ബെംഗളൂരു : നഗരത്തിൽ ഇനി പ്ലാസ്റ്റിക്കവറുകൾക്ക് പകരം ജൈവപാക്കറ്റുകളിൽ പാൽ കിട്ടും. ബെംഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡാണ് (ബമുൽ) മണ്ണിൽ അലിഞ്ഞുചേരുന്ന പാക്കറ്റുകളിൽ പാൽ വിതരണംചെയ്യുക. പരീക്ഷണാർഥം തുടങ്ങിയ പദ്ധതി അധികം വൈകാതെ പൂർണതോതിൽ നടപ്പാക്കും.രാജ്യത്ത് ആദ്യമായാണ് പാൽ ജൈവപാക്കറ്റുകളിൽ ലഭ്യമാക്കുന്നതെന്ന് ബമുൽ അധികൃതർ പറഞ്ഞു.ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ ജൈവപാക്കറ്റുകൾ ഉദ്ഘാടനംചെയയ്തു. നിലവിൽ ഏതാനും കവർ പാൽ മാത്രമാണ് ജൈവപാക്കറ്റിൽ വിൽക്കുന്നത്.
ചോർച്ചപോലുള്ള പ്രശ്നങ്ങൾ ഇതുവരെ റിപ്പോർട്ട്ചെയ്തിട്ടില്ല. ബമുൽ നടത്തുന്ന ഈ പരീക്ഷണം വിജയിച്ചാൽ ഇത് കർണാടക മിൽക്ക് ഫെഡറേഷന്റെ മറ്റ് യൂണിറ്റുകളിലേക്കും വ്യാപിപ്പിക്കാൻ ശുപാർശചെയ്യും.കാഴ്ചയിൽ പ്ലാസ്റ്റിക് കവർപോലെത്തന്നെയാണ് ജൈവപാക്കറ്റും. ഇത് നിർമിക്കാൻ ഉപയോഗിക്കുന്ന പ്രധാന അസംസ്കൃതവസ്തു ചോളപ്പശയാണ്. ആറുമാസത്തിനകം മണ്ണിൽ അലിഞ്ഞുചേരുന്നതിനാൽ പ്ലാസ്റ്റിക്പോലെ മലിനീകരണപ്രശ്നമുണ്ടാക്കുന്നില്ല.
നിർമാണച്ചെലവ് കൂടുതലാണെങ്കിലും പാരിസ്ഥിതികമായ ഗുണം പരിഗണിച്ചാണ് ജൈവപാക്കറ്റിലേക്ക് മാറാൻ ബമുൽ തീരുമാനിച്ചത്.നഗരത്തിൽ ദിവസം 14 ലക്ഷം ലിറ്റർ പാലാണ് ബമുൽ വിൽക്കുന്നത്. ഇതിനായി പ്രതിദിനം 25 ലക്ഷം പാൽപാക്കറ്റുകൾ വേണ്ടിവരും. ഇത് മുഴുവൻ ജൈവപാക്കറ്റായിമാറുന്നതോടെ പ്ലാസ്റ്റിക്മാലിന്യപ്രശ്നത്തിന് വലിയൊരളവിൽ പരിഹാരമാകും. ഇത് വലിയൊരു മാറ്റത്തിൻ്റെ തുടക്കമാണെന്ന് ബമുൽ ഡയറക്ടർ ഡി.കെ. സുരേഷ് പറഞ്ഞു.
ലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഇനി ഓട്ടോമാറ്റിക് ഡോര്‍; തീരുമാനവുമായി റെയില്‍വേ മന്ത്രാലയം
മുംബൈ സബര്‍ബനിലേക്കുള്ള എല്ലാ നിലവിലുള്ളതും പുതിയതുമായ ലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഓട്ടോമാറ്റിക് ഡോര്‍ ക്ലോസിംഗ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രാലയം.ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണ് നാലു യാത്രക്കാര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് തീരുമാനം.നിലവില്‍ സര്‍വീസിലുള്ള എല്ലാ ലോക്കല്‍ ട്രെയ്നുകളിലെയും കമ്ബാര്‍ട്ടുമെന്റുകളിലെ വാതിലുകള്‍ മാറ്റുകയും ആട്ടോമാറ്റിക് ഡോര്‍ ക്ലോഷര്‍ സൗകര്യം ഒരുക്കുകയും ചെയ്യുമെന്ന് റെയില്‍വേ ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു.
സുരക്ഷയാണ് റെയില്‍വേയുടെ മുന്‍ഗണനയെന്നും അത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഇന്നലെയാണ്, മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്മിനസില് നിന്ന് താനെയിലെ കസാര പ്രദേശത്തേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ട്രാക്കിലേക്ക് വീണത്. അപകടത്തില്‍ നാലു പേര് മരിച്ചുട്രെയിനിനുള്ളിലെ അനിയന്ത്രിത തിരക്കാണ് അപകട കാരണമെന്നാണ് സൂചന.
അമിത തിരക്ക് കാരണം യാത്രക്കാര്‍ വാതിലുകളില്‍ തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തിക്കും തിരക്കും രൂക്ഷമായതോടെ ആളുകള്‍ ഒരു കമ്ബാര്‍ട്ടുമെന്റില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.