മയക്കുമരുന്ന് ഉപയോഗ കേസില്‍ നടൻ കൃഷ്ണ അറസ്റ്റിലായി. ബുധനാഴ്ച രാത്രി ഹാജരായ നടൻ കൃഷ്ണയെ 14 മണിക്കൂറിലധികം ചോദ്യം ചെയ്യുകയും വൈദ്യപരിശോധനക്കുശേഷം മജിസ്ട്രേട്ടിന് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.ഈ കേസില്‍ നടൻ ശ്രീകാന്ത് നേരത്തെ അറസ്റ്റിലായിരുന്നു. ശ്രീകാന്ത് ഇപ്പോള്‍ റിമാൻഡിലാണ്.മയക്കുമരുന്ന് പാർട്ടികളില്‍ പതിവായി പങ്കെടുക്കുന്നയാളാണ് കൃഷ്ണയെന്ന് ശ്രീകാന്ത് നേരത്തെ മൊഴി നല്‍കിയിരുന്നു. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വിഷ്ണു വർധന്റെ സഹോദരനാണ് കൃഷ്ണ.
ചോദ്യംചെയ്യലില്‍ മയക്കുമരുന്ന് വിതരണവും ഉപയോഗവും നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് നടപടി സ്വീകരിച്ചത്.ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവരുടെ ബന്ധങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ചെന്നൈ ബസന്ത് നഗറിലെ വസതിയില്‍ രണ്ടു മണിക്കൂറോളം പൊലീസ് തിരച്ചില്‍ നടത്തി.അതിനിടെ മയക്കുമരുന്ന് വിതരണം ചെയ്ത കെവിൻ എന്നയാളും അറസ്റ്റിലായി. കെവിന്റെ താമസസ്ഥലത്തുനിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു.
അറസ്റ്റ് ചെയ്ത കൃഷ്ണയെ ചെന്നൈയില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. മുന്‍പ് നുങ്കമ്ബാക്കം പോലീസ് എഐഎഡിഎംകെ മുന്‍ എക്സിക്യൂട്ടീവ് അംഗം പ്രസാദ്, ഘാന സ്വദേശി ജോണ്‍, സേലം സ്വദേശി പ്രദീപ് എന്നിവരെ മയക്കുമരുന്ന് കടത്തിന് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ എഐഎഡിഎംകെ മുന്‍ എക്സിക്യൂട്ടീവ് അംഗം പ്രസാദ് ആണ് ശ്രീകാന്തിന് മയക്കുമരുന്ന് നല്‍കിയതായി മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ മയക്കുമരുന്ന് കടത്തുകാരില്‍ നിന്ന് നടന് ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി കണ്ടെത്തി.
തുടര്‍ന്ന് ശ്രീകാന്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു വര്‍ഷത്തോളമായി നടന് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി.ലഹരി ഉപയോഗത്തിനായി നാല് ലക്ഷത്തിലധികം രൂപ ഗൂഗിള്‍പേ വഴി നല്‍കിയെന്നും നടന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടന് കൃഷ്ണയും മയക്കുമരുന്ന് ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചു. എന്നാല്‍, പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നടന്റെ വീട്ടില്‍ എത്തിയെങ്കിലും നടന് വീട്ടില്‍ ഇല്ലെന്നും സിനിമാ ഷൂട്ടിങ്ങിന് പോയിരിക്കുകയാണെന്നും കണ്ടെത്തിയിരുന്നു.
തമിഴകത്തെ രണ്ട് പ്രമുഖ നടന്മാര് ലഹരിക്കേസില്‍ കസ്റ്റഡിയിലായതിന് പിന്നാലെ രണ്ട് പ്രശസ്ത നടിമാരും പൊലീസ് നിരീക്ഷണത്തിലാണ്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് രണ്ട് പ്രമുഖ നടിമാരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഈ നടിമാരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.കഴിഞ്ഞ 18 മണിക്കൂറോളമായി നടന് കൃഷ്ണയെ ചോദ്യം ചെയ്തു വരികയാണ് പൊലീസ്. ഇന്നുരാവിലെ ചെന്നൈ പൊലീസ് കൃഷ്ണയുടെ വീട്ടിലെത്തി രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. അഞ്ജലി, ഇരുവര്‍, ദളപതി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ശ്രീകാന്ത് ഉള്‍പ്പെടെയുള്ള സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് കൊക്കെയ്ന്‍ വിതരണം ചെയ്തതിനും ആഡംബര മയക്കുമരുന്ന് ലഭ്യമാക്കി പാര്‍ട്ടികള്‍ നടത്തിയതിനുമാണ് നിര്‍മ്മാതാവ് പ്രസാദിനെതിരെ കേസെടുത്തിരിക്കുന്നത്.
പ്രസാദുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ജൂണ്‍ 23നാണ് ചെന്നൈ പൊലീസ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്.ശ്രീകാന്ത് കൊക്കെയ്ന്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തതായും അറിയപ്പെടുന്ന മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലര്‍ത്തിയതായും പൊലീസ് സംശയിക്കുന്നു. നടന്റെ രക്തസാമ്ബിളുകള്‍ മെഡിക്കല്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടില്‍ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചിരുന്നു. ശ്രീകാന്തിനെ ജൂലായ് ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.