ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതി (ബിഎസ്ആർപി) നടപ്പാക്കുന്നതിനായി ഏകദേശം 15,000 മരങ്ങൾ വെട്ടിമാറ്റുമെന്ന് രേഖകൾ കാണിക്കുന്നു. പദ്ധതി നടപ്പാക്കുന്ന കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് എന്റർപ്രൈസസ് (കെ-റൈഡ്) അതിന്റെ നഷ്ടപരിഹാര വനവൽക്കരണ പദ്ധതിയുടെ ഭാഗമായി 3 ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ കഴിയുന്ന സ്ഥലം നൽകാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചട്ടുണ്ട്.
നമ്മ മെട്രോയ്ക്കൊപ്പം, സബർബൻ റെയിൽവേ പ്രോജക്ട് ബെംഗളൂരുവിന്റെ അതിവേഗം നശിക്കുന്ന പച്ചപ്പ് കവർന്നെടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപികുന്നു. എല്ലാ മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതികൾക്കും കർണാടക ഹൈക്കോടതി രൂപീകരിച്ച ബിബിഎംപിയുടെ ട്രീ വിദഗ്ധ സമിതിയുടെ അനുമതി ആവശ്യമുള്ളതിനാൽ ചില മരങ്ങൾ സ്ഥലം മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
149 കിലോമീറ്റർ ബിഎസ്ആർപിയുടെ നാല് ഇടനാഴികളിലുമായി ഏകദേശം 15,000 മരങ്ങൾ നിൽക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ബിഎസ്ആർപിയുടെ ഇടനാഴി 2ൽ (ബൈയ്യപ്പനഹള്ളി മുതൽ ചിക്കബാനവര വരെ) 3,145 മരങ്ങൾ വെട്ടിമാറ്റാൻ ഇതുവരെ കെ-റൈഡിന് ബിബിഎംപിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് ഇടനാഴികളിലെ മരങ്ങൾക്ക് ഇതുവരെ അനുമതി തേടിയിട്ടില്ല
ഹെല്‍മറ്റില്ലാതെ ‘പിക് അപ് വാന്‍’ ഓടിച്ചു, യുവാവിനോട് പിഴയടക്കാന്‍ നോട്ടീസയച്ച് എംവിഡി!
ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് പിക് അപ്പ് വാനിന് പിഴചുമത്തുമോ? ഇല്ലാ എന്നായിരിക്കും മറുപടി.എന്നാല്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീന് കിട്ടി മോട്ടോര്‍ വാഹനവകുപ്പിന്‍റെ വിചിത്ര നോട്ടീസ്. ഹെല്‍മറ്റില്ലാതെ ഓടിക്കുന്ന ബൈക്കിന്‍റെ ചിത്രം സഹിതമാണ് പിക്കപ്പ് വാന്‍ രജിസ്ട്രേഷന്‍ നമ്ബറില്‍ ചെലാന്‍ നോട്ടീസ് അയച്ചത്. അമ്ബരപ്പ് വിട്ടുമാറിയിട്ടില്ല ബഷീറിന്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ബഷീറിന്‍റെ മൊബൈലിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ആറ്റിങ്ങല്‍ ഓഫീസില്‍ നിന്ന് സന്ദേശമെത്തിയത്. 500 രൂപ പിഴ ഒടുക്കണമെന്നായിരുന്നു നിര്‍ദേശം.ലിങ്ക് തുറന്ന് വാഹന നമ്ബര്‍ പരിശോധിച്ചപ്പോഴാണ് KL02BD5318 വാഹന ഇനം ഗുഡ്സ് ക്യാരിയറാണെന്ന് മനസ്സിലായത്. ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപാ പിഴ ഒടുക്കണമെന്നും നോട്ടീസില്‍ പറയുന്നു. കൊല്ലം മൈലക്കാട് കണ്ണനല്ലൂരില്‍വച്ച് എംവിഡി ക്യാമറക്കണ്ണില്‍പ്പെട്ട ബൈക്കിന്‍റെ ചിത്രത്തിലാകട്ടേ രജിസ്റ്റര്‍ നമ്ബര്‍ പോലും വ്യക്തമല്ല. ചെയ്യാത്ത കുറ്റത്തിന് പിഴ ഒടുക്കില്ലെന്ന നിലപാടിലാണ് ബഷീര്‍.