കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന രണ്ടു അന്തസ്സംസ്ഥാന പാതകൾ നവീകരിക്കും. വയനാട്ടിലേക്കുള്ള കുട്ട -തോൽപ്പെട്ടി, കണ്ണൂരിലേക്കുള്ള മാക്കുട്ടം-കൂട്ടുപുഴ ചുരം റോഡുകളാണ് സംസ്ഥാന പൊതുമരാമത്തിന്റെ നേതൃത്വത്തിൽ നവീകരിക്കുക.തെക്കൻ കുടക് മേഖലയിലൂടെ കേരളവുമായി ബന്ധിപ്പിക്കുന്ന കുട്ട-തോൽപ്പെട്ടി അന്തസ്സംസ്ഥാന പാത 3.4 കോടി രൂപയ്ക്കാണ് നവീകരിക്കുകയെന്ന് വിരാജ്പേട്ട എംഎൽഎ എ.എസ്. പൊന്നണ്ണ അറിയിച്ചു. രണ്ട് പ്രവൃത്തികളുടെയും അന്തിമ പദ്ധതികൾ തയ്യാറകുന്നതേയുള്ളൂവെന്നും എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുട്ടറോഡിലെ രണ്ടു പാലങ്ങളും വീതികൂട്ടും. കർണാടകത്തിൽനിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന മാക്കൂട്ടം-കൂട്ടുപുഴ ചുരംറോഡ് വീതികൂട്ടും. ചുരം പാത വീതികുറഞ്ഞതുകാരണം വാഹനയാത്രികർക്ക് രാത്രികാലങ്ങളിൽ ബുദ്ധിമുട്ടാവാറുണ്ട്. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ റീ ടാറിങ് ചെയ്യും. മഴക്കാലത്തിനുശേഷം രണ്ട് പ്രവൃത്തികളും തുടങ്ങുമെന്ന് എംഎൽഎ അറിയിച്ചു.
ബന്ദിപ്പുർ വന്യജീവി സങ്കേതത്തിലൂടെ രാത്രികാല ഗതാഗതം നിരോധിച്ചതിനാൽ നിലവിൽ നൂറുകണക്കിന് ട്രാൻസ്പോർട്ട് ബസുകൾ കുട്ട-തോൽപ്പെട്ടി റൂട്ടിനെ ആശ്രയിക്കുന്നുണ്ട്. അതിനാൽ ഈ റേഡിൻ്റെ നവീകരണം ഇരു സംസ്ഥാനത്തെയും യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും.കൂടാതെ കുട്ട ഗ്രാമത്തിൻ്റെ പരിസരപ്രദേശങ്ങളിലെ പൊതുജനങ്ങൾ കൂടുതലായും മാനന്തവാടി ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രം, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന കുടകിൽനിന്നുള്ളവർക്കും നവീകരണം ഏറെ ആശ്വാസകരമാകുമെന്നും എംഎൽഎ അറിയിച്ചു.
മുഖത്തടിച്ചു, ജാതീയമായി അധിക്ഷേപിച്ചു; ഫരീദാബാദില്‍ വീട്ടുജോലിക്കാരി രണ്ടുവര്‍ഷത്തിനിടെ നേരിട്ടത് ക്രൂരപീഡനം, പൊലീസ് കേസെടുത്തു
വീട്ടുജോലിക്കാരിയെ നിരവധി തവണ മുഖത്തടിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയില്‍ വീട്ടുടമക്കെതിരെ കേസ്.ഫരീദാബാദിലെ സെക്ടർ 17 ലെ താമസക്കാരി ദീപാലി ജൈനിനെതിരെയാണ് കേസ്. ദീപാലിയുടെ വീട്ടില്‍ പാചകക്കാരിയായി കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്തുവരുന്ന ശ്യാമ ദേവിയാണ് പരാതിക്കാരി.ശ്യാമയെ നിരവധി തവണ അതിക്രൂരമായി മുഖത്തടിക്കുകയും പിന്നീട് മോപ്പുകൊണ്ട് അടിക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മറ്റൊരു വ്യക്തി പിടിച്ചുമാറ്റുന്നതു വരെ അതിക്രമം തുടരുന്നതായി വീഡിയോയില്‍ കാണാം.’ 10,12 തവണ ഡ്രൈവർ ബെല്ലടിച്ചപ്പോള്‍ ഞാൻ ചെന്ന് വാതില്‍ തുറന്നുകൊടുത്തു. അപ്പോഴാണ് ദീപാലി വന്ന് എന്താണ് കാര്യമെന്നുപോലും പറയാതെ എന്നെ തല്ലിയത്. എന്റെ മൂക്കില്‍ നിന്നും രക്തം വന്നു, കവിളുകള്‍ വീർത്തിട്ടുണ്ട്,’ കൂടാതെ അസഹ്യമായ തലവേദനയുള്ളതായും പരാതിക്കാരി വ്യക്തമാക്കുന്നു.
ഇതാദ്യമായല്ല തന്നോട് മോശമായി പെരുമാറുന്നതെന്നും ജാതീയമായി തന്നെ അധിക്ഷേപിക്കാറുണ്ടെന്നും ശ്യാമ ആരോപിക്കുന്നു. തന്റെ കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തുന്നതായും ശ്യാമ പറയുന്നു.മുമ്ബും ഇത്തരം അതിക്രമം ഉണ്ടായിരുന്നെങ്കിലും ഇത്തവണ കേസ് നല്‍കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ശ്യാമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.