ജന്മദിനാഘോഷങ്ങള്‍ക്കിടെ നാടൻ ബോംബ് എറിഞ്ഞു പൊട്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ജന്മനദിനത്തിന് സുഹൃത്ത് സമ്മാനമായിനല്‍കിയ നാടൻബോംബാണ് യുവാവ് എറിഞ്ഞുപൊട്ടിച്ചത്.ചെന്നൈക്കടുത്തുള്ള ചെങ്കല്‍പ്പെട്ട് ടൗണിലെ താമസക്കാരനായ 21 കാരൻ ദീപക് ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ദീപകിന്റെ ജന്മദിനം വീട്ടില്‍ ആഘോഷിക്കുമ്ബോഴാണ് സംഭവം.
കെയ്ക്ക് മുറിച്ചശേഷം സുഹൃത്തായ ദേവ് ഒരു നാടൻബോംബ് ദീപക്കിന് പിറന്നാള്‍സമ്മാനമായി നല്കി. അവിടെവെച്ച് പൊട്ടിക്കാനും ആവശ്യപ്പെട്ടു. ദീപക് തന്റെ വീട്ടിനുമുന്നില്വെച്ചുതന്നെ ബോംബ് എറിഞ്ഞുപൊട്ടിച്ചെങ്കിലും അപായമൊന്നുമുണ്ടായില്ല.ഇതിന്റെ ദൃശ്യങ്ങള്‍ ദീപക്കും സുഹൃത്തുക്കളും ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു. ഇതുകണ്ട ഏതോ വ്യക്തി ദൃശ്യം പോലീസിന് കൈമാറി നടപടിക്കാവശ്യപ്പെടുകയായിരുന്നു.
മലയാളികളില്‍ ഹീമോഗ്ളോബിൻ വര്‍ദ്ധിക്കുന്നു, ആശുപത്രികളില്‍ എത്തുന്നവരെ മടക്കി അയയ്ക്കേണ്ട അവസ്ഥ, വില്ലൻ എസിയും
കാല് നൂറ്റാണ്ടിനിടെ ജീവിതശൈലിയിലും തൊഴില്‍ സംസ്കാരത്തിലും കേരളത്തിലുണ്ടായ മാറ്റങ്ങളുടെ പാർശ്വഫലമായി രക്തത്തിലെ ഹീമോഗ്ലോബിന്റെ (എച്ച്.ബി) അളവ് ഉയരുന്നതായി ആരോഗ്യ വിദഗ്ദ്ധർ.ഇതുകാരണം രക്തദാനത്തിന് തയ്യാറായി വരുന്ന പലരെയും മടക്കി അയയ്ക്കേണ്ടിവരുന്നു.ബ്ളഡ് ബാങ്കില്‍ നിന്ന് തിരിച്ചയയ്ക്കേണ്ടി വരുന്ന ദാതാക്കളില്‍ പലരുടെയും ഹീമോഗ്ലോബിൻ അളവ് 17 മുതല്‍ മുകളിലേക്കാണ്.നാഷണല്‍ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗണ്‍സില്‍ നിബന്ധനപ്രകാരം രക്തം ദാനം ചെയ്യാൻ കുറഞ്ഞത് 12.5 ഗ്രാം/ഡെസിലിറ്റർ എച്ച്.ബി മതി. 16 ഗ്രാം/ഡി.എല്‍ വരെയുള്ളവരുടെ രക്തം സ്വീകരിക്കാറുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദ്ധനായ ഡോ.എൻ. വിജയകുമാർ ചൂണ്ടിക്കാട്ടുന്നു.
തണുപ്പു കൂടിയതും സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയർന്നതുമായ പ്രദേശങ്ങളില്‍ 18 ഗ്രാം/ഡി.എല്‍ വരെ അനുവദനീയമാണെന്ന് എറണാകുളം ഐ.എം.എ രക്ത ബാങ്ക് ആർ.എം.ഒ ഡോ.രമാ മേനോൻ പറഞ്ഞു.ഈ പ്രദേശങ്ങളില്‍ ഓക്സിസിജൻ സാന്ദ്രത കുറവാണെന്നത് കണക്കിലെടുത്താണിത്. അരുണ രക്താണുക്കളിലെ ഇരുമ്ബ് (അയേണ്‍) സമ്ബുഷ്ടമായ പ്രോട്ടീനാണ് എച്ച്.ബി. ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നത് ഈ പ്രോട്ടീനാണ്. ശരീരത്തില്‍ ഓക്സിജൻ കുറയുമ്ബോള്‍ എച്ച്.ബി കൂടും.