ബെംഗളൂരു : ശൈശവവിവാഹത്തിന് പുറമേ മൈസൂരുവിലും സമീപജില്ലകളിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭധാരണം വർധിക്കുന്നു.ശൈശവവിവാഹത്തിന് ഇരയായവരാണിവരെന്ന് ജില്ലാ ശിശുക്ഷേമ സമിതിയുടെ കണക്ക് സൂചിപ്പിക്കുന്നു. ഗർഭിണികളായ പ്രായപൂർത്തിയാകാത്തവർ ആശുപത്രികളിൽ വൈദ്യസഹായം തേടുമ്പോഴാണ് ഇത്തരം കേസുകളിൽ ഭൂരിഭാഗവും പുറത്തുവരുന്നത്.ഹാസൻ ജില്ലയിൽ -1,087, മാണ്ഡ്യ -948, കുടക് – 424, ചാമരാജനഗർ -416 എന്നിങ്ങനെയാണ് ഗർഭിണികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കണക്ക്.
100%മൈസൂരു ജില്ലയിൽമാത്രം അടുത്തിടെ ഇത്തരത്തിൽ 1,603 കേസുകൾ റിപ്പോർട്ട് ചെയ്തു. മൈസൂരു ജില്ലയിൽ റിപ്പോർട്ട് ചെയ്ത 1,603 കേസുകളിൽ അഞ്ച് പെൺകുട്ടികൾ 14 മുതൽ 15 വയസ്സുവരെ പ്രായമുള്ളവർ, 15 പെൺകുട്ടികൾ 15 മുതൽ 16 വയസ്സുവരെ പ്രായമുള്ളവർ, 23 പേർ 16 മുതൽ 17 വയസ്സുവരെ പ്രായമുള്ളവർ, 124 പേർ 17 മുതൽ 18 വയസ്സുവരെ പ്രായമുള്ളവർ എന്നിങ്ങനെയാണ്.
ഇതിൽ 1,436 പേർ 18 മുതൽ 19 വയസ്സുവരെ പ്രായമുള്ളവരുമാണ്. കൗമാര ഗർഭധാരണവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ അപകടസാധ്യതകൾ ഇത്തരക്കാരെ അലട്ടുന്നുവെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ.
വഴങ്ങിയില്ലെങ്കില്‍ മക്കള്‍ മരിക്കാൻ പൂജ ചെയ്യും; യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തു പീഡിപ്പിച്ചതായി പരാതി; പൂജാരി പിടിയില്‍
ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചെന്ന കർണാടക സ്വദേശിയായ യുവതിയുടെ പരാതിയില്‍ പൂജാരി (Temple Priest) പിടിയില്‍.പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ സഹ പൂജാരിയായ അരുണ്‍ ആണ് കർണാടക പൊലീസിന്റെ പിടിയിലായത്. സംഭവത്തില്‍ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും യുവതിയുടെ പരാതിയുണ്ട്. ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ്അന്വേഷണം ആരംഭിച്ചു.
കുടുംബ പ്രശ്നം തീർന്ന പേരില്‍ ക്ഷേത്രത്തിലെത്തിയ സ്ത്രീയെ പിന്നീട് നിരന്തരം ഫോണില്‍ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും നഗ്ന വിഡിയോ എടുത്ത് കേരളത്തില്‍ എത്തിച്ച് കാറില്‍ വെച്ച് പീഡിപ്പിച്ചു എന്നുമാണ് പരാതി. ഇവരെ തുടർച്ചയായി ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ബന്ധപ്പെട്ടതിന്റെ എല്ലാ രേഖകളും കർണാടക പൊലീസിനെ ലഭിച്ചിട്ടുണ്ട്. വഴങ്ങിയില്ലെങ്കില്‍ മക്കള്‍ മരിച്ചു പോകുന്നതിനുള്ള പൂജ ചെയ്യുമെന്നുവരെ ഇവരെ ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. ഗത്യന്തരമില്ലാതെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഓണ്‍ലൈന്‍ പരസ്യം കണ്ടാണു യുവതി പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് എത്തുന്നത്. മലയാളം അറിയാത്ത യുവതിയെ പൂജകള്‍ക്കിടെ സഹായിച്ച് അരുണ്‍ സൗഹൃദത്തിലായി.കുടുംബത്തിനു മേല്‍ ദുർമന്ത്രവാദം നടന്നിട്ടുണ്ടെന്നും ഇതു മാറ്റാനായി പ്രത്യേക പൂജകള്‍ വേണമെന്നും അരുണ്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ വിഡിയോ കോള്‍ ചെയ്തു നഗ്നയാവാൻ ആവശ്യപ്പെട്ടന്നും പരാതിയില്‍ പറയുന്നു. വിസമ്മതിച്ച യുവതിയെ മന്ത്രവാദം ചെയ്തു കുട്ടികളെ അപകടപെടുത്തുമെന്നു ഭീഷണിപ്പെടുത്തി. ദേവസ്ഥാനത്തെ മുഖ്യ പൂജാരി ഉണ്ണി ദാമോദരന്റെ അറിവോടെയാണു പീഡനമെന്നും പരാതിയില്‍ പറയുന്നു. അരുണിന്റെ വാട്സ് ആപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും ക്ഷേത്രത്തിലെ മുറിയില്‍ വച്ചു മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങളും യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്.