മംഗളൂരു: മംഗളൂരുവിനടുത്ത വിട്ട്ല ടൗണില്‍ ബുധനാഴ്ച ബജ്റങ്ദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തടയാൻ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്ത്തകന് പരിക്കേറ്റു. പെറാജെയിലെ ബജ്റങ്ദള്‍ ഓര്‍ഗനൈസര്‍ മഹേന്ദ്ര, ബി.ജെ.പി പ്രവര്ത്തകൻ പ്രശാന്ത് നായ്ക്, കോണ്‍ഗ്രസ് പ്രവര്ത്തകൻ മഹാലിംഗ നായക് എന്നിവരെ പരിക്കുകളോടെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമരംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാള് ഉപയോഗിച്ചാണ് അക്രമം എന്നായിരുന്നു പ്രചാരണം. എന്നാല്‍, ഇത് നിഷേധിച്ച പൊലീസ് വടിയാണ് ഉപയോഗിച്ചതെന്ന് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പുത്തൂര്‍ മേഖലയില്‍ ബി.ജെ.പിയില്‍ രൂപപ്പെട്ട ആഭ്യന്തര പ്രശ്നങ്ങളുടെ തുടര്‍ച്ചയായാണ് ബജ്റങ്ദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
ഡികെയെ കണ്ടു; വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ നോമിനേഷന് റദ്ദാക്കിയത് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്മാന് എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന് റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു.
പുതിയ വഖഫ് ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഇവര്‍ തന്നെ തുടരും. ഷാഫി സാദിയോടൊപ്പം ബിജെപി സര്‍ക്കാര്‍ വഖഫ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്ത മിര്‍ അസ്ഹര്‍ ഹുസൈന്, ജി യാക്കൂബ്, ഐഎഎസ് ഓഫിസര്‍ സെഹറ നസീം എന്നിവരുടെ അംഗത്വമാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നത്. നോമിനേഷന് റദ്ദാക്കുന്നതറിഞ്ഞ് കഴിഞ്ഞ ദിവസം ഷാഫി സാദി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നോമിനേഷന് റദ്ദാക്കിയത് പിന്‍വലിച്ചിരിക്കുന്നത്.
പുതിയ സര്‍ക്കാരിര്‍ മുസ്ലിം നേതാവ് ഉപമുഖ്യമന്ത്രിയാകണമെന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സാദിയെ സ്ഥാനത്ത് നിന്ന് നീക്കിയത്. ബിജെപിയുമായി സജീവ ബന്ധം നിലനിര്‍ത്തുന്ന ഷാഫി, 2021 നവംബര്‍ 17നാണ് വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ബിജെപി പിന്തുണയുള്ള അദ്ദേഹം കര്‍ണാടക മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരുന്നു. 2010ലും 2016ലും എസ്എസ്എഫ് കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.