ബെംഗളൂരു: അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ നീന്തല്‍ കുളത്തില്‍ 9 വയസ്സുകാരി മരിച്ച നിലയില്‍. ബെംഗളൂരുവിലെ വര്‍ത്തൂര്‍ – ഗുഞ്ചൂര്‍ റോഡിലെ അപ്പാര്‍ട്ട്മെന്റിലെ സ്വിമ്മിങ് പൂളിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാനസ എന്ന 9 വയസ്സുകാരിയാണ് മരിച്ചത്. കുട്ടി കുടുംബത്തോടൊപ്പം ഈ അപ്പാര്‍മെന്റിലാണ് താമസിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് പ്രസ്റ്റീജ് ലേക്ക് സൈഡ് ഹാബിറ്റാറ്റ് അപാര്‍ട്ട്മെന്റില്‍ ദാരുണ സംഭവം നടന്നത്. കുട്ടി അബദ്ധത്തില്‍ സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നീന്തല്‍ കുളത്തിന് സമീപത്തെ വൈദ്യുത വിളക്കിന്റെ വയറില്‍ തട്ടിയാണ് കുട്ടി വീണതെന്നും പറയുന്നു. എന്നാല്‍, മരണ കാരണം മുങ്ങിമരണമാണോ അതോ വൈദ്യുതാഘാതമാണോ എന്നത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ. റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
കുട്ടി സ്വിമ്മിങ് പൂളില്‍ വീണുകിടക്കുന്നത് കണ്ടതോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് വൈദ്യുതാഘാതമേറ്റതായി സംശയമുണ്ട്. എന്നാല്‍ ശരീരത്തില്‍ പുറമേ മുറിവുകളൊന്നുമില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എന്താണ് മരണ കാരണമെന്ന് വ്യക്തമാകൂ എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി-വൈറ്റ്ഫീല്‍ഡ്) ശിവകുമാര്‍ ഗുണാരെ പറഞ്ഞു.എന്റെ മകള്‍ക്ക് നീതി ലഭിക്കണം. അവളുടെ മരണത്തിന്റെ കാരണം അറിയണം. പൊലീസ് ഇക്കാര്യം അന്വേഷിക്കണം”- പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു, ഇത് മറ്റൊരു കുട്ടിക്കും സംഭവിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പാര്‍ട്ട്മെന്റിലെ താമസക്കാരും പ്രതിഷേധിച്ചു. അതിനിടെ കുട്ടി സ്വിമ്മിങ് പൂളിലേക്ക് പോകുന്ന അവസാന സിസിടിവി ദൃശ്യം ടൈംസ്നൌ പുറത്തുവിട്ടു. നീല ബാഗുമെടുത്ത് സന്തോഷത്തോടെ ലിഫ്റ്റില്‍ കയറുന്ന കുട്ടിയുടെ ദൃശ്യമാണ് പുറത്തുവന്നത്.
മുംബൈയിലെ ആദ്യ മാള്‍ ലേലത്തിന്; വില അമ്ബരപ്പിക്കുന്നത്
മുംബൈയിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ സോബോ സെൻട്രല്‍ മാള്‍ ലേലത്തിനെത്തുന്നു. 500 കോടി രൂപയാണ് ലേലത്തിന്റെ കരുതല്‍ തുകയായി നിശ്ചയിച്ചിരിക്കുന്നത്.താല്‍പ്പര്യമുള്ള ലേലക്കാരെ ജനുവരി 20-ന് വസ്തുവകകള്‍ പരിശോധിക്കാൻ അനുവദിക്കും, അതിനുശേഷം ലേലം നടക്കുന്ന ദിവസമോ അതിന് മുമ്ബോ അവര്‍ 50 കോടി രൂപ നിക്ഷേപിക്കണം.1990-കളുടെ അവസാനത്തില്‍ സോബോ സെൻട്രല്‍ മാളിനെ ക്രോസ്റോഡ്സ് മാള്‍ എന്ന് വിളിച്ചിരുന്നു. അക്കാലത്ത് ഷോപ്പിംഗിനും സാമൂഹികവല്ക്കരണത്തിനുമുള്ള ഒരു പ്രിയപ്പെട്ട സ്ഥലമായിരുന്നു ഇത്. പുതിയ ഷോപ്പിംഗ് ഓപ്ഷനുകള്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും എത്തിയതോടെ സോബോ സെൻട്രല്‍ മാളിന്റെ പ്രതാപം മങ്ങി.
കോവിഡ് പാൻഡെമിക് സമയത്ത് ഈ സംരംഭത്തിന് കനത്ത തിരിച്ചടി ഉണ്ടായി. ഏകദേശം മൂന്ന് വര്‍ഷമായി ഇത് ഒരു നിഷ്ക്രിയ ആസ്തിയാണ്. ഈ വര്‍ഷം ഓഗസ്റ്റില്‍, റേറ്റിംഗ് ഏജൻസി ആവശ്യപ്പെട്ട വിവരങ്ങളോട് കമ്ബനി പ്രതികരിച്ചില്ലെന്ന കാരണത്താല്‍ റേറ്റിംഗ്സ് “ഡി” ആയി മാളിനെ തരംതാഴ്ത്തിയിരുന്നുഉടമകളില് നിന്ന് കുടിശ്ശിക ഈടാക്കുന്നതിനായി കാനറ ബാങ്ക് ലേലം നടത്തുന്നത്. 2022 ലെ സെക്യൂരിറ്റൈസേഷൻ ആൻഡ് റീ കണ്‍സ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യല്‍ അസറ്റ്, എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് പ്രകാരമാണ് ബാങ്ക് സ്വത്ത് പ്രതീകാത്മകമായി കൈവശപ്പെടുത്തിയതെന്ന് ബാങ്കിന്റെ സ്ട്രെസ്ഡ് അസറ്റ് മാനേജ്മെന്റ് ബ്രാഞ്ച് പുറപ്പെടുവിച്ച ലേല അറിയിപ്പില്‍ പറയുന്നു.
മുൻ ഉടമകളില്‍ നിന്ന് 2006 ജൂണില്‍ വാങ്ങിയ മാള്‍ ഉടമകളില്‍ നിന്നുള്ള പലിശയ്ക്കും ചാര്‍ജ്ജുകള്‍ക്കും പുറമേ 2022 ജൂണ്‍ 30 വരെ കുടിശ്ശികയായ 230.39 കോടി രൂപ തിരിച്ചുപിടിക്കാനാണ് സര്‍ഫാസി പ്രകാരമുള്ള നടപടി സ്വീകരിച്ചതെന്ന് നോട്ടീസ് വ്യക്തമാക്കുന്നു .