ ടവർ ലൊക്കേഷൻ വി ലയിരുത്തിയശേഷം മൂഴിയാർ സി.ഐ. ഗോപകുമാ റിൻറെ നേതൃത്വത്തിൽ സുജിത്ത്, ശ്രീരാജ്, അനുരാ ഗ് എന്നിവരുൾപ്പെട്ട സംഘം ബെംഗളൂരുവിലെത്തി. പോലീസ് ഫ്ലാറ്റിൽ എത്തിയപ്പോൾ ചെറുത്തുനിൽ പിന് തുനിയാതെ വിജീഷ് കീഴടങ്ങിയതായി അന്വേ ഷണസംഘം പറഞ്ഞു.
