ന്യൂ ഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 കേസുകളുടെ എണ്ണം വർധിച്ചു വരുകയാണ്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതിയതായി 615 കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂൺ 5 ന് പുറത്ത്‌വിട്ട റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ഇന്ത്യയിൽ 5000 നു മുകളിൽ കൊവിഡ് 19 കേസുകൾ ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ്.
കേരളത്തിൽ ഒറ്റ ദിവസം കൊണ്ട് കൂടിയത് 192 പുതിയ കേസുകളാണ്. നിലവലിൽ കേരളത്തിൽ മൊത്തം 1679 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ രണ്ടു കൊവിഡ് മരണങ്ങളും സ്ഥിതീകരിച്ചു. കൊവിഡ് 19 വ്യാപനം തടയാൻ ജങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്തതാണ്. 24 മണിക്കൂറിനുള്ളിൽ 107 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 15 രോഗികളെ ആശുപത്രിയിലും, ലക്ഷണങ്ങൾ ഉള്ള 600 പേർക്ക് ഹോം ക്വാറന്റൈയിനും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. പുതിയ മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതുപോലെ ചികിത്സയിൽ ഉണ്ടായിരുന്ന 60 രോഗികൾ കൊവിഡ് 19-ൽ നിന്നും സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോർട്ട്. വ്യാപന ശേഷി കൂടുതലെങ്കിലും പകരുന്ന വകഭേദത്തിന് തീവ്രത കുറവെന്നാണ് വിലയിരുത്തൽ. ഓക്സിജൻ, ബെഡുകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിർദേശിച്ചു.