ബെംഗളൂരു: ബെംഗളൂരുവിൽ സദാചാരഗുണ്ടായിസം കാണിച്ച പൊലീസുകാർക്ക് ജോലി പോയി. സംപിഗെഹള്ളിയിൽ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കോൺസ്റ്റബിൾമാരെയാണ് പിരിച്ചുവിട്ടത്. സംപിഗെഹള്ളി പൊലീസ് സ്റ്റേഷനിലെ രാജേഷ്, നാഗേഷ് എന്നീ കോൺസ്റ്റബിൾമാർക്കെതിരെയാണ് നടപടി.
ഡിസംബർ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടുകാരന്‍റെ പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന ദമ്പതികളെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. കല്യാണം കഴിച്ചതാണോ എന്നും നിങ്ങൾ ഭാര്യയും ഭർത്താവുമാണെന്നതിന് തെളിവ് എവിടെ എന്നും പൊലീസുകാർ ചോദിച്ചു. 11 മണിക്ക് ശേഷം ഈ റോഡിലൂടെ ആർക്കും നടക്കാൻ അനുമതിയില്ലെന്നും പൊലീസുകാർ പറഞ്ഞു. ഇരുവരുടെയും ഫോണുകളും പൊലീസുകാർ പിടിച്ചുവാങ്ങി.
ഒടുവിൽ ആയിരം രൂപ കൈക്കൂലി വാങ്ങിയാണ് ഇവരെ പൊലീസുകാർ വിട്ടത്. യുവാവ് സംഭവം ട്വിറ്ററിൽ പങ്കുവച്ചതോടെ ആഭ്യന്തരവകുപ്പ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. തുടർന്നാണ് വകുപ്പുതല നടപടിയുടെ ഭാഗമായി രണ്ട് പൊലീസുകാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.
അഗ്‌നിവീര്‍ റിക്രൂട്‌മെന്റ്; ഇനി മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും
ന്യൂഡെല്‍ഹി: രാജ്യത്തെ അഗ്‌നിവീര്‍ റിക്രൂട്‌മെന്റ് രീതി കരസേന മാറ്റി. ഇനി മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷയാണ് ആദ്യം നടക്കുകയെന്ന് കരസേന അറിയിച്ചു. നേരത്തെ കായികക്ഷമത, മെഡികല്‍ പരിശോധനകള്‍ക്ക് ശേഷമായിരുന്നു പൊതു പ്രവേശന പരീക്ഷ.
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാകും ഓണ്‍ലൈന്‍ പരീക്ഷ നടക്കുക. തുടര്‍ഘട്ടങ്ങളില്‍ കായിക ക്ഷമത പരിശോധനയും മെഡികല്‍ പരിശോധനയും നടത്തും. പൊതുപ്രവേശന പരീക്ഷ നടത്തുന്നതിലൂടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറക്കാനാകുമെന്നും, അതു വഴി സാമ്ബത്തിക ചെലവും, ഉദ്യോഗസ്ഥ വിന്യാസവും ചുരുക്കാനാകുമെന്നുമാണ് കരസേനയുടെ വിശദീകരണം. അയ്യായിരം മുതല്‍ ഒന്നരലക്ഷം വരെ ഉദ്യോഗാര്‍ഥികളാണ് പല സംസ്ഥാനങ്ങളിലും റിക്രൂട്‌മെന്റ് നടപടികള്‍ക്കെത്തിയിരുന്നത്.