Home Featured കര്‍ണാടകയില്‍ വ്യാജ വാര്‍ത്തകള്‍ തടയാൻ പുതിയ ബില്‍, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ

കര്‍ണാടകയില്‍ വ്യാജ വാര്‍ത്തകള്‍ തടയാൻ പുതിയ ബില്‍, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ

by admin

ബെംഗളൂരു: തെറ്റായ വിവരങ്ങള്‍ തടയുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ പുതിയ ബില്‍ തയ്യാറാക്കുന്നു. സോഷ്യല്‍ മീഡിയയിലോ മറ്റ് ഇന്റര്‍നെറ്റ് മീഡിയ പ്ലാറ്റ്ഫോമുകളിലോ വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷക്‌ളാണ് ഈ ബില്ലില്‍ ഉള്‍ക്കൊള്ളുന്നത്.സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഒരു ഇന്റര്‍നെറ്റ് മീഡിയ ഉപയോക്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ഏഴ് വര്‍ഷം വരെ തടവോ, 10 ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

ഈ ബിലിന്റെ കരട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത. ‘കര്‍ണാടക തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും (നിരോധന) ബില്‍, 2025’ എന്ന പേരിലുള്ള കരട് ബില്‍ അനുസരിച്ച്‌, ഇന്റര്‍നെറ്റ് മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ വാര്‍ത്തകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായ നിരോധനം ഉറപ്പാക്കും.കര്‍ണാടകയ്ക്കകത്തോ പുറത്തോ ഉള്ള ഏതൊരു വ്യക്തിയും, പൊതുജനാരോഗ്യത്തിനോ, പൊതു സുരക്ഷയ്‌ക്കോ, പൊതുസമാധാനത്തിനോ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനോ ഹാനികരമായ തെറ്റായ വിവരങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍, അവര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കും.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ വാര്‍ത്തകള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് കരട് ബില്‍ വ്യക്തമാക്കുന്നു. ഈ നിയമത്തിന്റെ ലക്ഷ്യം നടപ്പാക്കുന്നതിനായി ‘സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകള്‍ക്കായുള്ള നിയന്ത്രണ അതോറിറ്റി’ രൂപീകരിക്കാന്‍ സര്‍ക്കാരിന് വ്യവസ്ഥയുണ്ട്.കന്നഡ, സാംസ്‌കാരിക, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി, എക്‌സ്-ഒഫീഷ്യോ ചെയര്‍പേഴ്സണ്‍, കര്‍ണാടക നിയമസഭയിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും നിന്നുള്ള ഓരോ അംഗം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍, അതോറിറ്റിയുടെ സെക്രട്ടറിയായുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് അതോറിറ്റിയില്‍ ഉള്‍പ്പെടുക.

മൊബൈല്‍ ഫോണ്‍ ഉപയോഗം, തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം സംബന്ധിച്ച തർക്കം കൊലപാതകത്തില്‍ കലാശിച്ചതായി സംശയിക്കുന്ന സംഭവത്തില്‍, യുവതിയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ബ്രഹ്മാവർ താലൂക്കിലെ ഹിലിയാന ഗ്രാമത്തിലെ ഹൊസമുട്ടയിലാണ് ദാരുണമായ സംഭവം നടന്നത്.പോലീസ് നല്‍കുന്ന വിവരമനുസരിച്ച്‌, കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഭാര്യ രേഖ (32) മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ ഭർത്താവ് ഗണേഷ് പൂജാരിയുമായി വഴക്കുണ്ടായത്. രേഖ ഒരു പെട്രോള്‍ പമ്ബിലെ ജീവനക്കാരിയാണ്.

മൊബൈല്‍ ഫോണ്‍ ഉപയോഗത്തെച്ചൊല്ലി ഇവർക്കിടയില്‍ മുമ്ബും തർക്കങ്ങള്‍ പതിവായിരുന്നെന്ന് പോലീസ് പറയുന്നു.വഴക്കിനെ തുടർന്ന് പ്രകോപിതനായ ഗണേഷ്, രേഖയെ അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ രേഖ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചുവെന്നും പോലീസ് വ്യക്തമാക്കി.സംഭവത്തിനുശേഷം ഗണേഷ് ഓടിരക്ഷപ്പെട്ടെങ്കിലും, പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവില്‍ ഇയാളെ വൈകാതെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group