തൃശൂർ : തിരുവില്വാമലയിൽ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഷവോമി ഇന്ത്യ. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മൊബൈൽ കമ്പനി അറിയിച്ചു. കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷവോമി ഇന്ത്യ പ്രതികരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്.
മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആദിത്യശ്രീ. പിതാവ് അശോക് കുമാർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. ഇനിയൊരാൾക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്ന് കുട്ടിയുടെ അച്ഛൻ അശോക് കുമാർ ആവശ്യപ്പെട്ടു.
2017 ൽ പാലക്കാട് ചെന്നെ മൊബൈൽസിൽ നിന്ന് സഹോദരൻ വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. ഈ ഫോൺ 2021 ൽ ബാറ്ററി മാറാൻ പാലക്കാട്ടെ റെഡ്മി/എംഐ സർവ്വീസ് സെന്ററിൽ നൽകുകയും ചെയ്തു. ഒരു മാസത്തിന് ശേഷമാണ് തിരികെ കിട്ടിയത്. കമ്പനി ബാറ്ററിയെന്നു പറഞ്ഞാണ് മാറി നൽകിയതെന്നും അശോക് കുമാർ പറഞ്ഞു.
റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്ന് തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
‘ദയവായി ഹിന്ദി ഒഴിവാക്കി തമിഴില്‍ പറയൂ’; അവാര്‍ഡ് വേദിയില്‍ ഭാര്യ സൈറ ബാനുവിനോട് എ ആര്‍ റഹ്‍മാന്‍
ഹിന്ദി ഒഴിവാക്കി തമിഴില്‍ സംസാരിക്കാന്‍ ഭാര്യയോട് അപേക്ഷിച്ച് എ ആര്‍ റഹ്‍മാന്‍. ചെന്നൈയിലെ ഒരു അവാര്‍ഡ് വേദിയില്‍ പങ്കെടുക്കവെയുള്ള ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. റഹ്‍മാന്‍ സംസാരിച്ചതിനു ശേഷം സൈറയോട് സംസാരിക്കാന്‍ അവതാരക ആവശ്യപ്പെട്ടപ്പോഴാണ് തമിഴില്‍ സംസാരിക്കണമെന്ന കാര്യം റഹ്‍മാന്‍ ചിരിയോടെ സൂചിപ്പിച്ചത്.
അതിനുമുന്‍പ് റഹ്‍മാന്‍ സംസാരിച്ചത് തമിഴില്‍ ആയിരുന്നു- എന്‍റെ അഭിമുഖങ്ങള്‍ വീണ്ടും കാണുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. എന്നാല്‍ ഇവള്‍ അവ വീണ്ടും വീണ്ടും ഇരുന്ന് കാണും. എന്‍റെ ശബ്ദം ഇഷ്ടമായതിനാലാണ് അത്. പിന്നാലെയാണ് സൈറയോട് സംസാരിക്കാന്‍ അവതാരക ആവശ്യപ്പെട്ടതും തമിഴില്‍ സംസാരിക്കാന്‍ റഹ്‍മാന്‍റെ അഭ്യര്‍ഥന വന്നതും. എന്നാല്‍ തമിഴ് വ്യക്തമായി സംസാരിക്കാന്‍ അറിയാത്തതിലെ നിസ്സഹായത വെളിപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷിലാണ് സൈറ സംസാരിച്ചത്.
അതേസമയം പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് എ ആര്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്നതില്‍ പുറത്തെത്താനുള്ള ശ്രദ്ധേയ ചിത്രം. പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ചിത്രം തിയറ്ററുകളിലെത്തുക 28 ന് ആണ്. ആദ്യ ഭാഗം വന്‍ വിജയമായിരുന്നതിനാല്‍ തന്നെ രണ്ടാം ഭാഗത്തിന് വലിയ ഓപണിംഗ് ലഭിക്കുമെന്ന് ഉറപ്പാണ്.