Home Featured പുകവലി മേഖല ഒരുക്കാത്ത പബ്, ക്ലബ്, ഹോട്ടൽ, ബാർ എന്നിവക്ക് ബി.ബി.എം.പി മുന്നറിയിപ്പ്

പുകവലി മേഖല ഒരുക്കാത്ത പബ്, ക്ലബ്, ഹോട്ടൽ, ബാർ എന്നിവക്ക് ബി.ബി.എം.പി മുന്നറിയിപ്പ്

by admin

ബംഗളൂരു: നഗരത്തിലെ പബുകൾ, ക്ലബുകൾ, ഹോട്ടലുകൾ, ബാറുകൾ എന്നിവയിൽ നിശ്ചിത പുകവലി മേഖലകൾ ഒരുക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ബൃഹദ് ബംഗളൂരു മഹാ നഗര പാലിക (ബി.ബി.എം.പി) മുന്നറിയിപ്പ് നൽകി. രണ്ടാഴ്ച മുമ്പ് 300ൽ അധികം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ, പല സ്ഥാപനങ്ങളും ഇതുവരെ നിർദേശ ങ്ങൾ പാലിച്ചിട്ടില്ലെന്ന് ബി.ബി.എം.പി വ്യക്തമാക്കി. അടുത്തയാഴ്ച‌ വീണ്ടും പരിശോധന നടത്തും. നിയമലംഘനം തുടരുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് നേരിട്ട് റദ്ദാക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബി.ബി.എം.പി സ്പെഷൽ കമീഷണർ വികാസ് സുരൽകർ വ്യക്തമാക്കി.

ചെരുപ്പിനുള്ളിലിരുന്ന കുഞ്ഞൻഅണലിയുടെ കടിയേറ്റ് ടെക്കി മരിച്ചു

ചെരുപ്പിനുള്ളില്‍ ഒളിച്ചിരുന്ന കുഞ്ഞൻ അണലിയുടെ കടിയേറ്റ് 41 കാരനായ സോഫ്റ്റ്‌വെയർ പ്രൊഫഷണല്‍ മരിച്ചു.പാമ്ബുകടിയേറ്റതറിയാതെ 30 മിനിറ്റോളം ചെരുപ്പ് ധരിച്ച്‌ നടന്ന ടെക്കിയുടെ ചവിട്ടേറ്റ് കുഞ്ഞ് പാമ്ബും ശ്വാസംമുട്ടി മരിച്ചു. വെള്ളിയാഴ്ച ബെംഗളൂരുനഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബന്നാർഘട്ടയിലാണ് സംഭവം. ബന്നാർഘട്ടയിലെ രംഗനാഥ ലേഔട്ടില്‍ താമസിക്കുന്ന മഞ്ജു പ്രകാശ് ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.45 ഓടെ മഞ്ജുപ്രകാശ് കരിമ്ബ് ജ്യൂസ് വാങ്ങാൻ ചെരുപ്പ് ധരിച്ച്‌ പുറത്തുപോയി, കുറച്ച്‌ മിനിറ്റുകള്‍ക്ക് ശേഷം തിരിച്ചെത്തി.

തുടർന്ന് അദ്ദേഹം ഉറങ്ങാൻ കിടന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം, ഒരു ജോലിക്കാരൻ സ്ലിപ്പറിനുള്ളില്‍ പാമ്ബിൻ കുഞ്ഞിനെ കാണുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടർന്ന് പരിശോധിച്ചപ്പോള്‍ പാമ്ബ് ചത്തതായി കണ്ടെത്തി.മഞ്ജു പ്രകാശ് നേരത്തെ ആ ചെരുപ്പ് ധരിച്ചിരുന്നുവെന്ന് മനസ്സിലാക്കിയ ബന്ധുക്കള്‍പരിശോധിച്ചപ്പോള്‍, അദ്ദേഹം മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായും വായില്‍ നിന്ന് നുരയും മൂക്കില്‍ നിന്നും രക്തവും വരുന്നതായി കണ്ടു.

കാലില്‍ കടിയേറ്റ പാടു കണ്ടു. ഇവിടെ ചോര പൊടിയുന്നുണ്ടായിരുന്നു. അവർ ഉടൻ തന്നെ അദ്ദേഹത്തെആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ ഡോക്ടർമാർ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.2016-ല്‍ ഒരു ബസ് അപകടത്തിന് ശേഷം തന്റെ മഞ്ജു പ്രകാശിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നതിനാല്‍ കാലില്‍ സംവേദനക്ഷമത നഷ്ടപ്പെട്ടുവെന്നു ബന്ധുക്കള്‍ പറയുന്നു. അതിനാലാകാം പാമ്ബ് കടിയേറ്റപ്പോള്‍ മഞ്ജുവിന് ഒരു വികാരവും അനുഭവപ്പെടാത്തത് എന്നും അവർ പറയുന്നു. ബന്നാർഘട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group