ബംഗളൂരു- കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘അന്ന ഭാഗ്യ’ പദ്ധതിക്ക് ആവശ്യമായ അരി സംഭരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പകരം പണം നല്‍കാന്‍ തീരുമാനം.
ബി.പി.എല്‍-അന്ത്യോദയ കാര്‍ഡിലെ അംഗങ്ങള്‍ക്ക് അഞ്ച് കിലോ വീതം അരി നല്‍കുന്നതിന് പകരം ഒരു കിലോ അരിക്ക് 34 രൂപ വീതം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. പണം ബാങ്ക് അക്കൗണ്ട് വഴി ഉപഭോക്താക്കളിലെത്തും. അഞ്ച് അംഗങ്ങളുള്ള ഒരു കാര്‍ഡിന് മാസം 850 രൂപ ലഭിക്കുമെന്ന് കര്‍ണാടക സിവില്‍ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ പറഞ്ഞു.
ജൂലായ് ഒന്ന് മുതല്‍ പദ്ധതി ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ അരി സംഭരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബദല്‍ സംവിധാനമായി പണം നല്‍കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷന്‍ കാര്‍ഡിലെ ഒരു അംഗത്തിന് നിലവില്‍ അഞ്ച് കിലോ വീതം അരിലഭിക്കുന്നുണ്ട്. ഇത് കൂടാതെ അഞ്ച് കിലോ വീതം കൂടി നല്‍കുന്നതാണ് അന്ന ഭാഗ്യ പദ്ധതി.
നിറം മാത്രമല്ല; വന്ദേഭാരത് അടിമുടി മാറുന്നു
ചെന്നൈ: ട്രെയിൻ എന്ന ഇന്ത്യക്കാരുടെ സങ്കല്പത്തിനെത്തന്നെ മാറ്റിമറിച്ച ഒന്നാണ് വന്ദേഭാരത് ട്രെയിനുകള്‍. അടിമുടി മാറിയ വന്ദേഭാരതിനെ ജനം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച ഇരുപത്തഞ്ചോളം സൗകര്യങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയ വന്ദേഭാരതാകും അധികം വൈകാതെ സര്‍വീസ് നടത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള പുതിയ റേക്കുകള്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) നിര്‍മ്മാണത്തിലാണ്. യാത്രക്കാരുടെയും റെയില്‍വേ സോണുകളില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെയും അടിസ്ഥാനത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ടതും സാങ്കേതികവുമായ മെച്ചപ്പെടുത്തിയതുമായ 25 ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
സീറ്റുകള്‍ കൂടുതല്‍ പിന്നിലേക്ക് ചായ്ക്കാനുള്ള സൗകര്യം, കൂടുതല്‍ പതുപതുത്ത സീറ്റുകള്‍, സീറ്റുകളോട് ചേര്‍ന്ന് കാലുകള്‍ കൂടുതല്‍ നിവര്‍ത്തിവയ്ക്കാനുള്ള സൗകര്യം. മെച്ചപ്പെട്ട മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, വെള്ളം തെറിക്കുന്നത് ഒഴിവാക്കാൻ ആഴം കൂടിയ വാഷ്‌ബേസിൻ, ടോയ്‌ലറ്റുകളില്‍ മികച്ച വെളിച്ചം, വീല്‍ചെയറുകള്‍ക്ക് ഫിക്‌സിംഗ് പോയിന്റുകള്‍, എളുപ്പത്തില്‍ ഉപയോഗിക്കുന്നതിന് റെസിസ്റ്റീവ് ടച്ചില്‍ നിന്ന് കപ്പാസിറ്റീവ് ടച്ചിലേക്ക് റീഡിംഗ് ലാമ്ബിന്റെ മാറ്റം. , മെച്ചപ്പെട്ട റോളര്‍ ബ്ലൈൻഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
വരും മാസങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന റേക്കുകളില്‍ മെച്ചപ്പെട്ട സുരക്ഷയ്ക്കായി ആന്റി ക്ലൈംബിംഗ് സംവിധാനം സ്ഥാപിക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേ ഭാരതത്തില്‍ ഇതൊരു സ്റ്റാൻഡേര്‍ഡ് ഫീച്ചറായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘വന്ദേ ഭാരത് സ്ലീപ്പര്‍ പതിപ്പുകളുടെയും വന്ദേ മെട്രോ കോച്ചുകളുടെയും നിര്‍മ്മാണ പ്രക്രിയ കാര്യമായി പുരോഗമിക്കുകയാണ്. റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്കായി നൂതന സൗകര്യങ്ങളോടുകൂടിയ കോച്ചുകള്‍ നിര്‍മിക്കാനും റെയില്‍വേ പദ്ധതിയിടുന്നുണ്ട്. താഴ്ന്ന വിഭാഗത്തിലുള്ള യാത്രക്കാര്‍ക്ക് നല്ല നിലവാരമുള്ളതും സൗകര്യപ്രദവും സുരക്ഷിതവുമായ ട്രെയിനുകള്‍ ലഭ്യമാണെന്ന് ഇത് ഉറപ്പാക്കും’- മന്ത്രി പറഞ്ഞു.
വന്ദേഭാരത് ട്രെയിനിന്റെ കളര്‍ കോഡില്‍ മാറ്റം വരുത്താൻ റെയില്‍വേ ഒരുങ്ങുന്നതായി ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ വെള്ള- നീല കളര്‍ പാറ്റേണിലുള്ള വന്ദേഭാരത് വരും മാസങ്ങളില്‍ കാവി – ഗ്രേ കളര്‍കോഡിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളയും നീലയും നിറങ്ങള്‍ മനോഹരമാണെങ്കിലും, പെട്ടെന്ന് അഴുക്ക് പുരളുമെന്നതിനാല്‍ പരിപാലിക്കുന്നത് ബുദ്ധിമുട്ടാണ്. ഓരോ സര്‍വീസിന് ശേഷവും ഇത് മുഴുവനായി കഴുകി വൃത്തിയാക്കുകയെന്നത് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പുതിയ കളറുകള്‍ പരീക്ഷിക്കുന്നതെന്നാണ് വിവരം.
‘കുറച്ച് കളര്‍ കോമ്ബിനേഷനുകള്‍ പരീക്ഷിച്ചു, കാവി – ഗ്രേ കോമ്ബിനേഷൻ കൂടുതല്‍ അനുയോജ്യമാണെന്ന് കണ്ടെത്തി. അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.’-ഐസിഎഫ് അറിയിച്ചു. ഇരുവശത്തും കാവി പെയിന്റും വാതിലുകള്‍ക്ക് ചാരനിറവുമായിരിക്കും നല്‍കുക.
പരീക്ഷണാര്‍ത്ഥം ഒരു ബോഗി കളര്‍ ചെയ്തു. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം പുതിയ കളര്‍കോഡ് നിലവില്‍ വരിക.